Social MediaTRENDING

ഛത്തീസ്‌ഗഡ് സ്വദേശിനിയായ ‘ജ്യോതി’ മലയാളത്തിന്റെ മരുമകളായിട്ട് 13  വര്‍ഷങ്ങൾ 

സ്വന്തം കൈ ബലി കൊടുത്ത് സൈനികനെ രക്ഷിച്ച ഛത്തീസ്ഗഡ് പെൺകുട്ടി..
ഛത്തീസ്‌ഗഡ് സ്വദേശിനിയായ ‘ജ്യോതി’ മലയാളത്തിന്റെ മരുമകളായിട്ട് 13  വര്‍ഷമാകുന്നു.
മലയാളി ജവാന്റെ ഭാര്യയായി കേരളത്തില്‍ എത്തിയ ജ്യോതിയുടെ ജീവിതം അതിര്‍വരമ്ബുകള്‍ ഇല്ലാത്ത
മനുഷ്യസ്‌നേഹത്തിന്റെയും അപൂര്‍വ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്.
ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ജ്യോതി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അതേ ആള്‍ തന്റെ ജീവിതത്തിലേക്കു കൈപിടിച്ചു കേറി വരുമെന്ന്.!!
അത് അങ്ങകലെ ഛത്തീസ്‌ഗഡില്‍ നിന്നും ഇങ്ങ് തെക്കന്‍ കേരളത്തില്‍ പാലക്കാട് കൊല്ലങ്കോട് മലയാളത്തിന്റെ മരുമകളാണ് ഇന്ന് ജ്യോതി. സിനിമക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ജ്യോതിയുടേത്.
സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുര്‍ഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഹോസ്റ്റലില്‍ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസില്‍ യാത്ര തിരിച്ചത് . അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്.
ഛത്തീസ്‌ഗഡിലെ തന്നെ മറ്റൊരു ക്യാമ്ബിലായിരുന്ന സഹോദരന്‍ വിശാലിനെ സന്ദര്‍ശിച്ചു ദണ്ഡേവാഡ ജില്ലയിലെ ബെലാഡിയിലെ സ്വന്തം ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്നു അദ്ദേഹം.
ബസിന്റെ വിന്‍ഡോ സീറ്റിന്റെ ജനല്‍പാളിയില്‍ തലചായ്ച്ചു നല്ല ഉറക്കത്തിലായിരുന്നു വികാസ്. വളരെ പെട്ടെന്നാണ് എതിര്‍വശത്തു നിന്നുവന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു ബസിന് നേര്‍ക്കു വരുന്നത്.യാത്രക്കാര്‍ കണ്ണടച്ച് തുറക്കും മുന്നേ ബസ് മറിഞ്ഞു.!!ഉറങ്ങുകയായിരുന്ന വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു ചരിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. മരണം മീറ്ററുകള്‍ ക്കപ്പുറം എത്തിനില്ക്കുകയായിരുന്നു വികാസിനു. പക്ഷെ ദൈവത്തിന്റെ ആ കൈ വികാസിനെ മരണത്തിനു വിട്ടു കൊടുത്തില്ല.!!
വികാസിനു തൊട്ടു പിറകില്‍ ഇരുന്ന ജ്യോതിയുടെ ആയിരുന്നു ആ കൈകള്‍. മറ്റു യാത്രക്കാരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടി മാറിയപ്പോള്‍ ഉറക്കത്തിലായിരുന്ന വികാസിനു സംഭവിക്കാവുന്ന അപകടം മനസിലാക്കിയ ജ്യോതി തന്റെ വലതു കൈ ഉപയോഗിച്ചു വികാസിന്റെ തല പിടിച്ചു മാറ്റുകയായിരുന്നു. ഞെട്ടിയുണര്‍ന്ന വികാസ് കാണുന്നതു കൈപ്പത്തിയറ്റു ചോരയില്‍ കുളിച്ചു കിടക്കുന്ന ജ്യോതി യെയാണ്. അപകടം ഉണ്ടായി എന്നു അല്ലാതെ മറ്റൊന്നും വികാസിനു മനസി ലായിരുന്നില്ല.
യാത്രക്കാരൊക്കെ ഡ്രൈവറെ കുറ്റപ്പെടുത്തുന്നതല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതു എന്നു കുറച്ചു വൈകിയാണ് വികാസ് മനസിലാക്കിയത്.
തന്റെ ജീവന്‍ രക്ഷിച്ച പെണ്‍കുട്ടിക്കു അതുമൂലം കൈ
നഷ്ടമായെന്നു കൂടി അറിഞ്ഞതോടെ അവരെ എങ്ങനെയും രക്ഷിക്കണം എന്നു വികാസ് മനസില്‍ ഉറപ്പിച്ചു.! സമീപത്തെ Administrator വിദഗ്ധ ചികിത്സ ഇല്ലാത്തതിനാല്‍ ഉടനെ തന്നെ മുറിഞ്ഞു പോയ കൈപ്പത്തിയുമായി ബിലാസ്പൂറിലെ അപ്പോളോ ആശുപത്രിയിലും പിന്നീടു റായ്പൂരിലെ രാമകൃഷ്ണാ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും നിരാശയായി രുന്നു ഫലം.
തുന്നി ചേര്‍ക്കാനാകത്ത വിധം കൈപ്പത്തി വേര്‍പ്പൈട്ടുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിവരം അറിഞ്ഞു ആശുപത്രിയില്‍ എത്തിയ സഹോദരന്‍ വിശാല്‍ തന്റെ കൈപ്പത്തി വരെ ജ്യോതിക്കു നല്‍കാന്‍ തയ്യാറായി!!
അതു നടക്കില്ലെന്നു മാത്രമല്ല  അങ്ങനെ ചെയ്യുന്നതു പഴുപ്പു ഉണ്ടാകുമെന്നല്ലാതെ യാതൊരു ഗുണവും ചെയ്യില്ലെന്നും ഡോക്ടര്‍മാര്‍  പറഞ്ഞതോടെ വികാസ് ആകെ തകര്‍ന്നു.
ഇതിനിടയിലെ ജ്യോതിയുടെ വീട്ടുകാരുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. പരിചയമില്ലാത്ത ഒരാള്‍ക്കു വേണ്ടി സ്വന്തം കൈപ്പത്തി കളഞ്ഞ ജ്യോതിയെ അവര്‍ കുറ്റപ്പെടുത്തി. ചികിത്സയുടെ അവസാന നാളുകളില്‍ മാത്രമാണ് അവര്‍ ആശുപത്രിയില്‍  എത്തിയതു പോലും!
“എന്റെ വലതു കൈ യെക്കാള്‍ വലുതല്ലെ ഒരു ജീവന്‍ “
എന്നു പറഞ്ഞ ജ്യോതിയുടെ മറുപടി വികാസിനെ ജ്യോതിയെ തന്റെ ജീവിതത്തില്‍ ഒപ്പം കൂട്ടുക എന്ന തീരുമാനത്തില്‍ എത്തിച്ചു.
സിംപതി കാരണം വികാസ് പറയുന്നതാണ് എന്നു കരുതി ആദ്യം വിവാഹത്തിനെ എതിര്‍ത്ത ജ്യോതി ഒടുവില്‍ വികാസിന്റെ ഇഷടത്തിനു വഴങ്ങുകയായിരുന്നു. തന്റെ ജീവന്‍ രക്ഷിക്കാന്‍ കൈപ്പത്തി കളഞ്ഞവളെ കൈപിടിച്ചു സ്വന്തം ജീവി തത്തോടു ചേര്‍ക്കുകയായിരുന്നു വികാസ്.
2011 ഏപ്രില്‍ 13 ന് കൊടുമ്പം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വെച്ചു ഇരുവരും വിവാഹിതരായി.  12 ഉം 8 ഉം   വയസുള്ള രണ്ടു മക്കളുമുണ്ട് ഈ ദമ്പതികൾക്ക്.

Back to top button
error: