KeralaNEWS

ഉദ്വേഗം ജനിപ്പിക്കുന്ന അന്വേഷണ വഴികളുമായി കേരള പോലീസ്; കൈയ്യടി 

തിരുവനന്തപുരം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേരളാ പോലീസ് അതീവ രഹസ്യമായി നടത്തിയ നീക്കങ്ങള്‍ പുറത്തുവരികയാണ്. ഉദ്വേഗം ജനിപ്പിക്കുന്ന അന്വേഷണ വഴികളാണ് സംഭവത്തിൽ കാണാൻ കഴിയുന്നത്.

ട്രെയിസ് ചെയ്യപ്പെടാൻ ഉള്ള സാധ്യതകള്‍ ഒഴിവാക്കാനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരുന്നിട്ട് കൂടിയും കുഞ്ഞിന് കാണിച്ചുകൊടുത്ത യൂട്യൂബ് വീഡിയോകള്‍ വഴിയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

പ്രതികൾ കുട്ടിയെ ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചിരുന്നു. ആ വിവരം കുട്ടി പോലീസിനോട് പറഞ്ഞതിനെ തുടർന്ന് ആ യൂട്യൂബ് ലിങ്ക് പോലീസ് തപ്പിയെടുക്കുകയായിരുന്നു. കുട്ടി പറഞ്ഞ സമയത്ത്, ഈ ലിങ്ക് തുറന്ന ഐപിയുടെ ഉടമയിലേക്ക് അങ്ങനെ പൊലീസ് എത്തുകയും ചെയ്തു.

തട്ടിക്കൊണ്ടുപോകലിനു പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ രേഖാചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

Signature-ad

 

കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

 

 

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Back to top button
error: