CrimeNEWS

സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന വ്യാജ പരസ്യം നൽകി യുവാവിനെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്നയാൾ പിടിയിൽ

കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന വ്യാജ പരസ്യം നൽകി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അകലക്കുന്നം കല്ലൂർക്കളം ഭാഗത്ത് വടക്കേട്ട് വീട്ടിൽ അമൽ ചന്ദ്രൻ (23) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും, സുഹൃത്തായ സുധിൻ സുരേഷ് എന്നയാളും ചേർന്ന് 2022 ൽ ഫേസ്ബുക്കിലൂടെ മാർക്കറ്റ്പ്ലേസ് എന്ന ഓൺലൈൻ വാഹന വില്പന സൈറ്റിൽ തന്റെ ഓട്ടോറിക്ഷ വിൽപ്പനയ്ക്ക് എന്ന പേരിൽ വ്യാജ പരസ്യം നൽകി എറണാകുളം ചിറ്റൂർ സ്വദേശിയായ യുവാവിൽ നിന്നും 2,11,000(രണ്ടു ലക്ഷത്തി പതിനൊന്നായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. പരസ്യം കണ്ട് ചിറ്റൂർ സ്വദേശിയായ യുവാവ് സുധിൻ സുരേഷിനെ ബന്ധപ്പെടുകയും, പണവുമായി യുവാവിനോട് കടുത്തുരുത്തിയിൽ എത്താൻ ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു.

Signature-ad

യുവാവ് പണവുമായി കടത്തുരുത്തിയിൽ എത്തിയ സമയം സുധിനു പകരം അമൽ ചന്ദ്രൻ എത്തി വാഹനം നൽകി ആർ.സി ലെറ്റർ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് പറഞ്ഞ് പണവുമായി കടന്നു കളയുകയായിരുന്നു. പിന്നീട് വണ്ടിയുടെ ഓണർഷിപ്പ് മാറ്റി നൽകാതിരിക്കുകയും , ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയുമായിരുന്നു. തുടർന്ന് ഈ വാഹനം ഏറ്റുമാനൂർ സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടതാണെന്നും, താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും അറിഞ്ഞതിനെ തുടർന്ന് യുവാവ് പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുധിനെ പിടികൂടുകയും ചെയ്തിരുന്നു.തുടർന്ന് നടത്തിയ വിശദമായ ശകതമായ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന അമൽ കൂടി പോലീസിന്റെ പിടിയിലാവുകയായിരുന്നു.കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ വിജിമോൻ,ജയകുമാർ ,എ.എസ്.ഐ സുരജാ,ശ്രീലതാമ്മാൾ, സി.പി.ഓ സജിമോൻ വി.ബി, അർജുൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഏറ്റുമാനൂർ,അയർകുന്നം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: