CrimeNEWS

ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; ആദ്യം വഴിമുടക്കി, പിന്നീട് സ്വിഫ്റ്റ് ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചു

തൃശൂര്‍: ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ബൈക്ക് യാത്രികരായ ആമ്പല്ലൂര്‍ ചുങ്കം തയ്യില്‍ അശ്വിന്‍(23) പുതുക്കാട് തേര്‍മഠം ലിംസണ്‍ സിന്‍ജു(24) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

ഇന്നലെ പുലര്‍ച്ചെ രണ്ടിന് കുറുമാലിയിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്നു ബസ്. കുറച്ചു നേരെ ബസ്സിന് മുന്നില്‍ തടസമായി ബൈക്ക് ഓടിച്ചു. പിന്നീട് ബസ്സിന് കുറുകെ ബൈക്ക് നിര്‍ത്തി ജീവനക്കാരുമായി തര്‍ക്കമായി. ഇതിനിടെയാണ് യുവാക്കള്‍ കണ്ടക്ടറേയും ഡ്രൈവറേയും മര്‍ദിച്ചത്.

Signature-ad

ഇതോടെ ബസ്സിലെ യാത്രക്കാര്‍ ഇടപെടുകയായിരുന്നു. യുവാക്കളുടെ ബൈക്കിന്റെ താക്കോല്‍ ഊരി കൈവശം വച്ചു. ആളുകള്‍ കൂടിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസിന് താക്കോല്‍ കൈമാറി. കുറുമാലി ക്ഷേത്രത്തിനു സമീപത്തു നിന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

Back to top button
error: