KeralaNEWS

വിഴിഞ്ഞം തുറമുഖം;  അങ്കമാലി- എരുമേലി- തിരുവനന്തപുരം ശബരി റെയിൽപ്പാതയുടെ പ്രസക്തി വർധിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ അങ്കമാലി- എരുമേലി- തിരുവനന്തപുരം ശബരി റെയിൽപ്പാതയുടെ പ്രസക്തി ഒന്നുകൂടി വർധിച്ചു.
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിൻഫ്രാ സ്‌പൈസസ് പാർക്കിനെയും കോതമംഗലം-നെല്ലിക്കുഴിയിലെ ഫർണിച്ചർ ക്ലസ്റ്ററിനെയും മുവാറ്റുപുഴ- നെല്ലാടിലെ കിൻഫ്രാ ഫുഡ്‌ പാർക്കിനെയും പുതിയ റെയിൽ കോറിഡോർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതു വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്റെയും വികസനത്തിന് സഹായമാകും.
കിഴക്കൻ മേഖലയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളായ ഏലം, കുരുമുളക്, റബർ, ഗ്രാമ്പൂ, തുടങ്ങിയവ ദേശിയ-രാജ്യാന്തര വിപണികളിൽ എത്തിക്കാനും തുറമുഖവും സമാന്തര റെയിൽവേ  ഇടനാഴിയും സഹായകരമാകും.
വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ച് അങ്കമാലി- എരുമേലി ശബരി റെയിൽപാത ബാലരാമപുരത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റെയിൽവേ മന്ത്രി, വ്യവസായ, ടൂറിസം മന്ത്രിമാർ എന്നിവർക്കു ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ നിവേദനം നൽകിയിട്ടുണ്ട്.
വിഴിഞ്ഞത്തു നിന്നുള്ള റെയിൽ പാത ബാലരാമപുരത്താണു പ്രധാന പാതയുമായി കൂടിച്ചേരുന്നത്.

Back to top button
error: