CrimeNEWS

വിവാഹത്തിനു ശേഷവും കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തുടർന്നു; ഒടുവിൽ ഭർത്താവിന്റെ കൈകൊണ്ട് മരണം

ചെന്നൈ: അവിഹിത ബന്ധം ആരോപിച്ച്‌ യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കഴിഞ്ഞ ദിവസമാണ് ചെന്നെെ ചിദംബരത്തിനടുത്ത് കിളനുവംപം സ്വദേശി ചിലമ്ബരശനെന്ന മുപ്പത്തഞ്ചുകാരൻ ഭാര്യയെ ബ്ലേയ്ഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രണ്ടു മാസം മുമ്ബാണ് ഇവര്‍ വിവാഹിതരായത് എന്നാല്‍, ഭാര്യ റോജ നാലുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
27കാരിയായ റോജയുടെയും വിദേശത്ത് ഡ്രൈവറായ ചിലമ്ബരശന്റെയും വിവാഹം രണ്ട് മാസം മുമ്ബാണ് നടന്നത്. വിവാഹത്തിന് ഒരുമാസത്തിനു ശേഷം ചിലന്പരശൻ വിദേശത്തേക്ക് മടങ്ങിപ്പോയി.ഇതിനിടെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചിലമ്പരശൻ നാട്ടിലെത്തുകയും കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മില്‍ ഇതിനെച്ചൊല്ലി വഴക്കുണ്ടാകുകയും അതിനിടയില്‍ ചിലമ്ബരശൻ ബ്ലേഡ് ഉപയോഗിച്ച്‌ റോജയുടെ കഴുത്ത് മുറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോജ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.റോജ കൊല്ലപ്പെട്ടതിനു പിന്നാലെ ചിലമ്ബരശൻ പൊലീസ് സ്റ്റേഷനില്‍ എത്തി കുറ്റം ഏറ്റവുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. ചിലബരശൻ്റെയും റോജയുടെയും വിവാഹ നിശ്ചയം നടന്നത്.അവധിയില്ലാത്തതിനാൽ ചിലമ്പരശൻ പെട്ടെന്ന് തന്നെ വിദേശത്തേക്ക് മടങ്ങിപ്പോയി. അതിനുശേഷവും കാമുകനുമായി റോജ ബന്ധം പുലർത്തുകയും പലതവണ തമ്മിൽ ലെെംഗികമായി ബന്ധപ്പെടുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.

Back to top button
error: