CrimeNEWS

അമ്മയെ കടിച്ച വളര്‍ത്തുനായയെ അടിച്ചുക്കൊന്നു; യുവാക്കള്‍ക്കെതിരേ കേസ്

കൊല്ലം: അമ്മയെ കടിച്ച സമീപത്തെ വളര്‍ത്തുനായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചുകൊന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്.

അമ്മയെ പട്ടി കടിച്ചതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും അനീഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രസവിച്ച കുട്ടികളുമായി കിടന്ന ഇവരുടെ വളര്‍ത്തുനായയെ തല്ലി കൊല്ലുകയായിരുന്നു. തുടര്‍ന്ന് വലിച്ചിഴച്ച് സമീപത്തെ വയലില്‍ കുഴിച്ചു മൂടുകയും ചെയ്തു.

Signature-ad

അനീഷ ഇരവിപുരം പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പോലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. വീട്ടുകാര്‍ പിന്നീട് ഡിജിപിക്കും പരാതിനല്‍കി. നായയെ ആക്രമിച്ചു കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ നിരവധി മൃഗസ്‌നേഹികളുടെ സംഘടനകളും രംഗത്തെത്തി. ഇതോടെയാണ് പോലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്.

നായയെ കുഴിച്ചു മൂടിയ സ്ഥലം പോലീസ് സംഘം സന്ദര്‍ശിച്ചു. നായയുടെ മൃതശരീരം പൊസ്റ്റ്‌മൊര്‍ട്ടം നടപടികള്‍ക്കായി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റി. അതേസമയം സ്ഥലത്ത് തെരുവുനായ ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അനീഷ വീട്ടില്‍ നിരവധി നായ്ക്കളെ വളര്‍ത്തുന്നുവെന്നും ഇവറ്റകളെ കെട്ടിയിടാതെ തുറന്ന് വിട്ടിരിക്കുകയാണെന്നും, നായ്ക്കള്‍ പലരേയും കടിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

Back to top button
error: