KeralaNEWS

ആനുകൂല്യം നിഷേധിച്ചു;ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം:ആനുകൂല്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ദിവസ വേതനക്കാരൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.

നേമം സ്വദേശി സതീഷ്‌കുമാറാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 14 വര്‍ഷമായി ദിവസ വേതനക്കാരനായിരുന്ന സതീഷ്‌കുമാര്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നെന്ന് മറ്റ് ജീവനക്കാര്‍ പറഞ്ഞു. 500 രൂപ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന സതീഷ്‌കുമാറിന് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉണ്ടായിരുന്നില്ല.

 

Signature-ad

സുപ്രീംകോടതി നിയമിച്ച താത്കാലിക ഭരണസമിതി 2018ല്‍ സതീഷ്‌കുമാറിനെയടക്കം 10 പേരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പിന്നീടുവന്ന ഭരണസമിതി ഉത്തരവ് മരവിപ്പിച്ചെന്നാണ് ജീവനക്കാരുടെ ആരോപണം.

അര്‍ച്ചനയാണ് സതീഷ് കുമാറിന്റെ ഭാര്യ. മക്കള്‍: കൈലാസ് (10), ദക്ഷ (ഒരു വയസ്).

Back to top button
error: