KeralaNEWS

അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കി 15 കാരിയെ പീഡിപ്പിച്ചു;അറുപതുകാരന് ജീവപര്യന്തം ശിക്ഷ

തൃശൂർ:അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കി മാനസികക്ഷമത കുറവുള്ള 15-കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസിൽ അറുപതുകാരന് ജീവപര്യന്തം ശിക്ഷ.പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷിച്ചത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയില്‍ വച്ച്‌ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കിയതിന് ശേഷമായിരുന്നു ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവര്‍ത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

 

Signature-ad

മുത്തശ്ശി മരിച്ച ചടങ്ങിനിടെയായിരുന്നു ഇയാള്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ പിടിയിലാകുകയായിരുന്നു.നിരവധി വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

 

നേരത്തെ ഇരട്ട ജീവപര്യന്തം ലഭിച്ച്‌ ജയിലില്‍ കഴിയുകയാണ് പ്രതി അജിതൻ. ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ ശിക്ഷിച്ചത്.

Back to top button
error: