FeatureNEWS

ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്

രീക്ഷയിൽ തോറ്റ വിദ്യാർഥി ആത്മഹത്യ ചെയ്തു.പരീക്ഷാ ഫലം വരുന്നതോടെ  പത്രങ്ങളിൽ സ്ഥിരം വരുന്ന വാർത്തയാണിത്.എന്തുകൊണ്ടാണ് കുട്ടികൾ ഇത്രപെട്ടെന്ന് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ?
കാരണം പലതായിരിക്കും പലപ്പോഴും.മാതാപിതാക്കളോ ടീച്ചർമാരോ ഇത് അറിയാതെയും പോകുന്നു. പരീക്ഷയിലെ തോൽവിയോടെ ആത്മഹത്യയിൽ ആ ജീവിതം ഒടുങ്ങുകയും ചെയ്യും.ഇവിടെ ആരാണ് ഉത്തരവാദി? പക്വത ഇല്ലാത്ത ആ ജീവിതത്തെ മരണത്തിലേക്ക് തള്ളി വിട്ട നമ്മൾ തന്നെയാണ് അതിന്റെ ഉത്തരവാദി.പരീക്ഷയ്ക്കു മുൻപും പലവട്ടവും സ്കൂളിൽ കുട്ടികൾക്ക് കൗൺസിലിങ് നൽകണമെന്ന് പറയുന്നത് ഇതിനാലാണ്.ഫുൾ എ പ്ലസ് വാങ്ങണമെന്ന് തുടരെത്തുടരെ ഓതിക്കൊടുത്തു മാതാപിതാക്കളും അധ്യാപകരുമാണ് ഈ‌ കുട്ടികളുടെ മരണത്തിന്റെ ഒന്നും രണ്ടും പ്രതികൾ.
പരീക്ഷയിൽ തോറ്റു, അല്ലെങ്കിൽ മാർക്ക് കുറഞ്ഞു എന്നീ കാരണത്താൽ ആത്മഹത്യ ചെയ്തു എന്ന് നാം പറയുന്ന വ്യക്തികൾ ഒരു പക്ഷെ നേരിടുന്ന പലതരം പ്രശ്നങ്ങളുടെ സമാപനം ആയിരിക്കാം ആത്മഹത്യ.അത് ശാരീരികമാകാം, മാനസികമാകാം, സാമൂഹികമാകാം, ഇവയെല്ലാം ആ വ്യക്തിയുടെ മനസ്സിനെ പലതരത്തിൽ മഥിച്ചു കൊണ്ടിരിക്കും.അതിനിടയിൽ പരീക്ഷാഫലം മറ്റൊരു വേദനയായി മാറുമ്പോൾ അവർ ആത്മഹത്യയിലേക്ക് എടുത്തു ചാടും.പ്രശ്നങ്ങളിൽ നിന്നുള്ള മോചനമായാണ് പലരും ഇന്ന് ആത്മഹത്യയെ കാണുന്നത്.എന്നെ എന്തിന് കൊള്ളാം എന്ന ചിന്തയുടെ പരിണിതഫലം !
മാനസികമായ പല കാര്യങ്ങളാണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.കേരളത്തിലെ 40 ശതമാനം ആളുകളിൽ മാനസിക രോഗമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.പല മാനസിക രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നിരിക്കെയാണ് ഇത്.വിഷാദരോഗികളിൽ  75 ശതമാനം പേരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരാണ്.50 ശതമാനം പേർ ആത്മഹത്യക്ക് ശ്രമിക്കുന്നു.15 ശതമാനം പേർ ആത്മഹത്യ ചെയ്യുന്നു.വിഷാദരോഗവും ചികിത്സയിലൂടെ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയുന്നതാണ്.
മദ്യപാനികളിൽ 15 ശതമാനം പേർ ആത്മഹത്യ ചെയ്യുന്നുണ്ട്.വ്യക്തിത്വ വൈകല്യങ്ങൾ, ജനിതക വൈകല്യങ്ങൾ തുടങ്ങിയ മാനസിക രോഗങ്ങളും ആത്മഹത്യയിലേക്ക് നയിക്കാം.തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കൻ കഴിഞ്ഞാൽ ആത്മഹത്യകൾ കുറയ്ക്കാൻ കഴിയും മാനസിക പ്രയാസം അനുഭവിക്കുമ്പോൾ ആരോടെങ്കിലും മനസ്സ് തുറക്കാൻ അവസരമുണ്ടാകണം.ടെൻഷനും പിരിമുറുക്കവും അതു വഴി ഒഴിവാക്കാം.ഇവിടെയാണ് കൗൺസിലിങ് പോലെയുള്ളവയുടെ പ്രസക്തി.നമ്മുടെ എത്ര വിദ്യാലയങ്ങളിൽ ഇത് നടക്കുന്നുണ്ടെന്ന് ഒരു കണക്കെടുപ്പ് നടത്തിയാൽ ഓരോ വർഷവും ഉണ്ടാകുന്ന ഇത്തരം ആത്മഹത്യകളുടെ എണ്ണവും കുറയ്ക്കാൻ സഹായിക്കും.

Back to top button
error: