CrimeNEWS

വീട്ടുകാര്‍ ഉറങ്ങികിടക്കവെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച; പത്തു പവനും രണ്ടു ലക്ഷവും നഷ്ടപ്പെട്ടു

കണ്ണൂര്‍: ന്യൂമാഹി പുന്നോല്‍ റെയില്‍വെ ഗേറ്റിന് സമീപം വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. പത്തു പവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുന്നോല്‍ ദേശീയ പാതയില്‍ റെയില്‍വേ ഗേറ്റിന് സമീപം മാപ്പിള സ്‌കൂളിനടുത്തുള്ള സുലേഖയുടെ ഉടമസ്ഥതയിലുള്ള സബിനാ സെന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഇവിടെ നിന്നും പത്തു പവന്‍ സ്വര്‍ണാഭരണങ്ങളും 180,000 രൂപയും കവര്‍ന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. ഇരുനില വീട്ടില്‍ കവര്‍ച്ച നടത്തിയത് രണ്ടംഗ സംഘമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഉറങ്ങികിടക്കുകയായിരുന്ന സുലേഖയുടെ കഴുത്തിലെ ചെയിന്‍ പൊട്ടിക്കുന്നതിനിടെയില്‍ ഇരുവരും തമ്മില്‍ പിടിവലി നടന്നിരുന്നു.

പിടിവലിയില്‍ പൊട്ടിച്ചെടുത്ത ചെയിനിന്റെ ഒരു ഭാഗം സുലേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെയില്‍ മറ്റൊരാള്‍ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും കവര്‍ന്നിരുന്നു. വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും കവര്‍ച്ചക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാരുടെ പരാതിയില്‍ ന്യൂമാഹി പോലീസെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തി.

Back to top button
error: