IndiaNEWS

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ മൂന്നു വർഷമായി കേന്ദ്രവിഹിതം കുടിശ്ശിക

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ കേന്ദ്രവിഹിതം മൂന്നു വർഷമായി കുടിശ്ശിക 483.29 കോടി രൂപയാണ് ഒരു വർഷം ഇത്തരത്തിൽ കുടിശ്ശിക.

2020 ഡിസംബര്‍വരെമാത്രമാണ് കേന്ദ്രവിഹിതം ലഭിച്ചത്.കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം സൃഷ്ടിച്ച സാമ്ബത്തികഞെരുക്കം മറികടന്നാണ് കേരളം പെന്‍ഷന്‍ വിതരണം കൃത്യമായി നടത്തുന്നതെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാകുന്നു.

ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവ, ഭിന്നശേഷി പെന്‍ഷന്‍ എന്നിവയ്ക്കുമാത്രമാണ് നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ (എന്‍എസ്‌എപി) ഭാഗമായി കേന്ദ്രവിഹിതമുള്ളത്. കര്‍ഷകത്തൊഴിലാളികള്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. എല്ലാ പെന്‍ഷനും 1600 രൂപ നിരക്കിലാണ്.നിലവില്‍ 60 ലക്ഷത്തിലധികം പേരാണ് സാമൂഹ്യസുരക്ഷാ– ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നത്.

വാര്‍ധക്യകാല പെന്‍ഷന് 80 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 200 രൂപയും 80 മുതല്‍ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതം. ഭിന്നശേഷി പെന്‍ഷന് 80 ശതമാനത്തിനും അതിനുമുകളിലും വൈകല്യമുള്ളവര്‍ക്ക് (പ്രായം 18മുതല്‍ 80 വയസ്സിനുതാഴെവരെ) 300 രൂപയും 80ന് മുകളിലുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്. വിധവാ പെന്‍ഷന് 40 മുതല്‍ 80 വയസ്സിനുതാഴെവരെയുള്ളവര്‍ക്ക് 300 രൂപയും 80 മുതല്‍ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതമെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖ വ്യക്തമാക്കുന്നു.

Back to top button
error: