Month: March 2023

  • Kerala

    ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെച്ചൊല്ലി കലാപം; മൂന്ന് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും പാര്‍ട്ടി വിട്ടു

    ആലപ്പുഴ: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ചെറിയനാട്ടെ സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജിനല്‍കി. അതേസമയം നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ആദ്യം 38 പേര്‍ ഏരിയാ ജില്ലാ നേതൃത്വങ്ങള്‍ക്ക് രാജി നല്‍കിയിരുന്നു. ഇപ്പോള്‍ 14 സി.പി.എം അംഗങ്ങളാണ് പാര്‍ട്ടിവിട്ടത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്.ഡി.പി.ഐ നേതാവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവച്ചവര്‍ ഉന്നയിക്കുന്നു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസുകള്‍ എല്‍.സി സെക്രട്ടറി നടത്തിയില്ലെന്നും രാജി വച്ചവര്‍ പറയുന്നു. കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് രാജി വച്ചവര്‍ സൂചന നല്‍കുന്നു.

    Read More »
  • Crime

    കാക്കനാട് സ്വദേശി ഉള്‍പ്പെട്ട എംഡിഎംഎ കേസ്; നൈജീരിയക്കാരന്‍ ബംഗളുരുവില്‍ പിടിയില്‍

    കൊച്ചി: എംഡിഎംഎ കൈവശം വെച്ച കേസ്സില്‍ കാക്കനാട് സ്വദേശി ഷെമിം ഷാ അറസ്റ്റിലായ കേസിന്റെ തുടരന്വേഷണത്തില്‍ നൈജീരിയന്‍ പൗരന്‍ പിടിയില്‍. നൈജീരിയ സ്വദേശി ഒകോങ്ക്വോ ഇമ്മാനുവലാണ് തൃക്കാക്കര അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേരളത്തിലും രാജ്യാന്തര തലത്തിലും നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയായ – ഒെകോങ്ക്വോ ഇമ്മാനുവല്ലിനെ ബംഗളുരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കാക്കനാട് സ്വദേശി ഷമീം ഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര അസി. പോലീസ് കമ്മിഷണര്‍ പിവി ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരില്‍ നിന്നും പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തത്. പ്രതിയെ കാക്കനാട് ജഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, തൃക്കാക്കര പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.ബി അനീഷ്,…

    Read More »
  • LIFE

    സിഖുകാരില്‍ യാചകരില്ല, പട്ടിണിപ്പാവങ്ങളും; അതിന്റെ കാരണമറിയുമോ?

    നമ്മില്‍ പലരും പല ദേശങ്ങളില്‍ താമസിക്കുന്നവരും ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും യാത്ര ചെയിതിട്ടുള്ളവരുമാണല്ലോ. ഒരു നേരത്തെ ഭക്ഷണത്തിന്ന് വേണ്ടി നമ്മുടെ നേര്‍ക്ക് കൈ നീട്ടുന്നവരെ ഇന്ത്യയിലങ്ങോളമിങ്ങോളം നിങ്ങള്‍ കണ്ടിരിക്കാം. അതിലെപ്പോഴെങ്കിലും തലപ്പാവ് ധരിച്ച സിഖുകാരന്‍ ഭിക്ഷ തേടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഓര്‍ത്ത് നോക്കൂ. സാധ്യതയില്ല. സിഖുകര്‍ യാചിക്കാറില്ല. സിഖുകാര്‍ ദുരിതമനുഭിച്ച 1984 കളിലെ സിഖ് കലാപങ്ങളില്‍ പോലും സിഖു സമൂഹത്തില്‍ നിന്ന് ഒരാള്‍ പോലും കൈ നീട്ടേണ്ടതായി വന്നിട്ടില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നില്ലേ. സിഖ് മത വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ധര്‍മ്മബോധത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതിഫലനം കൊണ്ട് മാത്രമാണ് സിഖുകാര്‍ യാചനയില്‍നിന്ന് വിട്ട് നില്‍ക്കുന്നത്. പൊതുവേ ദാനം ചെയ്യുന്നവരെന്ന് ഊറ്റം കൊള്ളുന്നവരാണ് പല പ്രമുഖമതവിശ്വാസികളും എന്നിടത്ത് സിഖ് സമൂഹം ഭിക്ഷ നല്‍കുന്നതിനെയും വാങ്ങുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് അവരുടെ സാമൂഹ്യബോധത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ്. തങ്ങളുടെ മതത്തെ ചെറുതായി കാണാന്‍ സിഖുകള്‍ ആഗ്രഹിക്കുന്നില്ല. മിക്ക മതകേന്ദ്രങ്ങളുടെയും പള്ളികളുടെയും അമ്പലത്തിന്റെയും പുറത്ത് ഭിക്ഷ യാചിക്കുന്നവരെ നമ്മള്‍ സ്ഥിരം…

    Read More »
  • Crime

    മദ്യലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം; ക്യാംപസില്‍ വിദ്യാര്‍ഥികളെ കത്തിവീശി ഭീഷണിപ്പെടുത്തി

    തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ മദ്യലഹരിയില്‍ യുവാക്കളുടെ അതിക്രമം. വെള്ളിയാഴ്ച രാത്രിയാണ് തോട്ടപ്പടി സ്വദേശി നൗഫല്‍ ക്യാംപസില്‍ കടന്നത്. ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെ കത്തി വീശി ഭീഷണി മുഴക്കി. തുടര്‍ന്ന് പോലീസെത്തി നൗഫലിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. സുഹൃത്ത് അജിത്തിനൊപ്പമാണ് നൗഫല്‍ ക്യാംപസില്‍ എത്തിയത്. ഇവരുടെ വാഹനം സുരക്ഷാ ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് തടഞ്ഞതോടെയാണ് നൗഫല്‍ പരാക്രമം കാണിച്ചത്. അജിത്തും വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മണ്ണുത്തി പോലീസ് ക്യാംപസിലെത്തി രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധം കൈവശം വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് നൗഫലിനെതിരേ കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്, വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

    പത്തനംതിട്ട: ശബരിമല ക്ഷേത്രനട നാളെ തുറക്കും. പത്തു ദിവസത്തെ ഉത്സവത്തിനായാണ് ഞായറാഴ്ച വൈകിട്ട് നട തുറക്കുക. തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകിട്ട് മുളപൂജ നടക്കും. 29 മുതല്‍ പള്ളിവേട്ട ദിനമായ ഏപ്രില്‍ നാലു വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതല്‍ ഏപ്രില്‍ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രില്‍ അഞ്ചിന് പമ്പയില്‍ ആറാട്ട്. ഈ സമയം ഭക്തര്‍ക്ക് പറവെക്കാം. നടി നാളെ തുറക്കുന്നതോടെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോര്‍ഡിന്റെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വിവിധയിടങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളുമുണ്ടാകും. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസിനായും ബസുകളെത്തും.    

    Read More »
  • Kerala

    പി.കെ. ശശിക്ക് തിരിച്ചടി; കോളജിലെ നിക്ഷേപം തിരികെ നല്‍കണമെന്ന് കുമരംപുത്തൂര്‍ സഹകരണബാങ്ക്

    പാലക്കാട്: കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്ക് തിരിച്ചടി. പികെ ശശി ചെയര്‍മാനായ സഹകരണ കോളജിലെ നിക്ഷേപം തിരിച്ചുനല്‍കണമെന്ന് കുമരംപുത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതിയോഗമാണ് യൂണിവേഴ്‌സല്‍ കോളേജില്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. 1,06,30,000 രൂപയുടെ ഓഹരിയും 25 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവുമാണ് തിരികെ ആവശ്യപ്പെടുന്നത്. തുക പലിശയും ലാഭവിഹിതവും സഹിതം ആവശ്യപ്പെടാനാണ് തീരുമാനം. മണ്ണാര്‍ക്കാട് മേഖലയിലെ സി.പി.എമ്മിനുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്‍. മണികണ്ഠന്‍ പ്രസിഡന്റായ ബാങ്കില്‍ പതിമൂന്ന് ഭരണസമിതി അംഗങ്ങളാണുള്ളത്. ഇതില്‍ ഒമ്പതുപേരാണ് വെള്ളിയാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേര്‍ പങ്കെടുത്തില്ല. കോളേജിലെ 21 കുട്ടികളുടെ പഠനത്തിനായി ബാങ്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് തുടരാമെന്ന് തീരുമാനിച്ചു. അതേസമയം, പുതുതായി സ്‌കോളര്‍ഷിപ്പ് അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. സി.പി.ഐ. അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണസമിതി യോഗമാണ് തുക തിരികെ ആവശ്യപ്പെടാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ഭരണസമിതിയോഗത്തില്‍നിന്ന് വിട്ടുനിന്ന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടി…

    Read More »
  • Crime

    സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചു; കോവളത്ത് വിദേശിയായ ടെന്നീസ് കളിക്കാരന് ടാക്‌സി ഡ്രൈവറുടെ ക്രൂരമര്‍ദനം

    തിരുവനന്തപുരം: ആയുര്‍വേദ ചികിത്സാര്‍ഥം എത്തിയ വിദേശിയായ ടെന്നീസ് കളിക്കാരന് പട്ടാപ്പകല്‍ ടാക്‌സി ഡ്രൈവറുടെ ക്രൂരമര്‍ദനം. നെതര്‍ലന്‍ഡ്‌സ് സ്വദേശി കാല്‍വിന്‍ സ്‌കോള്‍ട്ടണ് (27) ആണ് മര്‍ദനമേറ്റത്. ടാക്‌സി സവാരി വിളിക്കാതെ സ്വകാര്യവാഹനം ഉപയോഗിച്ചതിനാണ് ടാക്‌സിഡ്രൈവര്‍ അക്രമമഴിച്ചു വിട്ടത്. ടാക്‌സി ഡ്രൈവര്‍ വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ ടിസി 454ല്‍ ഷാജഹാനെ(40) കോവളം പോലീസ് അറസ്റ്റ് ചെയ്തു. ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ നിന്നു കാല്‍വിന്‍ സുഹൃത്തിന്റെ കാറില്‍ കയറവേ ബൈക്കില്‍ എത്തിയ ഷാജഹാന്‍ വാഹനം വിലങ്ങനെ നിര്‍ത്തി കാല്‍വിനെ കാറില്‍നിന്നു വലിച്ചിറക്കിയ ശേഷം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍വിനു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു പിന്നിലും കൈക്കും മര്‍ദനമേറ്റു. സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് ആക്രമിക്കാനും മുതിര്‍ന്നെന്ന് കാല്‍വിന്റെ സുഹൃത്തായ മലയാളി യുവാവ് പറഞ്ഞു. ഷാജഹാനൊപ്പം വന്നവര്‍ സംഘം ചേര്‍ന്നു ആക്രമിക്കും മുന്‍പ് പൊലീസ് എത്തിയതു രക്ഷയായി. കാറിലുണ്ടായിരുന്ന കാല്‍വിന്റെ പിതാവ് സ്‌കോള്‍ട്ടണു നേരെ ആക്രമണമുണ്ടായില്ല. വൈകിട്ടോടെ പോലീസ് കാല്‍വിനുമായി…

    Read More »
  • ശിക്ഷിക്കപ്പെട്ടാലുടന്‍ അയോഗ്യരാകുമെന്ന വ്യവസ്ഥ ഒഴിവാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

    ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഗവേഷണ വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭാ മുരളീധരന്‍ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്രിമിനല്‍ കേസുകളില്‍ തടവോ രണ്ടോ അതിലധികമോ വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീംകോടതി വിധിച്ചിരുന്നത്. ഈ വിധിയുടെ പുനഃപരിശോധനയാണ് തന്റെ ഹര്‍ജിയിലൂടെ ആഭാ മുരളീധരന്‍ ലക്ഷ്യമിടുന്നത്. മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയേറ്റ് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനു മുന്‍പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാനനഷ്ടക്കേസ് പോലുള്ളവയില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചാലും അയോഗ്യരാക്കുമെന്ന…

    Read More »
  • India

    കര്‍ണാടകയില്‍ 124 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിദ്ധരാമയ്യ വരുണയില്‍

    ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയവരേയും സ്ഥാനാര്‍ഥികളായി പരിഗണിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സുരക്ഷിത മണ്ഡലത്തില്‍ മത്സരിക്കും. വരുണയില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. കോലാറില്‍ മത്സരിക്കണമെന്നായിരുന്നു അദ്ദേഹം ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ മണ്ഡലം സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വരുണ മണ്ഡലത്തില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയത്. പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനക്പുപുരയില്‍ നിന്നു തന്നെ ജനവിധി തേടും. ജി പരമേശ്വര കൊരട്ടിഗരെയില്‍ നിന്നു തന്നെ വീണ്ടും മത്സരിക്കും.  

    Read More »
  • Crime

    ചികിത്സയിലിരിക്കെ മരിച്ച 13 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റില്‍

    കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോലീസ്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് ഇരവിചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കുമളി കൈലാസ് മന്ദിരംവീട്ടില്‍ വിഷ്ണു സുരേഷിനെ (26) അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 9നാണ് പെണ്‍കുട്ടി മരിക്കുന്നത്. പനി, ഛര്‍ദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചങ്ങനാശേരി ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെയും അമ്മയുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. നേരത്തെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണില്‍ നിന്ന് 29 കോളുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണസംഘം വിഷ്ണുവിലേക്ക് എത്തുകയായിരുന്നു. ഓഗസ്റ്റില്‍ ചങ്ങനാശേരി താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൊങ്കാലയോട്…

    Read More »
Back to top button
error: