Month: March 2023
-
Kerala
കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്, രണ്ടാം സമ്മാനം കോട്ടയത്ത്
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 594 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഒന്നാം സമ്മാനം (80 ലക്ഷം) KD 818775 (IDUKKI) സമാശ്വാസ സമ്മാനം (8000) KA 818775 KB 818775 KC…
Read More » -
LIFE
നിങ്ങൾ കാറിൽ സ്ഥിരമായി ഏസി ഉപയോഗിക്കാറുണ്ടോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങൾക്ക് മാരകരോഗങ്ങള്‍ വന്നേക്കാം
ചൂടുകാലം കടുത്തുതുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളിൽ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാണ് ഇത്. ചൂടുകാലത്ത് വാഹനങ്ങളിൽ ഏസി പ്രവർത്തിപ്പിക്കുമ്പോൾ അതീവ ശ്രദ്ധവേണം. കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങൾ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുകാലത്ത് യാത്ര ചെയ്യാൻ കാറിൽ കയറി ഇരുന്നയുടൻ എസി പ്രവർത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർ ഫ്രഷ്നർ എന്നിവയിൽ നിന്നു പുറപ്പെടുന്ന ബെൻസൈം എന്ന വിഷ വാതകം മാരകമായ കാൻസർ രോഗത്തിനു കാരണമാകും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിക്കുന്ന ആൾക്ക് ഉയർന്ന തോതിൽ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ ബൈൻസൈമിന്റെ അളവ് 2000 മുതൽ 4000 മി.ഗ്രാം വരെ ഉയരാൻ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയിൽ ബെൻസൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയർഫീറ്റാണ്. ബെൻസൈം വാതകം…
Read More » -
Crime
കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സിബിഐ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു
മുംബൈ: ഗുജറാത്തിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സിബിഐ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. ജോയിൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആയിരുന്ന ജാവരി ബിഷ്ണോയ് എന്നയാളാണ് ജീവനൊടുക്കിയത്. ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 5 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
Read More » -
India
ജോലിക്ക് ഭൂമി അഴിമതി കേസ്: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു; സഹോദരി ഇഡിക്ക് മുന്നിൽ
ദില്ലി: ജോലിക്ക് ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് തേജസ്വിയുടെ ചോദ്യം ചെയ്യൽ. തേജസ്വി യാദവിന്റെ സഹോദരിയും എംപിയുമായ മിസ ഭാരതിയും ഇതേ കേസിൽ ഇന്ന് ഇഡിക്കു മുമ്പാകെ ഹാജരായി. ജോലിക്ക് ഭൂമി അഴിമതി കേസിൽ ലാലുപ്രസാദിനും കുടുംബത്തിനുമെതിരായ നടപടികൾ അന്വേഷണ ഏജൻസികൾ കടുപ്പിക്കുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാവിലെ ദില്ലി സിബിഐ ഓഫീസിൽ എത്തി. നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും തേജസ്വി ഹാജരായിരുന്നില്ല. നടപടിക്കെതിരെ കോടതിയെയും സമീപിച്ചിരുന്നു. ഈമാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ ദില്ലി കോടതിയിൽ വ്യക്തമാക്കിയതിന് ശേഷമാണ് തേജസ്വി ഹാജരായത്. രാവിലെയും വൈകീട്ടുമായി രണ്ടുഘട്ടമായാണ് ചോദ്യം ചെയ്തത്. കേസിൽ കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരായ ലാലു പ്രസാദ് യാദവിനും, ഭാര്യ റാബ്രി ദേവിക്കും ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പോരാട്ടം തുടരുമെന്നും തേജസ്വി പ്രതികരിച്ചു. സിബിഐ കേസിനെ അടിസ്ഥാനമാക്കി…
Read More » -
Kerala
ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്, ഏപ്രിൽ മൂന്നിന് 6 മുതൽ 6 വരെ
ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് ഇടതു മുന്നണി നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.
Read More » -
NEWS
അഡ്വ. ജോണ്‍ തോമസിന് ഫോക്കസ് യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂര്‍ സ്വദേശിയും യുണൈറ്റഡ് ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജരുമായ അഡ്വ. ജോണ്‍ തോമസിന് ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ്) കുവൈറ്റ് യാത്രയയപ്പ് നല്‍കി. ഫോക്കസ് പ്രസിഡന്റ് സലിം രാജ് ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, കാഡ് കണ്‍വീനര്‍ രതീഷ് കുമാര്‍, ഉപദേശക സമതിയംഗം റോയ് എബ്രഹാം, ഓഡിറ്റര്‍മാരായ രാജീവ് സി.ആര്‍, സജിമോന്‍, എക്‌സ് ഒഫിഷ്യ പ്രശോഭ് ഫിലിപ്പ്, എക്‌സിക്യൂട്ടിവ് അംഗം സാജന്‍ ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More » -
Crime
തത്തമ്മേ സാക്ഷി സാക്ഷി… വളര്‍ത്തുതത്ത ഏക സാക്ഷിയായ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം!
ലഖ്‌നൗ: വളര്‍ത്തുതത്ത ഏകസാക്ഷിയായ കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്! ആഗ്രയിലെ മുന്‍നിര പത്രത്തിലെ ചീഫ് എഡിറ്ററായ വിജയ് ശര്‍മയുടെ ഭാര്യ നീലം ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ അശുതോഷ്, റോണി എന്നിവര്‍ക്കെതിരേ ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2014 ഫെബ്രുവരി പത്തിനാണ് നീലം സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ക്ക് 72,000 രൂപ പിഴയും വിധിച്ചു. കൊലയ്ക്ക് ശേഷം നീലത്തിന്റെ വീട്ടില്‍ കവര്‍ച്ച നടന്നെങ്കിലും പോലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ വളര്‍ത്തുതത്തയായ ‘ഹെര്‍ക്യൂളി’ന്റെ പെരുമാറ്റമാണ് കേസില്‍ നിര്‍ണായകമായത്. സംഭവദിവസം, നീലവും വളര്‍ത്തുനായയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിജയ് ശര്‍മയും മക്കളായ രാജേഷും നിവേദിതയും ഫിറോസാബാദില്‍ കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തിരികെ രാത്രി ഏറെ വൈകിയാണ് മൂവരും വീട്ടില്‍ തിരികെയെത്തിയത്. തുടര്‍ന്ന് ഭാര്യയെയും വളര്‍ത്തുനായയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസിനെ അറിയിച്ചു. അതേസമയം, ഇവരുടെ വളര്‍ത്തുതത്തയായ ഹെര്‍ക്യൂല്‍ സംഭവത്തിന് ശേഷം ആഹാരം കഴിക്കാതെയും വെള്ളം കുടിക്കാതെയുമായി. ഒച്ചയുണ്ടാക്കുന്നതും നിന്നു.…
Read More » -
Kerala
വായ്പ തിരിച്ചടയ്ക്കാത്തതിന് മരുമക്കളുടെ മുന്നില്‍ വച്ച് ഭീഷണി; മനംനൊന്ത് കയര്‍ത്തൊഴിലാളി ജീവനൊടുക്കി
ആലപ്പുഴ: കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളിയിലാണ് സംഭവം. 54കാരനായ ശശി ആണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാര്‍ ഇന്നലെ വീട്ടിലെത്തി ശശിയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. വീടിന്റെ ആധാരം പണയം വച്ചാണ് ശശി ആക്‌സിസ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ട് മരുമക്കളുടെ മുന്നില്‍ വച്ചാണ് ശശിയെ ഭീഷണിപ്പെടുത്തിയത്. വീടിന്റെ ഫോട്ടോയും ജീവനക്കാരെടുത്തു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ശശി എന്നും അദ്ദേഹത്തിന് മറ്റ് ബാദ്ധ്യതകളൊന്നും ഇല്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
Read More »

