CrimeNEWS

ഉയിരെടുക്കുന്ന പ്രണയപ്പക; നഴ്‌സിങ് വിദ്യാര്‍ഥിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി തരണി(23)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ മധുരപാക്കം സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട തരണി വില്ലുപുരത്തെ സ്വകാര്യ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. തരണിയും പ്രതിയായ ഗണേഷും തമ്മില്‍ 5 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം ലഹരിക്ക് അടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം ധരണി അവസാനിപ്പിച്ചിരുന്നു. അതിനു ശേഷമാണ് നഴ്സിംഗ് പഠനത്തിനായി ചെന്നൈയിലേക്ക് പോയത്. അമ്മ മാത്രമാണ് തരണിക്കുള്ളത്. ഫെബ്രുവരിയില്‍ നാട്ടില്‍ വന്നപ്പോള്‍ തരണിയെ കാണാന്‍ ഗണേഷ് പല ആവര്‍ത്തി ശ്രമിച്ചുവെങ്കിലും കാണാന്‍ സാധിച്ചില്ല.

വ്യാഴാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ട ഗണേഷിനോട് താന്‍ തിരിച്ചു ചെന്നൈയില്‍ പോയി എന്ന് തരണി പറയുകയായിരുന്നു. ഇത് കള്ളമാണെന്ന് അറിഞ്ഞ ഗണേഷ് ധരണിയുടെ വീടിനു സമീപം എത്തുകയും ഇന്നലെ രാവിലെ വീടിനു സമീപത്തെ ശുചിമുറിയില്‍ പോയ ധരണിയെ വാക്കത്തി കൊണ്ട് കഴുത്തില്‍ വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് ധരണിയും ഗണേഷുമായുള്ള പ്രണയവും പിന്നീട് ആ ബദ്ധത്തില്‍ നിന്നും പിന്മാറിയതും അതിന്റെ പകയാണ് ഗണേഷ് തീര്‍ത്തതെന്നും പോലിസ് കണ്ടെത്തിയത്. കോല നടത്തിയ ശേഷം ഒളിവില്‍ പോയ ഗണേഷിനെ രണ്ടു മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Back to top button
error: