CrimeNEWS

പറമ്പില്‍നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; മലപ്പുറത്ത് 12 വയസുകാരന്‍ ആശുപത്രിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. കളിക്കാനെത്തിയപ്പോള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മര്‍ദിച്ചുവെന്നാണ് പരാതി. ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മര്‍ദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടാണ് അക്രമമുണ്ടായത്. കുട്ടികള്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവം. തന്നെയും സുഹൃത്തുക്കളെയും ഇയാള്‍ മര്‍ദിച്ചെന്നാണ് കുട്ടിയുടെ മൊഴി. തന്നെ മര്‍ദിച്ചതിനു ശേഷം മറ്റൊരു കുട്ടിയെ മര്‍ദിക്കാന്‍ ശ്രമിച്ച സ്ഥലമുടമയുടെ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയെന്നും സ്ഥലമുടമയ്ക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും കുട്ടി പറയുന്നു.

ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ്, ആശുപത്രിയിലെത്തുകയും കുട്ടിയുടേയും മാതാപിതാക്കളുടെയു മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിക്ക് സര്‍ജറി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നും ഒരു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.

Back to top button
error: