CrimeNEWS

ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ കോളജ് കാമ്പസില്‍ കുത്തിക്കൊന്നു; ശേഷം പ്രതിയുടെ ആത്മഹത്യാശ്രമം

ബംഗളൂരു: നഗരത്തിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബംഗളൂരു പ്രസിഡന്‍സി കോളജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ് കൃത്യം നടത്തിയതിന് ശേഷം കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോളജ് കാമ്പസില്‍ നടുക്കുന്ന സംഭവം അരങ്ങേറിയത്. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ പവന്‍ കല്യാണ്‍ ആണ് 19-കാരിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. എന്നാല്‍, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Signature-ad

കാമ്പസില്‍ കുത്തേറ്റുവീണ പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ കൈയിലെടുത്ത് ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ കണ്ട് വിദ്യാര്‍ഥിനകളടക്കമുള്ളവര്‍ നടുക്കത്തോടെ നോക്കിനില്‍ക്കുന്നതും ചിലര്‍ ഈ കാഴ്ച കാണാതെ മുഖംതിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പവന്‍ കല്യാണ്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പസിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായും എന്നാല്‍, മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചെന്നുമാണ് വിവരം. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Back to top button
error: