CrimeNEWS

വര്‍ക്കലയില്‍ പതിനേഴുവയസുകാരിയെ മുന്‍കാമുകന്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു

തിരുവന്തപുരം: പതിനേഴുവയസുകാരിയായ വിദ്യാര്‍ഥിനിയെ മുന്‍കാമുകന്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. വര്‍ക്കല വടശേരിക്കോണത്ത് തെറ്റിക്കുളം കുളക്കോടുപൊയ്ക സംഗീതനിവാസില്‍ സജീവിന്റെയും ശാലിനിയുടെയും മകള്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ നേരത്തേ അടുപ്പത്തിലായിരുന്നെന്നും സംഗീതയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പം മൂലമുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നുമാണ് സൂചന. ശ്രീശങ്കര കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സംഗീത.

പുലര്‍ച്ചെ ഒന്നരയോടെ വീടിനു സമീപമെത്തിയ പ്രതി സംഗീതയെ ഫോണില്‍ വിളിച്ച് പുറത്തേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അനുജത്തിക്കൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്ന സംഗീത പുറത്തിറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തി. തുടര്‍ന്ന് ഗോപുവും സംഗീതയുമായി വാക്കേറ്റമുണ്ടായി. അതിനിടെ ഗോപു കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.

Signature-ad

നിലവിളിച്ചുകൊണ്ട് വീട്ടിലേക്കോടിയ സംഗീത സിറ്റ്ഔട്ടിലെത്തി വാതിലിലിടിച്ചു. ബഹളം കേട്ടെത്തിയ അച്ഛനും അമ്മയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന സംഗീതയെയാണ് കണ്ടത്. ഓടിയെത്തിയ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു.

സംഗീതയുടെ മൊബൈല്‍ഫോണ്‍ ഗോപു എടുത്ത് വഴിയിലുപേക്ഷിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വഴിയരികിലുള്ള പുരയിടത്തില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: