CrimeNEWS

കഞ്ചാവ് വില്‍പ്പനയെച്ചൊല്ലി തര്‍ക്കം: പങ്കാളിയുടെ അമ്മയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് ആക്രമണം നടത്തിയ പ്രതി പിടിയില്‍

തൊടുപുഴ: കമ്പിപ്പാലം ഭാഗത്ത് കഞ്ചാവ് പൊതികള്‍ വിറ്റ ലാഭത്തെ ചൊല്ലിയുള്ള വിരോധത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി അമ്മയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചശേഷം ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. കോലാനി കുളത്തൂര്‍ ലിബിന്‍ ബേബി (23)യാണ് പിടിയിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാല്‍വര്‍ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഒരാള്‍ അത് പങ്കുവെയ്ക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് തര്‍ക്കവും വിരോധവും തുടങ്ങിയത്. തുടര്‍ന്ന് ലാഭം ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ വീട്ടിലെത്തിയ മൂവര്‍സംഘം ഇയാളുടെ അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ മലങ്കര ചെങ്കിലത്ത് ആദര്‍ശ് എന്ന വടിവാള്‍ അച്ചുവിനെ മറ്റൊരു കേസില്‍ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബര്‍ 13-ന് നടന്ന സംഭവമായിരുന്നെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

 

 

Back to top button
error: