Month: September 2022
-
NEWS
ലോട്ടറി ജേതാക്കളുടെ ശ്രദ്ധയ്ക്ക്;ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ വരും
കൊച്ചി: ഓണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.എന്നാൽ കഴിഞ്ഞ തവണ ഓണം ബംബർ ഭാഗ്യം തുണച്ച(12 കോടി) ജയപാലൻ പറയുന്നത് കേൾക്കൂ: ‘ലോട്ടറി അടിച്ച് കഴിഞ്ഞാൽ അടുത്ത രണ്ട് കൊല്ലത്തേക്ക് ആർക്കും പത്തു പൈസ കൊടുക്കരുത്.നമ്മുക്ക് അത്യാവശ്യം വേണ്ട ജീവിത സഹാചര്യമൊക്കെ ഉണ്ടാക്കി അതിൽ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ ചെയ്യാവൂ’- ജയപാലൻ പറയുന്നു. 12 കോടി ലഭിച്ച ജയപാലന് നികുതി കിഴിച്ച് ബാക്കി ലഭിച്ചത് 7 കോടി രൂപയാണ്.ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഒരു കോടി 45 ലക്ഷം വീണ്ടും നികുതി അടയ്‌ക്കേണ്ടി വന്നു. പണം വേറെ വഴി ചെലവഴിച്ചിരുന്നെങ്കിൽ സ്ഥലവും മറ്റും വിറ്റ് നികുതി അടയ്‌ക്കേണ്ടി വന്നേനെ. ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ വരും. ഓരോ മാസവും ഇത്തരത്തിൽ തുക വന്ന് അധിക തുക പിഴയായി അടയ്‌ക്കേണ്ടി…
Read More » -
NEWS
ഷെയർ ഇട്ടാണോ ഓണം ബംബർ വാങ്ങിയത്; എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല.അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം. ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചാൽ എത്ര രൂപ കൈയിൽ കിട്ടും ? സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. അതിനാൽ 25…
Read More » -
NEWS
പ്ലസ് ടൂ സയൻസ് പാസായവരാണോ, എങ്കിൽ കരസേനയിൽ ലഫ്റ്റനന്റ് റാങ്കില്‍ നിയമനം
ന്യൂഡൽഹി: കരസേനയുടെ 48-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് (പെര്‍മനന്റ് കമ്മിഷന്‍) അപേക്ഷ ക്ഷണിച്ചു.അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത പ്ലസ്ടു വിജയം. തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറില്‍ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റര്‍വ്യൂവിന് ക്ഷണിക്കും.രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റര്‍വ്യൂ. വൈദ്യപരിശോധനയും ഉണ്ടായിരിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കില്‍ നിയമനവും ലഭിക്കും. അപേക്ഷ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 21.
Read More » -
NEWS
മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്ബത്ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കൊച്ചി :നെടുമ്ബാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്ബത്ലക്ഷംരൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 1.071 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഫയാസില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടിന് പുറത്ത് എണ്ണയുമായി രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ കാറില്‍ കാത്തുനിന്നിരുന്നു. ഇവരെ പരിശോധിച്ചപ്പോള്‍ 82,000 രൂപയും ഒപ്പം എണ്ണയും പിടികൂടി. മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിനായിരുന്നു എണ്ണ കരുതിയത്. 82000 രൂപ കടത്തുകാരനുള്ള കൂലിയായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Read More » -
Crime
ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത്: ചണ്ഡീഗഡില്‍ പ്രതിഷേധം
ചണ്ഡീഗഢ്: സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നതിനെ ചൊല്ലി വ്യാപക സംഘര്‍ഷം. അര്‍ധരാത്രിയില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ ശേഷം യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. അയാളാണ് പിന്നീട് ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എം.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. 50 ഓളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഈ പെണ്‍കുട്ടി പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തത്. അയാള്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്താണ് ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ചതെന്ന കാരണം വ്യക്തമല്ല. കുട്ടികളോട് സംയമനം പാലിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവിനായും അന്വേഷണം വ്യാപകമാക്കിയാതായി പോലീസ് പറഞ്ഞു.
Read More » -
NEWS
70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേരി: 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ വീട്ടില്‍ പ്രഭാകരന് (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി 10.30ഓടെ മഞ്ചേരി കച്ചേരിപ്പടിയിലാണ് സംഭവം. ആഗസ്റ്റ് 19ന് നറുക്കെടുത്ത നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റാണ് സംഘം തട്ടിയെടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് ഒരു മാസമായിട്ടും പണം കൈപ്പറ്റാന്‍ അലവി സമര്‍പ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘം ഇടനിലക്കാര്‍ മുഖേന സമീപിച്ച് ടിക്കറ്റിന് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പണം കൈപ്പറ്റാന്‍ വ്യാഴാഴ്ച രാത്രി 10.30ഓടെ കച്ചേരിപ്പടിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകന് ലോട്ടറി ടിക്കറ്റുമായെത്തിയപ്പോള്‍ കാറിലെത്തിയ എട്ടംഗ സംഘം ഇദ്ദേഹത്തില്‍നിന്ന്…
Read More » -
Kerala
കാര്‍ കഴുകുമ്പോള്‍ ഷോക്കേറ്റ് എന്‍ജിനിയര്‍ മരിച്ചു
ശ്രീകൃഷ്ണപുരം(പാലക്കാട്): വാട്ടര്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി.ജോയ് (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. റിനോ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന സഹോദരന്‍ റിന്റോ തിരിച്ചുവന്നപ്പോഴാണ് റിനോയെ വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടത്. നാട്ടുകാരും റിന്റോയും ചേര്‍ന്ന് മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗം എന്‍ജിനിയറായ റിനോ വെള്ളിയാഴ്ചയാണ് അവധിയില്‍ വന്നത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10-ന് കോട്ടപ്പുറം സെയ്ന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍. പിതാവ്: പരേതനായ പി.കെ. ജോയ്. മാതാവ്: പരേതയായ മേഴ്‌സി.
Read More » -
NEWS
ഓണം ബംബർ നറുക്കെടുപ്പ് ഇങ്ങനെ;വിൽക്കാത്ത ടിക്കറ്റ് ഉണ്ടെങ്കിൽ സമ്മാനത്തിന് പരിഗണിക്കില്ല
തിരുവനന്തപുരം: ആ ഭാഗ്യവാൻ ആരെന്ന് ഇന്നറിയാം.ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2നു നടക്കും.നടപടിക്രമങ്ങൾ ഇങ്ങനെയാണ്. • വിവിധ മേഖലയിൽനിന്നു തിരഞ്ഞെടുത്ത 6 വിധികർത്താക്കളുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. • ആകെ 8 കള്ളികളാണ് മെഷീനിലുള്ളത്. ഓരോ കള്ളിയിലും ഓരോ ചക്രം. ചക്രങ്ങൾ കറങ്ങുന്നതിനനുസരിച്ച് നമ്പറുകൾ മാറിവരും. • ആദ്യത്തെ 2 കള്ളികളിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയുന്ന തരത്തിലാണ് മെഷീൻ സജ്ജമാക്കിയിട്ടുള്ളത്. • വിധികർത്താക്കളിൽ ഒരാൾ ബട്ടൻ അമർത്തുമ്പോൾ ചക്രങ്ങൾ കറങ്ങുകയും ആദ്യ 2 കള്ളികളിൽ അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയും. ഇതാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ. • ഈ നമ്പർ വിറ്റു പോയ ടിക്കറ്റിന്റേതാണോ എന്ന് കംപ്യൂട്ടറിൽ പരിശോധിക്കും. വിറ്റതാണെന്ന് ഉറപ്പായാൽ ഒന്നാം സമ്മാനാർഹമായ നമ്പറായി പ്രഖ്യാപിക്കും. വിറ്റിട്ടില്ലെങ്കിൽ വീണ്ടും നറുക്കെടുക്കും. ഇത്തരത്തിൽ ഓരോ സമ്മാനങ്ങളുടെയും…
Read More » -
Crime
മദ്യപരുടെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കു പരുക്ക്
പെരുമ്പാവൂര്‍: അയ്മുറി കവലയിലെ ഒളിവില്‍ ഹോട്ടലില്‍ മദ്യപിച്ച് എത്തിയവര്‍ നടത്തിയ ആക്രമണത്തില്‍ കട ഉടമകളായ സഹോദരങ്ങള്‍ക്കു പരുക്കേറ്റു. അയ്മുറി ചക്കര വീട്ടില്‍ ദേവസി (50 ), സഹോദരന്‍ വര്‍ഗീസ് (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പേരെനാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഘം ഹോട്ടലിന് അകത്തു വച്ചും ഇരുവരെയും മര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മര്‍ദനത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കട ഉടമകളെ പിന്തുര്‍ന്നു റോഡിലിട്ടും മര്‍ദിച്ചു. പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വൈകിട്ട് 5 മുതല്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
Read More » -
Kerala
മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടും: ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരായ ആക്രമണത്തില്‍ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടാണെന്നും ഇതുസംബന്ധിച്ച് തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോകളും കത്തുകളും ഉള്‍പ്പടെയുളള തെളിവുകള്‍ തന്റെ കൈവശമുണ്ട്. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെയും കത്തും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ സര്‍ക്കാര്‍ ഒരു ഇടപെടലും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read More »