CrimeNEWS

ലജ്ജിക്കൂ, കോഴിക്കോട് സ്വദേശിയായ യുവാവ് പണം വാങ്ങി സ്വന്തം ഭാര്യയെ മറ്റൊരാൾക്ക് ലൈംഗീക ബന്ധത്തിന് വിട്ടു കൊടുത്തു, ഭർത്താവ് അറസ്റ്റില്‍

സദാചാരത്തിൻ്റെ അപ്പോസ്തലന്മാരായ മലയാളികൾ ലജ്ജിച്ചു തല താഴ്ത്തൂ. പണം വാങ്ങി സ്വന്തം ഭാര്യയെ ഭാര്യയെ മറ്റൊരാള്‍ക്ക് ലൈംഗിക ബന്ധത്തിന് വിട്ടു കൊടുത്ത ഭര്‍ത്താവിൻ്റെ കഥയാണ് കോഴിക്കോട് പേരാമ്പ്രയിൽ നിന്നും കേൾക്കുന്നത്. കച്ചവടം പൊടിപൊടിക്കുന്നതിനിടയിൽ ഈ ഭർത്താവ് പൊലീസ് പിടിയിലായി. കോഴിക്കോട് വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫി (35)നെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പേരാമ്പ്ര സി.ഐ, എം. സജീവ് കുമാര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവതിയെ ഹോട്ടലിലേക്ക് സ്വന്തം കാറിലെത്തിച്ച് മറ്റൊരാള്‍ക്ക് ലൈംഗിക ബന്ധത്തിന് വിട്ടു നല്കുകയായിരുന്നു യുവതിയുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പണം കൈപറ്റുകയും ചെയ്തിട്ടണ്ട്. ഹോട്ടലില്‍ വച്ചുള്ള പീഡനത്തിന് പുറമേ വാടക വീട്ടിലേക്ക് ഒരാളെ കൂട്ടിക്കൊണ്ട് വരുകയും പണം കൈപ്പറ്റിയതിനു ശേഷം ഭാര്യയെ ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഒടുവിൽ യുവതിയെ കാണാതായെന്ന് കാണിച്ച് മാതാവ് ഓഗസ്റ്റ് 14-ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

അമ്മയോടൊപ്പം ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടര്‍ന്ന് യുവതി പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പൊലീസിന് മൊഴി നല്കി.

വിശദമായ ചോദ്യം ചെയ്യലിലാണ് പീഡന വിവരം യുവതി പൊലീസിനോട് പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച അബ്ദുള്‍ ലത്തീഫിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: