IndiaNEWS

ജയലളിതയ്ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ചെന്നൈ അപ്പോളോ ആശുപത്രിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് എയിംസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച എയിംസിലെ ഏഴ് ഡോക്ടർമാരടങ്ങുന്ന മെഡിക്കല്‍ ബോർഡാണ് പരിശോധനയ്ക്ക് ശേഷം നിഗമനത്തിലേക്ക് എത്തിയത്.

സംഘം പരിശോധന റിപ്പോർട്ട് ജയലളിതയുടെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മീഷന് കൈമാറി. അടുത്തയാഴ്ചയാണ് അറുമുഖസ്വാമി കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് തമിഴ്നാട് സർക്കാറിന് സമർപ്പിക്കുക.

അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി അറുമുഖ സ്വാമി കമ്മീഷനെ സഹായിക്കുന്നതിനായി മെഡിക്കല്‍ ബോ‍ർഡ് രൂപീകരിക്കാന്‍ നിർദേശം നല്‍കിയത്. ചികിത്സ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചു എന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം.

Back to top button
error: