NEWS

തിരുവനന്തപുരത്തെ കൊലപാതകം;ബംഗാൾ സ്വദേശിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം: കേശവദാസപുരത്ത് 61കാരിയെ കൊന്ന് കിണറ്റിലിട്ട അന്തര്‍ സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്.
ബംഗാള്‍ സ്വദേശിയായ 21കാരന്‍ ആദം അലിയ്ക്കായാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്.കഴുത്ത് ഞെരിച്ച്‌ കൊന്നതിനെ ശേഷം പ്രതി വയോധികയെ കിണറ്റിലേക്കിട്ടതെന്നാണ് പൊലീസ് നിഗമനം.ഇവരുടെ വീട്ടിൽ നിന്നും 60,000 രൂപയും മോഷണം പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേശവദാസപുരം രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ മനോരമയെ കാണാതായത്. തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. കാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മരിച്ച മനോരമയുടെ വീടിനു സമീപത്തെ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാളെ സംഭവം നടന്ന സമയം മുതല്‍ കാണാതായതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൽ ഇയാളുടെ പങ്കിനെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്.

 

 

 

മനോരമയും ഭർത്താവ് ദിനരാജും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ്.സംഭവദിവസം ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

Back to top button
error: