IndiaNEWS

തോക്ക് കൊണ്ടാണ് വിഘടനവാദ പ്രസ്ഥാനങ്ങളെ നേരിടേണ്ടത്: തമിഴ്‌നാട് ഗവര്‍ണര്‍

കൊച്ചി: വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടതെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ആയുധം താഴെവച്ച് വരുന്നവരുമായി മാത്രമാകണം ചര്‍ച്ച, സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചര്‍ച്ചപോലും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കം പ്രശ്‌നബാധിത പ്രദേശങ്ങള്‍ മുന്‍പത്തേതിനെക്കാള്‍ ശാന്തമാണെന്നും പ്രധാനമന്ത്രിയുടെ മുന്‍ ഡെപ്യുട്ടി സുരക്ഷാ ഉപദേശകന്‍ കൂടിയായ ആര്‍.എന്‍. രവി പറഞ്ഞു. സമകാലിക ഇന്ത്യ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജില്‍ എന്ന സംഘടന നടത്തിയ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയ്ക്കും മേലെയാണ് മതവിശ്വാസമെന്നും അതിന് അനുസരിച്ചെ ഇന്ത്യയില്‍ ജീവിക്കു എന്നും വാദിക്കുന്നവരെ അംഗീകരിക്കാന്‍ ആകില്ലെന്ന് സംവാദത്തില്‍ പങ്കെടുത്ത് ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

Back to top button
error: