CrimeNEWS

വെള്ളംചോദിച്ചെത്തി, തനിച്ചായിരുന്ന വയോധികയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് മൂന്നരപ്പവന്‍െ്‌റ മാലകവര്‍ന്നു

കണ്ണൂര്‍: വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ വെള്ളം ചോദിച്ചെത്തിയയാള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മാലകവര്‍ന്നു. തളിപ്പറമ്പ് സ്വദേശിനിയായ കുറുമാത്തൂര്‍ കീരിയാട്ട് തളിയന്‍ വീട്ടില്‍ നാരായണിക്കാണ് കവര്‍ച്ചയ്ക്കിടെ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

മാസ്‌ക്ക് ധരിച്ച് വന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഇവരുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാരായണിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ വെള്ളം എടുക്കാന്‍ പോകവെ പിറകില്‍ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മാലയുമായി രക്ഷപ്പെടുകയായിരുന്നു. വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ ബാഗില്‍ സൂക്ഷിച്ച ചുറ്റികകൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നുവെന്നാണ് മൊഴി.

പരിക്കേറ്റ നാരായണി ബോധ രഹിതയായതോടെ ഇവരുടെ മൂന്നരപ്പവന്‍െ്‌റ സ്വര്‍ണമാലയും കവര്‍ന്ന് അക്രമി കടന്നു. മൂന്നര മണിയോടെ മകന്‍ സജീവന്‍ എത്തിയപ്പോഴാണ് അവശനിലയില്‍ വീണു കിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Back to top button
error: