NEWS

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് എഴുതിയ ആളാണ് സവര്‍ക്കര്‍ :ടി ജി മോഹന്‍ദാസ്

കണ്ണൂര്‍: വി ഡി സവര്‍ക്കറിന് വേണ്ടി സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന പ്രചാരണങ്ങളും പ്രതികരണങ്ങളും ആവശ്യത്തിലും അധികമാണെന്ന് ആര്‍ എസ് എസ് ബൗദ്ധികാചാര്യന്‍ ടി ജി മോഹന്‍ദാസ്.
‘കണ്ണൂര്‍ കാവി രാഷ്ട്രീയം’ എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയിലാണ് ബി ജെ പി സംസ്ഥാന ബൗദ്ധിക സെല്‍ കണ്‍വീനര്‍ ചുമതല വഹിച്ചിരുന്ന ടി ജി മോഹന്‍ദാസിന്റെ പ്രതികരണം.തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള ‘ആസാദി കുട’ ഉയര്‍ത്താന്‍ ശ്രമം നടന്നിരുന്നുവെങ്കിലും അത് വിജയിച്ചില്ല.പിന്നാലെ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധയിട്ടതും പാളിപ്പോയി. ഇക്കാര്യം ചര്‍ച്ചയായപ്പോഴാണ് ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം ഇത്തരത്തിലൊരു വിവാദം അനാവശ്യമാണെന്നും വി ഡി സവര്‍ക്കര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 താന്‍ വി ഡി സവര്‍ക്കറിനെ കുറിച്ച്‌ കൂടുതല്‍ കേള്‍ക്കുന്നത് തന്നെ 90 കളിലാണെന്നും ടി ജി മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തു എന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍ എസ് എസിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.ആര്‍ എസ് എസിന്റെ ഒരു വേദിയില്‍ പോലും സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ലെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു.
ആര്‍ എസ് എസ് സ്ഥാപകനായ കെ ബി ഹെഡ്ഗേവാര്‍ അവിചാരിതമായി ഒരു വേദിയില്‍ സവര്‍ക്കറെ കണ്ടുമുട്ടിയുണ്ട്. ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ട് തന്നെ അത്രയ്ക്ക് മതിപ്പേ ആര്‍ എസ് എസുകാരോട് വി ഡി സവര്‍ക്കറിന് ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കാമെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു.

Back to top button
error: