CrimeNEWS

സുഹൃത്തുക്കളായ പെണ്‍കുട്ടികൾ വിഷക്കായ കഴിച്ചു,ഒരാൾ മരിച്ചു

സുഹൃത്തുക്കളായ പെണ്‍കുട്ടികൾ വിഷക്കായ കഴിച്ചു,ഒരാൾ മരിച്ചു

സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികൾ വിഷക്കായ കഴിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതിൽ തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്.

സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് റീൽസ് വീഡിയോകൾക്കായി ഇരുവരും ഒന്നിച്ച് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയും പതിവായിരുന്നു. ഇത് വീട്ടുകാർ വിലക്കിയതോടെ ഇരുവരും വിഷമത്തിലായി.

തിങ്കളാഴ്ച വെള്ളൂർ സ്വദേശി സ്വന്തം വീട്ടിൽ വച്ച് വിഷക്കായ കഴിച്ചു. ഇതോടെ ബന്ധുക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സകൾക്ക് ശേഷം പെണ്‍കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശി വീട്ടിൽ വച്ച് വിഷക്കായ കഴിച്ചു. ഈ കുട്ടിയാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

വെള്ളൂർ സ്വദേശിനിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Back to top button
error: