റിയോ ഡി ജനീറോ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലിൽ ഇതുവരെ 14 പേര് മരിച്ചു.ഇതില്‍ 7 പേര് കുട്ടികളാണ്. വ്യാഴാഴ്ചയാണ് പ്രദേശത്ത് ശക്തമായ മഴ തുടങ്ങിയത്.
തീരദേശ മേഖലയായ പോന്റ നെഗ്രയില്‍ ഏഴ് വീടുകള്‍ മണ്ണിനടിയിലായി. 4 പേര്‍ക്ക് പരിക്കേറ്റു.71 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.ആന്ഗ്ര ഡോസ് റെയ്സ് പട്ടണത്തില്‍ ഒമ്ബത് പേരെ കാണാനില്ലെന്നാണ് വിവരം.ഫെബ്രുവരി ആദ്യവാരം സാവോ പോളോയില്‍ ഉണ്ടായ കനത്ത മഴയില്‍ 24 പേര് മരിച്ചിരുന്നു.