IndiaNEWS

കോണ്‍ഗ്രസിൽ ഉരുണ്ടുകൂടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര പ്രവർത്തക സമിതി യോഗം ഇന്ന്

അഞ്ചു സംസ്ഥാനങ്ങളിലെ കനത്ത തോൽവിയെ തുടർന്നു കോണ്‍ഗ്രസിൽ ഉരുണ്ടുകൂടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര പ്രവർത്തക സമിതി യോഗം ഇന്ന്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് ഇന്നു വൈകുന്നേരം നാലിനു ചേരുന്ന യോഗത്തിൽ നേതൃമാറ്റം, സംഘടനാ തെരഞ്ഞെടുപ്പ് അടക്കമുള്ള ആവശ്യങ്ങൾ ജി 23 നേതാക്കൾ ഉന്നയിക്കുമെന്നാണു സൂചന.സോണിയ പാർട്ടിയുടെ താത്കാലിക അധ‍്യക്ഷപദവും ഒഴിയാൻ താത്പര‍്യപ്പെടുന്നുവെന്നും പ്രിയങ്ക എഐസിസി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞേക്കുമെന്നും വാർത്തയുണ്ട്.

രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർക്കെതിരേയുള്ള ഒരു വിഭാഗത്തിന്‍റെ നീക്കം തടുക്കാൻ ഔദ്യോഗിക വിഭാഗം നേതാക്കളും തന്ത്രങ്ങൾ മെനയുന്നുണ്ട്. നെഹ്റു, ഗാന്ധി കുടുംബത്തെ തഴയാൻ അനുവദിക്കില്ലെന്നാണു രാഹുൽ അനുകൂലികളുടെ നിലപാട്. യുപിയിലെ ചരിത്ര തോൽവിക്കു പിന്നാലെ പ്രിയങ്ക വദ്രയെ പാർട്ടി അധ്യക്ഷ പദവിയിലേക്കു കൊണ്ടുവരാനുള്ള നീക്കത്തിനും തിരിച്ചടിയേറ്റു. പ്രിയങ്കയെ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആക്കുന്നതിനോട് സോണിയയും രാഹുലും മുതിർന്ന നേതാക്കളും അനുകൂലിക്കുമോയെന്നതും വ്യക്തമല്ല.

രാഹുലിനു പകരക്കാരനാകാൻ കഴിവും ജനസ്വാധീനവുമുള്ള നേതാവിന്‍റെ അഭാവം കോണ്‍ഗ്രസിനെ വലയ്ക്കുന്നു. നേതൃമാറ്റം ഇനിയും നീട്ടിയാൽ ഏതാനും മാസങ്ങൾക്കകം പാർട്ടി പിളർപ്പിലേക്കു നീങ്ങാനും സാധ്യതയുണ്ട്. കമൽനാഥ് അടക്കമുള്ള മുതിർന്ന നേതാക്കളും രാഹുൽ ബ്രിഗേഡിനെതിരേ രംഗത്തുണ്ട്. 54 അംഗ വർക്കിംഗ് കമ്മിറ്റിയിൽ സോണിയ, രാഹുൽ, പ്രിയങ്ക പക്ഷത്തിനു വലിയ ഭൂരിപക്ഷമുണ്ടെങ്കിലും വിശ്വസ്തരിൽ ചിലരും ഇവരെ കൈവിടുമെന്നാണു സൂചന

എന്നാൽ, ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല അറിയിച്ചു. അഞ്ചിടത്തും തോറ്റതിലൂടെ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവർത്തകർക്കു പ്രതീക്ഷയും പ്രത്യാശയും കൊടുക്കാതെ തരമില്ലെന്നതിൽ പാർട്ടിയുടെ ഉന്നതാധികാര സമിതിയിലെ ഏതാണ്ടെല്ലാവർക്കും ഏകാഭിപ്രായമാണ്. ഇതിന്‍റെ മാർഗങ്ങളിലാണു തർക്കം.

Back to top button
error: