KeralaNEWS

രാജ്യസഭ തെരഞ്ഞെടുപ്പ്; ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്  സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള കൂടിയാലോചനകൾ തുടങ്ങി.ഇനി മത്സരിക്കാനില്ലെന്ന് ആന്റണി വ്യക്തമാക്കിയതോടെ കോൺഗ്രസിൽ ഇപ്പോഴെ സീറ്റ് മോഹികളുടെ കൂട്ടയിടി ആരംഭിച്ചിട്ടുണ്ട്.എങ്കിലും പരിഗണനാ പട്ടികയില്‍ മുന്നിലുള്ളത് മുതിര്‍ന്ന നേതാക്കളായ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടതു ബന്ധം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ്, വി എം സുധീരന്‍ തുടങ്ങിയവരുടെ പേരുകളാണ്.സി പി ജോണ്‍ താല്‍പ്പര്യം അറിയിച്ചു മുന്നണിക്കു കത്തു നല്‍കിയെങ്കിലും പരിഗണിക്കാനുള്ള സാധ്യത കുറവാണ്. യുഡിഎഫിനൊപ്പം 36 വര്‍ഷമായി അടിയുറച്ചു നിന്നിട്ടും പാര്‍ലമെന്ററി അവസരങ്ങള്‍ കിട്ടിയില്ലെന്നാണ് സിപി ജോണിന്റെ പരാതി.

എല്‍ഡിഎഫിനു വിജയിക്കാനാകുന്ന 2 സീറ്റുകള്‍ സിപിഎമ്മും യുഡിഎഫിന്റെ ഒരു സീറ്റ് കോണ്‍ഗ്രസും ഏറ്റെടുക്കും എന്നു തന്നെയാണ് സൂചന.കോണ്‍ഗ്രസ് സീറ്റില്‍ യുവാക്കളെ പരിഗണിച്ചാല്‍ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാമിനും സാധ്യതയുണ്ട്.ഇടതു മുന്നണിയില്‍  എംപി.വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ നല്‍കിയ സീറ്റ് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നു മകൻ ശ്രേയാംസ് കുമാറിനു കൈമാറുകയായിരുന്നു.എന്നാല്‍, നിയമസഭയില്‍ ഒരു എംഎല്‍എ മാത്രമുള്ള എല്‍ജെഡിക്കു തുടര്‍ന്നു സീറ്റ് നല്‍കാന്‍ സാധ്യതയില്ല.ഇപ്പോള്‍ ബിനോയ് വിശ്വം രാജ്യസഭാംഗമായതിനാല്‍ മറ്റൊരു സീറ്റിനു സിപിഐക്കും സാധ്യതയില്ല.എന്നാല്‍, 2 ഒഴിവുകള്‍ ഒരുമിച്ചു വരുമ്ബോള്‍ ഒന്നു സിപിഐക്കു നല്‍കാമെന്ന പഴയ വാക്ക് പാലിക്കണമെന്ന് പാര്‍ട്ടി ഇതിനോടകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.

 

 

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.

Back to top button
error: