KeralaNEWS

പോലീസിന് വിമർശനം, പോലീസിന്‍റെ ‘നാക്ക്’കേട്ടാൽ അറപ്പുളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി

 

പോലീസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്‍റെ നാക്ക് കേട്ടാൽ അറപ്പുളവാക്കുന്നതാകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂർ കേരള പോലീസ് അക്കാദമി പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ലിഫ് ഹൗസിൽ നിന്നും ഓണ്‍ലൈൻ വഴിയാണ് അദ്ദേഹം പോലീസ് സേനാംഗങ്ങളെ അഭിസംബോധന ചെയ്തത്.

പോലീസ് സേനാംഗങ്ങൾക്ക് ആധുനിക പരിശീലനം കിട്ടിയിട്ടും പഴയ തികട്ടലുകൾ ഇപ്പോഴും ചിലരിലുണ്ട്. ഇത്തരം പെരുമാറ്റം പൊതുവെ പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നുണ്ട്. കാലം മാറിയെങ്കിലും സേനയിൽ പോലീസിന്‍റെ പെരുമാറ്റത്തിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല. പഴയകാലത്ത് അധികാരികൾ പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താനായിരുന്നു.

പോലീസിന് നൽകുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് വിനയാകുമെന്നും അദ്ദേഹം പറഞ്ഞു. 1957 ലെ ഇ എം എസ് സർക്കാരാണ് അത് വരെയുണ്ടായിരുന്ന പോലീസ് സമ്പ്രാദായങ്ങളെ മാറ്റിയത്. പോലീസിന്‍റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പോലീസ് മാറി.

പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിന്‍റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസിംഗ് ഔട്ട് പരേഡിലെ മാറ്റം പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Back to top button
error: