KeralaNEWS

പ്രായമാകാത്ത പെണ്‍കുട്ടിയുടെ തൂങ്ങിമരണം, പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആത്മഹത്യ ചെയ്ത ദിവസം അഭിൽ ദേവ് 40 ഓളം തവണ പെണ്‍കുട്ടിയെ വിളിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്‍റെ സൂചനകളും ലഭിച്ചു. മറ്റു പല പെണ്‍കുട്ടികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയാണ് പെണ്‍കുട്ടി ആത്മമഹത്യ ചെയ്തത്

ഞ്ചൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ലൈംഗിക പീഡനമെന്ന് പൊലീസ്.

കസ്റ്റഡിയിലെടുത്ത പ്രതിയെ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയ്ക്കല്‍ വെള്ളാര്‍വട്ടം ആലത്തറമല മാവിളപുത്തന്‍വീട്ടില്‍ അഭില്‍ ദേവ് ആണ് അറസ്റ്റിലായത്.

പള്ളിക്കല്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌.
പൊലീസ് പറയുന്നത് ഇങ്ങനെ:
ആത്മഹത്യക്കുറിപ്പില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ രേഖ പരിശോധിച്ച പൊലീസ് പ്രതിയുടെ ഇടപെടല്‍ മനസ്സിലാക്കി. ആത്മഹത്യ ചെയ്ത ദിവസം ഇയാള്‍ 40 ഓളം തവണ പെണ്‍കുട്ടിയെ വിളിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്‍റെ സൂചനകളും ലഭിച്ചു. പ്രതി പക്ഷേ അന്ന് ഒളിവിലായിരുന്നു.

പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനം നടത്തിയ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.
ഇയാള്‍ക്ക് നിരവധി പെണ്‍കുട്ടികളുമായി അടുപ്പമുണ്ട്. ഏറെയും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ വലയിലാക്കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പണയപ്പെടുത്തുകയും ചെയ്തു.
പിന്നീട്,  ഇയാള്‍ക്ക് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ആത്മമഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു.

പള്ളിക്കല്‍ സി.ഐ പി ശ്രീജിത്ത്, എസ്.ഐ സഹില്‍, എഎസ്ഐ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: