CrimeNEWS

വീട്ടമ്മമാരേയും വിദ്യാര്‍ത്ഥിനികളെയും കുരുക്കിൽ വീഴ്ത്തി വേശ്യാവൃത്തി നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിലായി, പെൺകുട്ടികളെ എത്തിച്ചിരുന്ന മലയാളി സ്ത്രീ ഒളിവിൽ

മംഗളൂരു: വീട്ടമ്മമാരേയും കോളജ് വിദ്യാര്‍ത്ഥിനികളെയും വലവീശിപ്പിടിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളി ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്.

മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു. കോളജ് വിദ്യാര്‍ത്ഥിനികളെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വീട്ടമ്മമാരെയുമാണ് സംഘം വലയിലാക്കിയിരുന്നത്.
വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും വേശ്യാവൃത്തിക്ക് വലവീശിപ്പിടിക്കുന്നതിൽ വിരുതരാണ് ഷമീനയും ഐഷാമ്മയും. ലിയോണ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന, ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഇരയാക്കിയിരുന്നത്.
കോളജ് വിദ്യാർത്ഥിനികളെ വശീകരിക്കുകയും ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ പ്രയോഗിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.

പതിനേഴുകാരിയുടെ പരാതിയിൽ മംഗളൂരുവിലെ അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപത്തെ എസ്‌.എം.ആര്‍ ലിയാന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സെക്സ് മാഫിയയിൽപെട്ട അഞ്ച് പേരെ പാണ്ഡേശ്വര പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദിഖ്, ഭാര്യ ഷമീന, ഐഷാമ്മ എന്നിവരുടെ പേരുവിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള മലയാളിയായ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ ഒളിവിലാണെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കോളജ് പ്രിന്‍സിപ്പാളിന്റെ ആസൂത്രിതമായ നീക്കങ്ങള്‍ ആണ് സെക്‌സ് റാക്കറ്റിനെ വലയിലാക്കാന്‍ പൊലീസിന് സഹായകരമായത്. ഇരയായ വിദ്യാര്‍ത്ഥിനി, തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നു എന്ന് പരാതിപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനെ സമീപിച്ചു. അദ്ദേഹം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു.

കൗണ്‍സിലിങ്ങിന് ശേഷം ഇരകള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്നാണ് അത്താവറിലെ അപ്പാര്‍ട്ട്മെൻ്റില്‍ പൊലീസ് റെയ്ഡ് നടത്തിയത്. സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞു. സഹകരിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ തന്റെ ചില വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.

കാസര്‍കോട്ട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവരുടെ ഇടപാടുകാർ ആയിരുന്നു. ഒരു മലയാളി സ്ത്രീയാണ് ഇടപാടുകാര്‍ക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇവർ ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Back to top button
error: