Breaking NewsNEWS

കാത്തിരിക്കൂ, ഉടൻ എത്തും ലഹരിയുടെ രസക്കൂട്ടുകളുമായി കണ്ണൂർ കശുമാങ്ങ’ഫെനി’

കശുമാങ്ങയിൽനിന്ന് ഫെനി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാറിന്റെ പച്ചക്കൊടി. പയ്യാവൂർ സഹകരണ ബാങ്ക് സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ഉൽപാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോർപറേഷന് വിൽക്കാനാണ് പദ്ധതി. ഒരു ലിറ്റർ ഫെനിക്ക് 200 രൂപ വരും ഉൽപാദന ചെലവ്. സർക്കാറിന് ഇത് 500 രൂപക്ക് വിൽക്കാം. ഗോവയിൽ ഫെനിക്ക് ലിറ്ററിന് 200 മുതൽ 1000 രൂപവരെ വിലയുണ്ട്

സംസ്ഥാനത്ത്‌ ആദ്യമായി കശുമാങ്ങ നീരിൽനിന്ന് ഫെനി എന്ന മദ്യം ഉൽപാദിപ്പിക്കുന്നതിന് സർക്കാറിന്റെ അംഗീകാരം.

ഇതിനായി എക്സൈസ് വകുപ്പിന്റെ അന്തിമാനുമതി ഉടൻ ലഭിക്കും.
കണ്ണൂർ ജില്ലയിലെ പയ്യാവൂർ സഹകരണ ബാങ്ക് സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
കശുമാങ്ങ സംസ്കരിച്ച് ഫെനിയും മറ്റ് ഉൽപന്നങ്ങളും നിർമിക്കുക എന്നത് കശുവണ്ടി കർഷകർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
ഫെനിക്ക് പുറമെ സ്ക്വാഷ്, ജാം, അച്ചാർ തുടങ്ങി വിവിധ ഉൽപന്നങ്ങൾ കശുമാങ്ങ കൊണ്ട് നിർമിച്ച് വിൽപന നടത്താനാവുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കശുമാങ്ങയ്ക്കുള്ള ഗുണങ്ങളും വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഉപയോഗശൂന്യമായ കശുമാങ്ങ വലിച്ചെറിയുകയാണ് പതിവ്. ഫെനി ഉൽപാദനം തുടങ്ങുന്നതോടെ കശുവണ്ടിപ്പരിപ്പിനു കിട്ടുന്ന വില തന്നെ മാങ്ങക്കും ലഭിക്കും.
ഉൽപാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോർപറേഷന് വിൽക്കും.

രണ്ട് പതിറ്റാണ്ടിന് മുമ്പുതന്നെ ഈ പദ്ധതിയുമായി കർഷകസംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നതാണ്. പക്ഷേ അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. 2016ൽ ഇതു സംബന്ധിച്ച് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാറിന് വിശദ റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതിയിലൂടെ ഒരു സീസണിൽ 500 കോടി രൂപ സർക്കാറിനും അത്രയും തുക കൃഷിക്കാർക്കും ലഭിക്കുമെന്ന് ബാങ്ക് സമർപ്പിച്ച പദ്ധതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഒരു ലിറ്റർ ഫെനി ഉൽപാദിപ്പിക്കാൻ 200 രൂപ ചെലവ് കണക്കാക്കുന്നു. സർക്കാറിന് ഇത് 500 രൂപക്ക് വിൽക്കാം. ഗോവയിൽ ഫെനി ഉൽപാദനം വ്യാപകമാണ്.
ഗോവൻ ഫെനിക്ക് ലിറ്ററിന് 200 മുതൽ 1000 രൂപവരെ വിലയുണ്ട്.

സർക്കാർ അനുമതി ലഭിച്ച സ്ഥിതിക്ക് ഉടൻ ഡിസ്റ്റിലറിയുടെ പ്രവർത്തനം തുടങ്ങുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു. കെട്ടിട സൗകര്യങ്ങളും യന്ത്രങ്ങളും ഉടൻ സജ്ജമാക്കും. നാലേക്കറോളം ഭൂമി ബാങ്കിന് സ്വന്തമായുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടി പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റിലടക്കം ആവശ്യക്കാരേറെയാണ്.
കശുമാങ്ങ കൂടി ഉപയോഗപ്പെടുത്തുന്നതോടെ കർഷകർക്കും സർക്കാറിനും നല്ല വരുമാനം ലഭിക്കും.

Back to top button
error: