IndiaLead NewsNEWS

‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നുള്ള 6 പേര്‍ ഡല്‍ഹിയില്‍; 4 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ‘റിസ്‌ക്’ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ വന്ന 6 പേരെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. യുകെ, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍നിന്ന് എത്തിയവരെ ഉള്‍പ്പെടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദമാണോ ഇവര്‍ക്കു ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആറു പേരെയും ലോക്നായക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി പ്രത്യേക വാര്‍ഡ് തയാറാക്കിയിട്ടുണ്ട്.

ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്ന് 1,013 യാത്രികരുമായി നാല് വിമാനങ്ങളാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയത്. 372 യാത്രികര്‍ ഉണ്ടായിരുന്ന ആംസ്റ്റര്‍ഡാം വിമാനത്തില്‍ എത്തിയ മൂന്ന് പേര്‍ക്കും ലണ്ടനില്‍നിന്ന് 176 പേരുമായെത്തിയ വിമാനത്തിലെ ഒരാള്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

Back to top button
error: