KeralaLead NewsNEWS

വരന്‍ തന്റെ വിദ്യാര്‍ത്ഥി,വധുവിന്റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ല: മന്ത്രി ആര്‍.ബിന്ദു

തൃശ്ശൂര്‍: കരുവന്നൂര്‍ കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സഹപ്രവര്‍ത്തകയുടെ മകന്റെ വിവാഹത്തിനാണ് താന്‍ പങ്കെടുത്തത്. വരന്‍ തന്റെ വിദ്യാര്‍ത്ഥിയാണ്. 20 വര്‍ഷമായി ആ കുടുംബത്തെ അറിയാം. പാര്‍ട്ടി കുടുംബമാണ്. ജാതിക്ക് അതീതമായി പ്രണയ വിവാഹിതരായവരാണ്. അത്തരം വിവാഹങ്ങളില്‍ താന്‍ ഇനിയും പങ്കെടുക്കും. മാത്രമല്ല വധുവിന്റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 12 മുന്‍ ഭരണസമിതി അംഗങ്ങളില്‍ ഇനി പിടികൂടാനുള്ള രണ്ടുപേരില്‍ ഒരാളായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിനാണ് മന്ത്രി പങ്കെടുത്തത്. ഒക്ടോബര്‍ 24ന് ഇരിങ്ങാലക്കുട മുരിയാടായിരുന്നു വിവാഹ ചടങ്ങ്. വരന്റെ വീട്ടുകാര്‍ നടത്തിയ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വധൂവരന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമാവുകയായിരുന്നു.

Back to top button
error: