NEWS

മുത്തലാഖ് ചൊല്ലാൻ വിസമ്മതിച്ചതിന് നവവരന് ഭാര്യാ വീട്ടുകാരുടെ ക്രൂരമര്‍ദനം

ഭാര്യയുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്ന് അസീബ് പറയുന്നു. പക്ഷേ ഒരു സ്ത്രീയോടും കാണിക്കാൻ പാടില്ലാത്ത ക്രൂരതയാണ് ഇയാൾ പ്രവർത്തിച്ചതെന്ന് ഭാര്യാ ബന്ധുക്കൾ ആരോപിച്ചു. ഭാര്യയുടെ അടുത്ത ബന്ധുക്കളുള്‍പ്പെടുന്ന ഏഴംഗ സംഘം അസീബിനെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ മികിത്സയിലാണ്.

കോട്ടക്കൽ: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഭാര്യയുടെ ബന്ധുക്കളാണ് കോട്ടക്കൽ ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അസീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീബ് വിവാഹിതനായത്. എന്നാൽ ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. ഇതിനു പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ബന്ധുക്കൾ അസീബിനെ കണ്ടത്. ഇതിനു വഴങ്ങാത്തതിനെ തുടർന്ന് ഭാര്യയുടെ ബന്ധുക്കള്‍ ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച ശേഷം അസീബിൻ്റെ ജനനേന്ദ്രിയത്തിലടക്കം മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.

ഭാര്യയുടെ അടുത്ത ബന്ധുക്കളുള്‍പ്പെടുന്ന ഏഴംഗ സംഘമാണ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കഴുത്തില്‍ കത്തിവെച്ചാണത്രേ ഭീഷണിപ്പെടുത്തിയത്. ആസിഡ് അടക്കമുള്ളവ കൈവശം വെച്ചാണ് ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിച്ചതെന്നും അസീബ് പറഞ്ഞു.

ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും  അബ്ദുള്‍ അസീബ് പറഞ്ഞു.

ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഭാര്യയുമായി ഉള്ളതെന്നാണ് അസീബ് പറയുന്നതെങ്കിലും ഒരു സ്ത്രീയോടും കാണിക്കാൻ പാടില്ലാത്ത ക്രൂരത അസീബ് ഭാര്യയോട് കാണിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന്  പൊലീസെത്തിയാണ് രക്ഷിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്. ഗുരുതര പരിക്കുകളോടെ കോട്ടക്കലിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ അസീബ്.

Back to top button
error: