NEWS

കുറ്റിപ്പുറത്ത് അമ്മയും എട്ടു മാസം പ്രായമായ കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു

കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു കണ്ട് വീട്ടുകാർ ബഹളംവച്ചതോടെ സമീപവാസികളെത്തി മുറിയുടെ വാതിൽ തകർത്ത് അകത്തുകയറി. പക്ഷേ ഇരുവരും മരിച്ചിരുന്നു. ഗാർഹിക പീഡനമാണ് മരണകാരണം എന്ന പരാതിയെ തുടർന്ന് ഭർതൃമാതാവ്, ഭർതൃസഹോദരിയുടെ മകൾ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു

കുറ്റിപ്പുറം: അമ്മയേയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ഐങ്കലം പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത്ബസതിന്റെ ഭാര്യ സുഹൈല നസ്രിൻ (19) എട്ടു മാസം പ്രായമായ മകൾ ഫാത്തിമ ഷഹ്റ എന്നിവരെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാലിനാണ്സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു കണ്ട് വീട്ടുകാർ ബഹളംവച്ചതോടെ സമീപവാസികളെത്തി മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയെങ്കിലും ഇരുവരും മരിച്ചിരുന്നു.

ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഭർതൃമാതാവ്, ഭർതൃസഹോദരിയുടെ മകൾ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.

സുഹൈലയും ബത്ബസതും വിവാഹിതരായത് ഒന്നര വർഷം മുമ്പാണ്. വിദേശത്താണ് ബത് ബസത്.തിരൂർ ആർ.ഡി.ഒയുടെയും കുറ്റിപ്പുറം പൊലീസിന്റെയും നേതൃത്വത്തിൽ ഇന്ന് ഇൻക്വസ്റ്റ് നടത്തും.

Back to top button
error: