Lead NewsNEWS

മകനെ പീഡിപ്പിച്ച കേസില്‍ അമ്മ തെറ്റുകാരിയല്ല, അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി

മ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്ത് യുവതി ജീവനാംശം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു ഇതിലെ വൈരാഗ്യമാണ് കേസിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞദിവസമാണ് കടയ്ക്കാവൂരില്‍ പതിനാലുവയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം അമ്മ അറസ്റ്റിലാകുന്നത്. പതിനേഴും പതിനാലും പതിനൊന്നും വയസ്സുളള മൂന്ന് ആണ്‍കുട്ടികളാണ് യുവതിക്കുളളത്. പ്രണയവിവാഹമായിരുന്നെങ്കിലും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസം. തുടര്‍ന്ന് ഭര്‍ത്താവ് വേറൊരു വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകവഴിത്തിരിവായിരിക്കുന്നത്.

Back to top button
error: