LIFENEWS

മൊഴി മാറ്റിക്കാൻ മൂന്നു തവണ ആളെത്തി ,വാഗ്ദാനം പണം ,ഇടനിലക്കാരി ഇസ്രായേലിൽ ഉള്ള നഴ്‌സ് ,ബാലഭാസ്കർ കേസിൽ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ


ബാലഭാസ്കർ കേസിൽ നിർണായക വെളിപ്പെടുത്തലുമായി നുണ പരിശോധനയ്ക്ക് വിധേയനായ കലാഭവൻ സോബി .ഇത് രണ്ടാം തവണയാണ് സോബി നുണ പരിശോധനയ്ക്ക് വിധേയൻ ആകുന്നത് .

ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി ആണ് ഇടനിലക്കാരി .ഇവർ വഴി മൂന്നു തവണ നാലുപേരടങ്ങുന്ന സംഘം തന്നെ കാണാൻ എത്തി .വന്നവർ പണം വാഗ്‌ദാനം ചെയ്തു .2019 നവംബറിലും ഡിസംബർ അവസാനത്തിലും ജനുവരി 18 നുമാണ് ഇവർ തന്നെ സമീപിച്ചത് .ഇവർ വന്നിറങ്ങുന്ന ദൃശ്യങ്ങൾ കൈയിലുണ്ട് .എന്നാൽ സംസാരിക്കുന്നത് ഇല്ല .ഇവർ തനിയ്ക്ക് പണം വാഗ്ദാനം ചെയ്‌തെന്നും സോബി പറയുന്നു .

ഇസ്രായേലിൽ ജോലി ചെയ്യുന്ന യുവതി പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞിരുന്നു .ഇവരുടെ സുഹൃത്ത് ആണത്രേ യുവതി .ഫോർച്യൂണർ ,ബിഎംഡബ്ലിയു ,ജാഗ്വർ എന്നിവയിലാണ് മൂന്ന് തവണയായി വന്നത് .ആ സമയത്ത് തന്നെ അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചതാണ് .ഈ നേഴ്സിന്റെ പേരുവിവരങ്ങൾ വേറെ ആരോടും വെളിപ്പെടുത്തിയിട്ടില്ല .

താൻ നഴ്സിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു .എന്നാൽ നടന്നില്ല .ഇനി സിബിഐ അവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യട്ടെ എന്നും സോബി പറഞ്ഞു .മൂവാറ്റുപുഴയിൽ സ്വർണക്കടത്ത് കേസിൽ പിടികൂടിയ ആൾ തന്നെ കാണാൻ വന്നയാളുകളിൽ ഒരാളാണോ എന്ന് സംശയം ഉണ്ടായിരുന്നു .എന്നാൽ മാസ്കില്ലാത്ത ഫോട്ടോ കണ്ടപ്പോൾ അയാൾ അല്ലെന്നു മനസിലായി .

ആദ്യ നുണ പരിശോധനയിലെ ചോദ്യങ്ങൾ ആവർത്തിക്കുകയാണ് രണ്ടാം തവണ ഉണ്ടായത് .വെറും അപകട മരണം അല്ല കുറ്റകൃത്യമാണെന്നു സിബിഐയ്ക്ക് ബോധ്യമായി എന്നാണ് താൻ വിശ്വസിക്കുന്നത് .എന്നാൽ അതിലേക്ക് എത്താനുള്ള കൃത്യമായ പൊയന്റിൽ എത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത് .നഴ്സടക്കം തന്നെ സമീപിച്ചവരെ കണ്ടെത്തി ചോദിച്ചാൽ ഈ പ്രതിസന്ധി തീരുമെന്നാണ് കരുതുന്നത് .അറസ്റ്റ് ഉണ്ടാകും എന്ന് തന്നെയാണ് താൻ കരുതുന്നതെന്നും സോബി പറഞ്ഞു .

Back to top button
error: