politics

  • മെസിയും മോദിയും രാഹുലും പിന്നെ നമ്മുടെ സന്ദീപ് വാര്യരും; മെസി-മോദി കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാരണം കണ്ടുപിടിച്ച് വാര്യര്‍; മെസി ആദ്യം രാഹുലിനെ കണ്ടതുകൊണ്ടത്രെ മോദി പിണങ്ങി രാജ്യം വിട്ടത്

      പാലക്കാട്; ചില നേരത്ത് സന്ദീപ് വാര്യര്‍ക്ക് നല്ല കോമഡി മൂഡാണ്. എന്താണ് എങ്ങിനെയാണ് പറയുന്നത് എന്നൊന്നും നോക്കില്ല. വെച്ചങ്കട് കാച്ചും. മെസിയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാര്യകാരണങ്ങളും നൂറു തിരക്കിനിടയില്‍ സന്ദീപ് വാര്യര്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ തീരുമാനമൊക്കെ ഇന്ന് വരാനിരിക്കെയാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ വാര്യര്‍ ഇത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മെസി ആദ്യം രാഹുല്‍ഗാന്ധിയെ കണ്ടതു കൊണ്ടാണത്രെ മെസിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടാക്കാതെ നാടുവിട്ടതെന്നാണ് സന്ദീപ് വാര്യര്‍ കണ്ടുപിടിച്ചിരിക്കുന്നത്. മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.…

    Read More »
  • മേയര്‍ സ്ഥാനം; ആര്‍എസ്എസിന്റെ പച്ചക്കൊടി വി.വി. രാജേഷിന്; രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ളവര്‍ നയിക്കണമെന്ന് നിര്‍ദേശം; 20നു ചേരുന്ന യോഗത്തില്‍ തീരുമാനം; ശ്രീലേഖ ഡെപ്യൂട്ടി മേയറാകും

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ ആരാകണമെന്നതില്‍ തീരുമാനം രണ്ടുദിവസത്തിനകം. വി.വി. രാജേഷിന് അനുകൂലമാണ് സംസ്ഥാന നേതൃത്വവും ആര്‍എസ്എസും. 20 ചേരുന്ന നിയുക്ത കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് തിരുവനന്തപുരം കോര്‍പറേഷന്റെ ആദ്യമേയറാകും. ആര്‍എസ്എസും രാജേഷിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അറിയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനാനുഭവമുള്ളയാള്‍ തന്നെ മേയര്‍ സ്ഥാനത്തെത്തണമെന്നാണ് ആര്‍എസ്എസിന്റെ അഭിപ്രായവും. ഇപ്പോള്‍ ബംഗളൂരുവിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നോ നാളെയോ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വമായി കൂടിക്കാഴ്ച നടത്തുന്നതോടെ മേയര്‍ ആരാകണമെന്നതില്‍ ധാരണയാകും. മുന്‍ഡിജിപി ആര്‍. ശ്രീലേഖ ഡപ്യൂട്ടിമേയറാകാനാണ് സാധ്യത. ഏതുസ്ഥാനവും ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്ന് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈമാസം 20 ന് വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗം ചേരും. അന്നുതന്നെ നേതാവിനെ പ്രഖ്യാപിക്കും.  

    Read More »
  • തൃശൂരിലെ തോല്‍വിക്കു പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലും കെ. മുരളീധരന്റെ പദ്ധതികള്‍ അമ്പേ പാളി; ബിജെപി ജയിച്ച 41 ഇടത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്; ആകെ കിട്ടിയ വോട്ടുകളിലും വന്‍ ഇടിവ്; അട്ടിമറി അണികളുടേതോ നേതാവിന്റെയോ? കണക്കുകള്‍ ഇങ്ങനെ

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ പടുകൂറ്റന്‍ വിജയത്തിനു പിന്നാലെ വോട്ടിംഗ് കണക്കുകള്‍ വിലയിരുത്തിയുള്ള നിരീക്ഷണങ്ങളും ചര്‍ച്ചയിലേക്ക്. കെ.എസ്. ശബരീനാഥനെ മുന്നില്‍ നിര്‍ത്തി കോര്‍പറേഷന്‍ പിടിക്കാനുള്ള ബുദ്ധി കെ. മുരളീധരന്റെയായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരേ മത്സരിച്ചശേഷം സംഘടനാ ചുമതലകളുമായി മുന്നോട്ടുപോയ മുരളീധരന്റെ ആദ്യ സജീവ തെരഞ്ഞെടുപ്പ് അണിയറ പ്രവര്‍ത്തനവും ഇതായിരുന്നു. മുമ്പ് പാലക്കാട്, നിലമ്പൂര്‍ തെരഞ്ഞെടുപ്പുകള്‍ വന്നെങ്കിലും അവിടെയൊന്നും മുരളിയുടെ സജീവ സാന്നിധ്യമുണ്ടായില്ല. മാത്രമല്ല, പാലക്കാടേക്കു കാല്‍ കുത്തരുതെന്നും ചില നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തിയ കോണ്‍ഗ്രസ് കോര്‍പറേഷന്‍ അടക്കം പിടിച്ചു. പഞ്ചായത്തില്‍ 19 എണ്ണം കൂടുതലായും പിടിച്ചു. എന്നാല്‍, മുരളി നേതൃത്വം നല്‍കിയ കോര്‍പറേഷനില്‍ എന്തുകൊണ്ട് നിരവധി സീറ്റുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോയി എന്നതും ചര്‍ച്ചയാകുകയാണ്. തെരഞ്ഞെടുപ്പിലെ അന്തര്‍ധാരയെക്കുറിച്ച് സിപിഎം ആവര്‍ത്തിക്കുന്നത് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്. കോര്‍പറേഷനിലെ മൂന്നു മുന്നണികള്‍ക്കും വീണ ആകെ വോട്ടിന്റെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ എല്‍ഡിഎഫിനാണ്. 1,75,522. എന്നാല്‍…

    Read More »
  • മറ്റു കാറുകള്‍ കടത്തിവിടാത്ത സാഹചര്യത്തില്‍ 90 വയസുള്ള മനുഷ്യനെ എന്തു ചെയ്യണമായിരുന്നു? വെള്ളാപ്പള്ളിക്ക് എതിരേ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെ? സത്യം പറയുന്ന നേതാവെന്ന് വിശേഷിപ്പിച്ചത് ചെന്നിത്തല; പിണറായി വിജയനെയും നടേശനെയും ചേര്‍ത്തുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കുറിപ്പ് ചര്‍ച്ചയാകുന്നു

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചടിക്കു പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉന്നമിടുന്നത് വെള്ളാപ്പള്ളി നടേശനെയും അദ്ദേഹത്തിന്റെ മുസ്ലിംകളോടുള്ള വിമര്‍ശനവുമാണ്. ഇതിനെതിരേ ഒറ്റവാക്കുപോലും പിണറായി വിജയന്‍ സംസാരിച്ചിട്ടില്ലെന്നും ഇതാണ് മുസ്ലിംകളുടെ വോട്ടു മറിയാന്‍ കാരണമെന്നും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കം വിലയിരുത്തുന്നു. വെള്ളാപ്പള്ളിയെ പിണറായി വിജയന്‍ കാറില്‍ കയറ്റിക്കൊണ്ടുപോയതടക്കം വിമര്‍ശന വിധേയമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തടക്കം പാതിയോളം സീറ്റുകളാണ് എല്‍ഡിഎഫിന് സംസ്ഥാനത്താകെ നഷ്ടമായത്. എന്നാല്‍, പൊളിറ്റിക്കല്‍ വോട്ടിംഗ് ജില്ലാ പഞ്ചായത്തുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ വ്യാപകമായി യുഡിഎഫിലേക്ക് ഇടവേളയ്ക്കുശേഷം എത്തിയതാണ് ഇതിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുമായി ബന്ധിപ്പിച്ച് ജയപ്രകാശ് ഭാസ്‌കരന്‍ എഴുതിയ കുറിപ്പും ചര്‍ച്ചയാകുന്നത്. വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെയെന്ന് അദ്ദേഹം എടുത്തു ചോദിക്കുന്നു. ‘സത്യം പറയുന്ന നേതാവാണ് വെള്ളാപ്പള്ളി’ എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്ന വി.ഡി. സതീശനും പേരിനുമാത്രമാണ് വെള്ളാപ്പള്ളിയുടെ…

    Read More »
  • ‘ക്രിസ്ത്യാനിയെ മേയറാക്കണം’; സഭയുടെ നിര്‍ദേശത്തില്‍ ഉടക്കി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്; വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സാമുദായിക സമവാക്യത്തില്‍ മുടന്തി കോണ്‍ഗ്രസ്; അഡ്വ. വില്ലി ജിജോയ്ക്കു മുന്‍ഗണന; ലാലി ജെയിംസിന് തിരിച്ചടി; നിയസഭ കുപ്പായം തുന്നിയവര്‍ക്കും തലവേദന

    തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ വമ്പന്‍ വിജയത്തിനു പിന്നാലെ മേയര്‍ സ്ഥാനം നിശ്ചയിക്കല്‍ കോണ്‍ഗ്രസിനു മുന്നില്‍ പ്രതിസന്ധിയാകും. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സന്തുലനം പാലിക്കുകയെന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇക്കുറി മേയര്‍ സീറ്റ് വനിതാ സംവരണമാണ്. 19 വനിതകളാണ് കോണ്‍ഗ്രസില്‍നിന്നു വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സമവാക്യംകൂടി നോക്കിയായിരിക്കും തീരുമാനമെന്ന് ഏറെക്കുറെ ഉറപ്പായി. കോര്‍പറേഷന്‍ ഭരണ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളവര്‍ വേണമെന്നു കത്തോലിക്കാ സഭ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണു വിവരം. ചേറൂരില്‍നിന്ന് ജനറല്‍ സീറ്റില്‍ വിജയിച്ച അഡ്വ. വില്ലി ജിയോയുടെ പേരുമാത്രമാണ് സഭ മുന്നോട്ടുവച്ചത്. ഡെപ്യൂട്ടി മേയര്‍ പദവി ജനറല്‍ വിഭാഗമായതിനാല്‍ ഹിന്ദു/നായര്‍ സമുദായത്തില്‍നിന്നുള്ളവരെ പരിഗണിക്കേണ്ടിവരും. നേരത്തേ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസില്‍ അടക്കം ഭരണത്തിന്റെ മുഖ്യധാരയിലേക്കു ചെറുപ്പക്കാരെ എത്തിക്കണമെന്ന പരസ്യമായ ആഹ്വാനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കിയിരുന്നു. അധ്യാപക നിയമനങ്ങളിലെ അംഗീകാരം വൈകുന്നതു ചൂണ്ടിക്കാട്ടി, ഇക്കാര്യം വോട്ടെടുപ്പില്‍ ഓര്‍മിക്കണമെന്ന സൂചനയും മാര്‍ ആഡ്രൂസ് താഴത്ത് അടക്കമുള്ളവര്‍ നല്‍കി. ഈ സാഹചര്യത്തിലാണ് മറ്റു…

    Read More »
  • ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ എന്‍ഐഎ കണ്ടെത്തി ; പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് ; ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്തു

    ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ശൃംഖലയെ ഏഴ് മാസം നീണ്ട അന്വേഷണത്തിലൂടെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് എ്ന്നയാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍ഐഎയുടെ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പാകിസ്ഥാനിലെ കസൂര്‍ സ്വദേശിയായ ജട്ട്, ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ തലവനാണ്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും, യുഎപിഎപ്രകാരം ഇയാളെ നിരോധിത ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. കൃത്യമായ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ മറ്റ് പേരുകള്‍, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരായ സുലൈമാനി ഷാ, ഹംസ അഫ്ഗാനി, ജിബ്രാന്‍ എന്നിവരാണ്. ജൂലൈ 28 ന് ദച്ചിഗാം ഏരിയയില്‍ നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സൈനിക നടപടിയില്‍ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു മേഖലയിലെ എന്‍ഐഎ കോടതിയില്‍…

    Read More »
  • ‘മരിക്കുന്നത് വരെ സഖാവ് തന്നെ.. അതിന് മാറ്റമില്ല ; പക്ഷേ ജയിച്ച ബിജെപിക്കാരി ചങ്കാണെങ്കില്‍ പിന്നെ ഡാന്‍സ് ചെയ്‌തെന്നൊക്കെ വരും അതിനെന്താ? ; ബിജെപി വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സിപിഐഎം സ്ഥാനാര്‍ഥിയുടെ മറുപടി

    പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച ആഹ്‌ളാദപ്രകടനത്തില്‍ നൃത്തം ചവിട്ടിയതിന് വിശദീകരണവുമായി എല്‍ഡിഎഫിനൊപ്പം മത്സരിച്ച യുവതി. മരിക്കുന്നത് വരെ സഖാവായിരിക്കുമെന്നും പക്ഷേ ജയിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരിയായതിനാലാണ് ബിജെപിയുടെ വിജയറാലിയി ആഹ്‌ളാദനൃത്തം ചവിട്ടിയതെന്നും സിപിഐഎം സ്ഥാനാര്‍ഥി ആയിരുന്ന അഞ്ജുസന്ദീപ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ അഞ്ജു പങ്കെടുത്തതാണ് വിവാദമായത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അഞ്ജു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തില്‍ പങ്കാളിയായിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു തൊട്ട് പിന്നാലെയാണ് 24ാം വര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥി അഞ്ജു കരകുറുശ്ശി പഞ്ചായത്തിലെ 6 ആം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി സ്നേഹ രാമകൃഷ്ണന്റെ വിജയഘോഷ പരിപാടിയില്‍ പങ്കെടുത്തത്. തോല്‍വിക്ക് പിന്നാലേ ബിജെപി ആഹ്ലാദ പരിപാടിയില്‍ പോയി നൃത്തം ചെയ്യുന്ന അഞ്ജുവിന്റെ ദൃശ്യങ്ങള്‍ വിവാദമായി മാറിയിരുന്നു. ഇത് വിവാദമായി മാറിയതോടെയാണ് വിശദീകരണവുമായി എത്തിയത്. ബിജെപിയുടെ ആഹ്ലാദ പരിപാടിയില്‍ പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും…

    Read More »
  • ശബരിമല വിഷയം ജനങ്ങളെ അറിയിക്കാന്‍ സിപിഐഎം ; തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സമ്മതിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ട് ; തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള മറ്റ് കാര്യങ്ങളാണെന്ന് വിലയിരുത്തല്‍

    തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി മാറിയ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിക്കാതിരിക്കാന്‍ സിപിഐഎം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്താനാണ് നീക്കം. ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം വന്നത്. ഭരണവിരുദ്ധ വികാരമല്ല പ്രശ്‌നമായതെന്നും മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിനിര്‍ണയം തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്നും സാമുദായിക സമവാക്യങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമര്‍ശനമുണ്ട്. എന്നാല്‍ ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണ്ണ കൊള്ളയും ഉള്‍പ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കള്‍ കരുതുന്നത്. നിലവിലെ പ്രതിസന്ധികളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. ജില്ലകള്‍ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാര്‍ട്ടികളുടെ നേതൃയോഗങ്ങള്‍ തുടരുകയാണ്. പത്തു മണിയോടെ…

    Read More »
  • പഹല്‍ഗാം ഭീകരാക്രമണം; എന്‍ഐ കുറ്റപത്രം സമര്‍പ്പിച്ചു; പല സംഘടനകളുടേയും പേരുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് സൂചന; കുറ്റപത്രം സമര്‍പിച്ചത് ജമ്മുവിലെ എന്‍ഐഎ കോടതിയില്‍

      കാശ്മീര്‍: രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ടിആര്‍എഫ്, ലഷ്‌കറെ ത്വയ്ബ സംഘടനകളുടെ പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. 350 പ്രദേശവാസികളെ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമിന് സമീപം തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ 2025 ഏപ്രില്‍ 22 ന് നടത്തിയ ആക്രമണത്തില്‍ മലയാളികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

    Read More »
  • ‘സംസാരം നിര്‍ത്തൂ’; കരഞ്ഞു കാലുപിടിച്ച് ഭാര്യ; ജാമ്യ വ്യവസ്ഥ ലംഘിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീരവാദവുമായി രാഹുല്‍ ഈശ്വര്‍; ‘പുറത്തുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരേ കാമ്പെയ്ന്‍ നടത്തിയേനെ; ശബരിമല ചര്‍ച്ചയില്‍ വരാതിരിക്കാന്‍ അകത്തിട്ടു’

    തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസിനെ പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ. എന്നിട്ടും മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍ സംസാരിച്ചതോടെ നിര്‍ത്താന്‍ പറഞ്ഞ് ഭാര്യ ദീപ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു രാഹുലിന്റെ സംസാരം. തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് തന്നെ പിടിച്ച്…

    Read More »
Back to top button
error: