politics
-
യഥാര്‍ഥ ഡീല്‍ എവിടെ? കോണ്‍ഗ്രസ് നേതാക്കളെവച്ച് ബിജെപി പിടിച്ചത് ഉത്തരേന്ത്യ മുഴുവന്‍! ഹിമന്തയിലൂടെ അസമില്‍ മത്സരിക്കുന്നത് 11 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും; അരുണാചലും മണിപ്പൂരും പിന്നാലെ
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള ഡീല്‍ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുമ്പോള്‍ കണ്‍മുന്നില്‍ കാണുന്ന കഥ മറ്റൊന്ന്. അസമിലെ തീപ്പൊരി കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വശര്‍മയെ ബിജെപിയില്‍ എത്തിച്ചതിനു പിന്നാലെ കാവി പുതച്ചത് ഉത്തരേന്ത്യ മുഴുവന്‍. എല്ലാത്തിനും നേതൃത്വം നല്‍കിയത് ബിജെപിയില്‍ എത്തിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളും. 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍…
Read More » -
നിയമ സഭയില്‍ എത്താതെ എംഎല്‍എമാര്‍; ട്രാന്‍സ്ഫര്‍ റാക്കറ്റ് വിവാദം; നികത്താതെ 2 ലക്ഷം ഒഴിവുകള്‍; തെരുവിലിറങ്ങിയത് ആയിരക്കണക്കിന് യുവാക്കള്‍; മകന്റെ പിന്‍സീറ്റ് ഡ്രൈവിംഗ്; കരാറുകള്‍ക്ക് കമ്മീഷന്‍; സര്‍ക്കാര്‍ വീട് ലഭിക്കാന്‍ കൈക്കൂലി; കര്‍ണാടകയെ തച്ചുടയ്ക്കുമോ കോണ്‍ഗ്രസ് ഭരണം?
ബെംഗളൂരു: ബിജെപിയില്‍നിന്നു ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ഭരണം താറുമാറാകുന്നെന്നു റിപ്പോര്‍ട്ട്. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് (unstarred questions) മറുപടി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചു സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ യു.ടി. ഖാദര്‍ സഭ നിര്‍ത്തിവച്ചു! ആകെ 245 ചോദ്യങ്ങളില്‍ വെറും 90 എണ്ണത്തിന് മാത്രമാണ് മറുപടി നല്‍കിയത്. എംഎല്‍എമാരും മുഖ്യമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പലവഴിക്കായതോടെ ഭരണം കുത്തഴിഞ്ഞു. ‘കോറം തികയാതെ സഭ നടത്താനാവില്ല, എന്നാല്‍ മന്ത്രിമാര്‍ കൃത്യസമയത്ത് എത്തുന്നില്ല. നാല് തവണ ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി, പക്ഷേ ഒരു പുരോഗതിയും കാണുന്നില്ല’ ഖാദര്‍ പറഞ്ഞു. ‘ഇത് സര്‍ക്കാരിനെ ഗുരുതരമായി നാണംകെടുത്തുക മാത്രമല്ല, നിയമസഭാംഗങ്ങളുടെ അവകാശങ്ങളെയും സഭയുടെ അന്തസിനെയും ഹനിക്കുന്നതുമാണ്’- അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഈ പരാമര്‍ശം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. തന്റെ മന്ത്രിസഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍, നക്ഷത്രചിഹ്നമിടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാന്‍ സിദ്ധരാമയ്യ…
Read More » -
നതാൻസ് ആക്രമണം; കിട്ടിയ അതേ അളവിൽ തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൻ സുപ്രധാന ആണവ നിലയത്തിനു നേരെ ആക്രമണം
ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ഉന്നമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ്ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. 40-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്റെ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ ആക്രമണത്തിൽ ഡിമോണയിലെ ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങളോ ആണവ വികിരണമോ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് അസാധാരണ റേഡിയേഷൻ അളവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ഇസ്രയേലിന്റെ ദേശീയ എമർജൻസി മെഡിക്കൽ സർവീസായ മഗൻ ഡേവിഡ് അഡോം (എംഡിഎ) നൽകുന്ന വിവരമനുസരിച്ച്, 40-ഓളം പേർക്ക് ചികിത്സ നൽകി. പരിക്കേറ്റവരിൽ ഷെൽ ചീളുകൾ കൊണ്ട് പരിക്കേറ്റ 10 വയസ്സുള്ള ഒരു ബാലനും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതിനിടെ പരിക്കേറ്റവർക്കും കടുത്ത ആശങ്കയും മാനസികാഘാതവും നേരിട്ടവർക്കും അടിയന്തര ചികിത്സ നൽകേണ്ടി വന്നുവെന്നും എംഡിഎ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച…
Read More » -
‘ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുമെന്നും ഹോര്‍മൂസ് തടയുമെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കി; മേഖലയിലെ സൈനിക താവളങ്ങളിലെ സൈനികര്‍ക്ക് സുരക്ഷ ഒരുക്കി’; ട്രംപിനെ തള്ളി ഇന്റലിജന്‍സ് മേധാവികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തിനു മുമ്പും ശേഷവും ട്രംപിന്റെ വാദഗതികളെ പൊളിച്ചടുക്കി ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ പാര്‍ലമെന്റിനു മുന്നില്‍ നല്‍കിയ മൊഴികളിലാണ് ട്രംപിന്റെ വാദവുമായി ബന്ധമില്ലാത്ത വിവരങ്ങള്‍. അമേരിക്ക ഇറാനെതിരേ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി സംസാരിക്കുന്നത്. യുദ്ധത്തിന്റെ അനന്തരഫലങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായിരുന്നു ഇതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തെക്കുറിച്ചുള്ള പൊതുജനധാരണ രൂപപ്പെടുത്താനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടിയാണെന്നാണു വിലയിരുത്തല്‍. ‘ഇറാനെ ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ അവര്‍ എങ്ങനെ തിരിച്ചടിക്കുമെന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിന് നേരത്തെ തന്നെ വിശദീകരണം നല്‍കിയിരുന്നു’ എന്നാണ് രഹസ്യാന്വേഷണ മേധാവികള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്ന ഹിയറിംഗുകളില്‍ നിയമസഭാംഗങ്ങളോടു പറഞ്ഞത്. ഇറാന്‍ എണ്ണവില വര്‍ധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്താനും സാധ്യതയുണ്ടെന്നും, ഭരണകൂട മാറ്റം യുദ്ധത്തിന്റെ ലക്ഷ്യമല്ലെന്നും, ഈ സൈനിക നീക്കത്തില്‍ വാഷിംഗ്ടണിനേക്കാള്‍ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇസ്രായേലിനുള്ളതെന്നും അവര്‍ പറഞ്ഞു. ഇത് ട്രംപിന്റെ ഇതുവരെയുള്ള വാദഗതികളുമായി പൊരുത്തപ്പെടുന്നില്ല. യുദ്ധം നാലാം…
Read More » -
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഹിസ്ബുള്ളയെ അടിമുടി നവീകരിച്ചു; ലെബനനില്‍ എത്തി നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു; കൊല്ലപ്പെട്ട ഉന്നതരുടെ വിടവു നികത്തി; രഹസ്യം ചോരാതിരിക്കാന്‍ ഇറാന്‍ മോഡല്‍ ‘മൊസൈക് ഡിഫെന്‍സ്’; ഇപ്പോള്‍ ഇസ്രയേലിനെതിരേ യുദ്ധ സജ്ജം!
ബെയ്‌റൂട്ട്: 2024-ല്‍ ഇസ്രായേല്‍ തകര്‍ത്ത ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡിനെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് (IRGC) പുനര്‍നിര്‍മിച്ചെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ വിടവു നികത്തിയെന്നും വിവരം. ടെഹ്റാനു പിന്തുണയുമായി ഇപ്പോള്‍ നടത്തുന്ന യുദ്ധത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കിയത് ഇരുകൂട്ടരുമാണെന്ന് ഐആര്‍ജിസിയുടെ നീക്കങ്ങളെക്കുറിച്ച് അറിവുള്ള രണ്ടുപേര്‍ പറഞ്ഞെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 1982-ല്‍ ഐആര്‍ജിസി സ്ഥാപിച്ച ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരിഷ്‌കാരം ആദ്യത്തേതാണ്. 2024-ലെ യുദ്ധത്തില്‍ നേതാവ് ഹസന്‍ നസ്റള്ളയും മറ്റ് മുന്‍നിര കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതിനെ ത്തുടര്‍ന്നുണ്ടായ ആഘാതങ്ങള്‍ക്ക് ശേഷം ഇറാന്‍ തീവ്രവാദ ഗ്രൂപ്പിനുള്ളില്‍ നേരിട്ട് ഇടപെട്ടെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഹിസ്ബുള്ളയെ ഇത് പ്രാപ്തമാക്കി. മറ്റൊരു യുദ്ധം അനിവാര്യമാണെന്ന് ഹിസ്ബുള്ള കണ്ടിരുന്നതായും മാസങ്ങളോളം അതിനായി തയാറെടുപ്പുകള്‍ നടത്തിയതായും മാര്‍ച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിസ്ബുള്ളയെക്കുറിച്ച് ഒരു വിദഗ്ദ്ധനും പേരു വെളിപ്പെടുത്താത്ത ആറുപേരും നല്‍കിയ വിവരങ്ങളുടെ…
Read More » -
‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻകിട്ടി, കേന്ദ്രകമ്മിറ്റി അംഗമായി;ഇക്കുറി പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുമെന്നായിരിക്കും ഓഫർ‘- സണ്ണി ജോസഫ്
കണ്ണൂർ: കെ.കെ. ശൈലജയെ പരിഹസിച്ച് പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. ഓരോ തിരഞ്ഞെടുപ്പു തോൽവിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാമർശം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. ‘ശൈലജടീച്ചറും ഞാനുമായി ആദ്യമൊന്ന് മത്സരിച്ചു. എനിക്കൊരു ഇമേജും ഉണ്ടായിരുന്നില്ല. പക്ഷേ, സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായിരുന്നു. ഞാൻ ജയിച്ചു. ശൈലജ ടീച്ചർ, ഈ പറയുന്ന ഇമേജോടു കൂടി വടകരയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഇവിടെ മത്സരിക്കാൻ ശൈലജ ടീച്ചറുടെ മനസ്സ് എന്താണെന്ന് നിങ്ങൾ വായിച്ചു മനസ്സിലാക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻകിട്ടി സംഘടനാപരമായി, ഇപ്പോൾ തോൽക്കുമ്പോൾ ടീച്ചറെ ചിലപ്പോൾ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫർ ഇല്ലെങ്കിൽ ടീച്ചർ മത്സരിക്കാനിടയില്ല, എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. ശൈലജ ടീച്ചർ ഇതിനുമുൻപ് മത്സരിച്ചപ്പോഴെല്ലാം നാമ നിർദ്ദേശ പത്രിക കൊടുക്കാൻ കണ്ണൂർ വരെ പോകണമായിരുന്നു. എന്നാൽ താൻ എംഎൽഎയായതോടെ ഇരിട്ടിയിൽ…
Read More » -
മുഹൂർത്തം നോക്കി പത്രിക സമർപ്പിക്കാനെത്തി ബിജെപി സ്ഥാനാർഥി പത്മജ വേണുഗോപാൽ, കോൺഗ്രസിനു ശേഷം പത്രിക സമർപ്പിക്കേണ്ടത് എൽഡിഎഫ്, അടുത്തത് തനിക്ക് പത്രിക നൽകണമെന്ന് പത്മജ!! തർക്കത്തിനൊടുവിൽ സമവായം, വഴിമാറിക്കൊടുത്ത് ആലങ്കോട് ലീലാകൃഷ്ണൻ
തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ സിപിഎം- ബിജെപി സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. പത്മജ മുഹൂർത്തം നോക്കിയാണ് പത്രിക സമർപ്പിക്കാനെത്തിയത്. ഇതിനിടെ രാവിലെ ആദ്യം പത്രിക നൽകാനെത്തിയ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതോടെ സമയക്രമം തെറ്റി. മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽതന്നെ പത്രിക സമർപ്പിക്കണമെന്ന് പത്മജ വേണുഗോപാൽ നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. ഗുജറാത്ത് മുഖ്യമന്ത്രിയോടൊപ്പമാണ് പത്മജ പത്രിക നൽകാനെത്തിയത്. എന്നാൽ, മുൻഗണനാക്രമം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥിക്കാണ് പത്രിക നൽകാൻ അവസരം ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാഗ്വാദം നടന്നു. ഒടുവിൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തി. എൽഡിഎഫ് സ്ഥാനാർഥികൾ മാറിനിൽക്കുകയും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട സമയത്ത് പത്രിക നൽകാൻ അനുവദിക്കുകയും ചെയ്തു. തുടർന്ന് എൻഡിഎ സ്ഥാനാർഥി പത്രിക നൽകിയതിന്ശേഷം എൽഡിഎഫ് സ്ഥാനാർഥികൾ തിരിച്ചെത്തി പത്രിക സമർപ്പണം പൂർത്തിയാക്കി.
Read More » -
ഡീഗോ ഗാര്‍ഷ്യ ചെറിയ മീനല്ല; ഹെവി ബോംബറുകളുടെ ആസ്ഥാനം; ഇറാന്റെ മിസൈല്‍ ശേഷി കണക്കുകൂട്ടലിനും അപ്പുറം? 4000 കിലോമീറ്റര്‍ റേഞ്ചില്‍ ഞെട്ടി അമേരിക്ക; വന്‍ മുന്നറിയിപ്പെന്നു വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്‍ രണ്ട് ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന്റെ ഞെട്ടലില്‍ ലോകം. മിസൈലുകളുടെ പരിധി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം എന്നിവയിലേക്കു ലോകത്തിന്റെ ശ്രദ്ധ മാറ്റുന്ന നീക്കമാണ് ഇറാന്‍ നടത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിസൈല്‍ പരാജയപ്പെടുകയും മറ്റൊന്ന് തടയപ്പെടുകയും ചെയ്തിട്ടുണ്ടാകാം എങ്കിലും, ഈ ശ്രമം വന്‍ അപകട മുന്നറിയിപ്പാണു നല്‍കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 2,000 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്‍ പരസ്യമായി അവകാശപ്പെടുന്നത്. പരസ്യമായി പ്രഖ്യാപിച്ച ഈ പരിധിയുടെ ഇരട്ടി ദൂരത്തുള്ള ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചെങ്കില്‍ ലോകത്തിനറിയാത്ത വെളിപ്പെടുത്താത്ത ശേഷികള്‍ ഇറാന്റെ പക്കലുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇറാന്‍ തങ്ങളുടെ സംവിധാനങ്ങള്‍ യഥാര്‍ത്ഥ ഐആര്‍ബിഎമ്മിന് (—) സമാനമായ രീതിയില്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്കും തെക്കന്‍ യൂറോപ്പിലേക്കും വരെ എത്താന്‍…
Read More » -
ഭൂരിപക്ഷം ലഭിച്ചാല്‍ എംഎല്‍എമാര്‍ക്ക് എംപിയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കാം; ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍; പട്ടികയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി; ഭൂരിഭാഗവും വേണുഗോപാല്‍ പക്ഷക്കാര്‍; ക്രിസ്ത്യന്‍, നായര്‍ വിഭാഗത്തിന് വാരിക്കോരി
ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത രീതിയില്‍ രാഹുല്‍ ഗാന്ധിക്കുള്ള അതൃപ്തിയാണു മാരത്തണ്‍ ചര്‍ച്ചയിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് വാര്‍ത്തകള്‍ രാത്രി പത്തരയോടെ അവസാനിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം വ്യത്യസ്തമായിരുന്നു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ കാത്തുകെട്ടിക്കിടന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയായ 10 രാജാജി മാര്‍ഗിലേക്ക് നിരവധി വാഹനങ്ങള്‍ പ്രവേശിക്കുന്നെന്ന റിപ്പോര്‍ട്ട് വരുന്നത്. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്്ഷന്‍ കമ്മിറ്റിയുടെ (സിഇസി) നിര്‍ണ്ണായക യോഗം ആരംഭിക്കാന്‍ പോകുകയാണെന്ന് വ്യക്തമായത്. കേരളത്തിലെ സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ചകള്‍ ഖാര്‍ഗെയുടെ വസതിയിലേക്കു മാറിയത്. സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ മാത്രം പരിഗണിക്കുന്നതിന് പകരം ജാതി സമവാക്യങ്ങള്‍, വിജയസാധ്യത, മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം എന്നിവ കൂടി കണക്കിലെടുത്ത് സിഇസിയില്‍…
Read More »
