politics
-
ജഡ്ജിയമ്മാവന്റെ സന്നിധിയില്‍ തൊഴുകൈകളോടെ; കേട്ടിട്ടുണ്ടോ ജഡ്ജിയമ്മാവന്‍ കോവിലിനെപ്പറ്റി; രാജ്യത്ത് പ്രമുഖര്‍ക്കെതിരെയുള്ള കേസുകളും കോടതി നടപടികളും കൂടുന്നു;കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണവും; രാഹുല്‍ മാങ്കൂട്ടത്തിലും ദിലീപും അടക്കം നിരവധി പേര്‍; പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രമുഖരും ഏറെ
കോട്ടയം: കേരളത്തില്‍ പ്രമുഖര്‍ക്കെതിരായ കേസുകളും കോടതി വ്യവഹാരങ്ങളും കൂടുമ്പോള്‍ കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെ ഇതുപോലൊരു ക്ഷേത്രം വേറെയുണ്ടോ എന്ന് സംശയമാണ്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന പേരില്‍ പ്രശസ്തമായ ക്ഷേത്രം.ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന രാമവര്‍മ്മപുരത്തുമഠം ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവന്‍ എന്നാണ് വിശ്വാസം. സ്വയം വധശിക്ഷയ്ക്ക് വിധിച്ച് ജീവന്‍ നഷ്ടമായ ആളാണ് ഗോവിന്ദപിള്ള. ധര്‍മരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തെ കോടതി ജഡ്ജിയായിരുന്നു ഗോവിന്ദപിള്ള. നീതി പുലര്‍ത്തുന്ന കാര്യത്തില്‍ കൃത്യത പുലര്‍ത്തിയിരുന്ന ഗോവിന്ദപിള്ള, ഒരിക്കല്‍ തന്റെ സഹോദരിയുടെ മകനായ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ഏറെ വൈകി സംഭവത്തില്‍ പത്മനാഭപിള്ള നിരപരാധിയാണെന്ന് ഗോവിന്ദപിള്ള തിരിച്ചറിഞ്ഞു. അനന്തരവന് വധശിക്ഷ വിധിച്ച നടപടിയില്‍ കുറ്റംബോധംകൊണ്ട് ഗോവിന്ദപിള്ള തകര്‍ന്നു. നിരപരാധിക്ക് വധശിക്ഷ…
Read More » -
ഇവിടം വിട്ടു ഞാന്‍ എങ്ങോട്ടും ഇല്ല ; കേള്‍ക്കുന്ന വാര്‍ത്തകള്‍ എല്ലാം വെറും അഭ്യൂഹമെന്ന് ജോസ് കെ മാണി; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നു; മുന്നണി മാറ്റം ഇല്ല
കോട്ടയം : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തെല്ലാം വാര്‍ത്തകള്‍ വന്നാലും ഇടതുമുന്നണി വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസ് കെ മാണി. യുഡിഎഫിലേക്ക് ഉള്ള പ്രവേശന വാര്‍ത്തകള്‍ ജോസ് കെ മാണി തള്ളി. കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എപ്പോഴും ചര്‍ച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്. പാല നിയോജമണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു, എന്നാല്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാല്‍ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വര്‍ഷമായി ജോസഫ് വിഭാഗം ഒരുതവണ പോലും തൊടുപുഴയില്‍…
Read More » -
ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത് ; നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ട് ; മുഖ്യമന്ത്രി അതിജീവിതയോട് ; ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ ; കേരള ജനത ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു
തിരുവനന്തപുരം: ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും, നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും ഞങ്ങള്‍ കൂടെയുണ്ടെന്നുംആക്രമിക്കപ്പെട്ട നടിയോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ഇന്ന്ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ അതിജീവിതയോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് ശേഷം ഇത് ആദ്യമായാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതി മാര്‍ട്ടിന്റെ വീഡിയോയ്ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്.…
Read More » -
ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി ; മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനല്‍കി. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ച അര മണിക്കൂര്‍ നീണ്ടു. സര്‍ക്കാര്‍ കേസില്‍ അപ്പീല്‍ പോകുന്ന വിവരം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ…
Read More » -
‘പോറ്റിയെ കേറ്റിയെ’…. പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എംപിമാര്‍ പാടിയ പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തെന്ന് സിപിഐഎം
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കാനും പാര്‍ലമെന്റില്‍ വിഷയം ഉയര്‍ത്താനും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പാരഡിപാട്ടിനെതിരേ പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിയ്ക്കാണ് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു അയ്യപ്പനെ വേദനിപ്പിച്ചു എന്നാണ് ആക്ഷേപം. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വിഷയം സിപിഐഎമ്മും ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. പരാതി കിട്ടിയാലും ഇല്ലെങ്കിലും പാട്ടിനെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. 18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി. പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ല. അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ്…
Read More » -
സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ച അനുവദിക്കാനാകില്ല ; സെന്‍സര്‍ഷിപ്പിനും കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല ; പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ഈ സെന്‍സര്‍ഷിപ്പെന്നും ഇത്തരം കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ 19 സിനിമകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പാലസ്തീന്‍ പ്രമേയം ചര്‍ച്ചയാകുന്ന സിനിമകള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതുമൂലം മേളയിലെ ആദ്യ ദിവസങ്ങളില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. അടുത്ത വര്‍ഷം മേള നടക്കുമോ എന്ന് തന്നെ സംശയമുണ്ടെന്നാണ് സാംസ്‌ക്കാരിക മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി നടത്തിവരുന്ന മേള തകര്‍ക്കാനുള്ള ശ്രമമെന്നും…
Read More » -
കളങ്കാവല്‍ റീലുമായി തൃശൂര്‍ സിറ്റി പോലീസ്; സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുകയെന്ന മുന്നറിയിപ്പ്
തൃശൂര്‍: മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന കളങ്കാവല്‍ എന്ന പുതിയ ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ച് തൃശൂര്‍ സിറ്റി പോലീസിന്റെ സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പ് റീല്‍സ് കയ്യടി നേടുന്നു. കളങ്കാവല്‍ സിനിമയിലെ തമിഴ് പാട്ടും മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഒരു രംഗവും ചേര്‍ത്താണ് റീല്‍സ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖം മാസ്‌ക് വെച്ച് മറച്ച നിലയിലാണ് റീല്‍സില്‍. റീല്‍സ് അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് മെസേജുകള്‍ സ്‌ക്രീനില്‍ തെളിയും. അവര്‍ അപരിചിതരാകാം, വ്യാജ ലിങ്കുകളാകാം, അന്വേഷണ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്നവരാകാം, ഒടിപിയോ മറ്റു സാമ്പത്തിക വിവരങ്ങളോ ചോദിക്കുന്നവരാകാം, നിങ്ങളെ മോഹിപ്പിച്ചേക്കാം, മികച്ച വാഗ്ദാനങ്ങളിലൂടെ ആകര്‍ഷിച്ചേക്കാം, സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുക, സൈബര്‍ ഹെല്‍പ് ലൈന്‍ 1930 എന്ന അറിയിപ്പിനു ശേഷം കേരള പോലീസിന്റെ എംബ്ലം തെളിയുന്നതോടെയാണ് റീല്‍സ് അവസാനിക്കുക. കളങ്കാവല്‍ എന്ന സിനിമയുടെ തീമുമായി ഏറെ സാമ്യം പുലര്‍ത്തിക്കൊണ്ട് തൃശൂര്‍ സിറ്റി പോലീസ് ഒരുക്കിയ ഈ റീല്‍സ് ഇതിനകം തന്നെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.
Read More » -
വിമര്‍ശിക്കാന്‍ മാത്രം ഒരു സംഘടനയോ? ഭരണപരാജയം മറയ്ക്കാന്‍ എല്ലാം സിപിഎമ്മിന്റെ തലയില്‍ ചാരി സിപിഐ; കിട്ടിയ വകുപ്പുകളില്‍ കെ. രാജന്‍ ഒഴിച്ചുള്ളവര്‍ എല്ലാം പരാജയം; കാര്‍ഷിക രംഗവും നെല്ല് ഏറ്റെടുപ്പും കുളമാക്കി; പിഎം ശ്രീ വിവാദത്തിനു പിന്നിലും കടുത്ത വിഭാഗീയത; നേതാക്കള്‍ ‘ഇമേജ്’ തടവറയില്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സിപിഎമ്മിന്റെ തലയില്‍ കെട്ടിവച്ചു തടിയൂരാന്‍ സിപിഐയില്‍ കൊണ്ടുപിടിച്ച ശ്രമം. സിപിഐയിലെ നേതാക്കള്‍ക്കിടയിലുള്ള കടുത്ത വിഭാഗീയത മറച്ചു വയ്ക്കാനാണ് എല്ലാ കുറ്റവും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഉത്തരവാദിത്വമായി ചിത്രീകരിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തെയും പ്രമുഖ നേതാക്കള്‍ വിലയിരുത്തുന്നത്. സംഘടനാതലത്തില്‍ അടുത്തിടെ സിപിഐയില്‍ കടുത്ത പ്രതിന്ധിയാണ് ഉണ്ടായത്. നിരവധി നേതാക്കള്‍ പാര്‍ട്ടിവിട്ടു സിപിഎമ്മില്‍ ചേര്‍ന്നു. ബിനോയ് വിശ്വത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മാധ്യമ വിലയിരുത്തലുകള്‍ക്കനുസരിച്ച് പ്രതികരിക്കുകയും ആഴത്തിലുള്ള നിരീക്ഷണം ഉണ്ടാകുന്നില്ലെന്നും ജില്ലാ നേതാക്കള്‍ക്കിടയിലും വിമര്‍ശനമുണ്ട്. സ്വന്തം ഇമേജിന്റെ തടവറയിലാണെന്നും ആരോപിക്കുന്നു. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നെന്നും മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നുമാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. മുന്നണിയെ വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും സിപിഐ ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ സിപിഎമ്മുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പരസ്യ വിവാദങ്ങളില്‍നിന്നു വിട്ടു നില്‍ക്കാനുമാണ് സിപിഐ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങളില്‍ ഉണ്ടായ ധാരണ. എതിര്‍പ്രചാരണങ്ങളെ മറികടക്കാന്‍ പോന്ന…
Read More » -
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളുകാലം! ശമ്പള വര്‍ധന വരുന്നു; ശമ്പള കമ്മീഷനു പകരം കമ്മിറ്റിയെ ചുമതലപ്പെടുത്തും; കുടിശികയും നികത്തും; അലവന്‍സുകളിലും വര്‍ധന
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയില്‍ ഉടന്‍ തീരുമാനമായേക്കും. കുടിശികയും വേഗത്തില്‍ നികത്തുമെന്നു വിവരം. ശമ്പള കമ്മീഷന്‍ നിയമനവും ശിപാര്‍ശയും നടപ്പാക്കലും അനന്തമായി നീളുന്ന സാഹചര്യത്തില്‍ കമ്മീഷനു പകരം ശമ്പള കമ്മിറ്റിയെ ആകും ചുമതലപ്പെടുത്തുക. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സമിതിയാകും തീരുമാനമെടുക്കുക. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ സാഹചര്യത്തില്‍ പ്രഖ്യാപനം വൈകില്ല. 2019 ഒക്ടോബറിലാണ് 11-ാം ശമ്പളക്കമ്മിഷനെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 2021 മാര്‍ച്ച് മുതല്‍ വിതരണം ചെയ്തു. 2024 ജൂലൈ മുതല്‍ 12-ാം ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ ആകേണ്ടതാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ പരിഷ്‌കരണത്തിന്റെ കുടിശിക നാലു ഗഡുക്കളായി വിതരണം ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇനിയും രണ്ടു ഗഡുക്കള്‍ നല്‍കാന്‍…
Read More » -
അടിതെറ്റിയ ഇടതുപാളയത്തില്‍ അടി തുടങ്ങി; വല്യേട്ടനെ വിമര്‍ശിച്ച് സിപിഐ; സിപിഎമ്മിന്റെ നയങ്ങളെ തിരുത്താന്‍ നിശ്ചയിച്ചുറപ്പിച്ച് സിപിഐ; മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നതായി രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ അടിത്തറപാളിയ ഇടതുമുന്നണിക്കുള്ളില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ജനയുഗത്തിലെ വിമര്‍ശനാത്മക എഡിറ്റോറിയലിന് പിന്നാലെയാണ് ഇടിത്തീ പോലെ വിമര്‍ശനവുമായി സിപിഐ നേരിട്ട് രംഗത്തെത്തിയത്. സിപിഐ യോഗത്തിലാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനമുയര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുണ്ടായത്. മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരസ്യവിമര്‍ശനംം യോഗത്തിലുണ്ടായി. മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണ്. പി എം ശ്രീ അതിന് ഉദാഹരണമാണ്. പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എല്‍ഡിഎഫില്‍ നിന്നകറ്റിയെന്നും ,സിപിഐ വിലയിരുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് പ്രധാന കാരണമായെന്ന അഭിപ്രായവും ഇടതുമുന്നണിക്കുള്ളിലെ പ്രധാന ഘടകകക്ഷിയില്‍ നിന്നുണ്ടായി. ഭരണവിരുദ്ധ വികാരം അടിത്തട്ടില്‍ ഉണ്ടായെന്നും യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശിച്ചിരുന്നു. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത…
Read More »