Newsthen Special
-
H1 B വിസ ഫീസ് ഒരുലക്ഷം ഡോളറായി വര്‍ധിപ്പിച്ചു ട്രംപ്; ഇന്ത്യക്കു വന്‍ തിരിച്ചടി; ഐടി പ്രഫഷണലുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇരുട്ടടി
വാഷിംഗ്ടൺ: H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ…
Read More » -
കള്ളന്മാരെ സംരക്ഷിക്കുന്ന ഗ്യാനേഷ് കുമാർ!! വോട്ടുകള്ളന്മാരെ കയ്യോടെ പിടികൂടിയത് ഇങ്ങനെ..!! വിശദമായ റിപ്പോർട്ട്
വോട്ട് ചോരിയുമായി ബന്ധപ്പെട്ട ആദ്യ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി എവിടെയാണോ പറഞ്ഞു നിർത്തിയത് അവിടെനിന്നാണ് രണ്ടാമത്തെ പത്രസമ്മേളനം ആരംഭിച്ചത്. വ്യാജ വോട്ട് ചേർത്ത് തിരഞ്ഞെടുപ്പ് മോഷ്ടിക്കുന്നതിനെ പറ്റിയാണ് ഒന്നാം പത്ര സമ്മേളനത്തിൽ സംസാരിച്ചതെങ്കിൽ രണ്ടാമത്തെ പത്രസമ്മേളനത്തിൽ രാഹുൽ പ്രധാനമായും ഫോക്കസ് ചെയ്തത് വോട്ട് ഡിലീറ്റ് ചെയ്തു കൊണ്ട് എങ്ങനെയാണ് ഈ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ആക്രമിക്കുന്നത് എന്നാണ്. രാഹുൽ ഗാന്ധി എന്താണ് രാജ്യത്തോട് പറഞ്ഞത്, വിശദമായി തന്നെ പരിശോധിക്കാം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ട് മോഷണത്തിന് കൂട്ടുനിൽക്കുന്നു എന്ന ഗുരുതരാരോപണം ഉന്നയിച്ചു കൊണ്ടാണ് രാഹുൽ പത്രസമ്മേളനം ആരംഭിക്കുന്നത്. താനിത് വെറുതെ പറഞ്ഞു പോകുന്നതല്ലെന്നും, ലോക്സഭ പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വത്തിൽ, പൂർണ്ണമായ ബോധ്യത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും ഉന്നയിക്കുന്നതാണെന്നും രാഹുൽ വ്യക്തമാക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും, ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് വോട്ടർമാരെ ഇല്ലാതാക്കുന്നതിനായി “ആരോ” വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്നു. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ അലാൻഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് 6018…
Read More » -
ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ശില്‍പ്പി സ്‌കൂബാ ഡൈവിംഗിനിടയില്‍ സിംഗപ്പൂരില്‍ മരണമടഞ്ഞു ; ഗ്യാംഗ്‌സ്റ്ററിലെ ‘യാ..അലി മദത് അലി’ ഗാനം ആലപിച്ച അസമീസ് ഗായന്‍ സുബീന്‍ ഗാര്‍ഗ് വിടപറഞ്ഞു
സിംഗപ്പൂര്‍: ‘യാ അലി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ ദേശീയ തലത്തില്‍ പ്രശസ്തനായ പ്രശസ്ത അസമീസ് ഗായകനും, വ്യക്തിയുമായ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടു. ഇന്ന് നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 52-കാരനായ ഈ കലാകാരന്‍, സ്‌കൂബ ഡൈവിങ്ങിനിടെ കടലില്‍ വീഴുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡൈവ് ചെയ്യുന്നതിനിടെ വെള്ളത്തില്‍ വീണ ഗാര്‍ഗിനെ സിംഗപ്പൂര്‍ പോലീസ് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം ആരാധകരെയും അസമീസ് സമൂഹത്തെയും ഞെട്ടിച്ചു. ഇത് ഇന്ത്യയുടെ സംഗീത വ്യവസായത്തില്‍ ഒരു വലിയ ശൂന്യത സൃഷ്ടിച്ചു. അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആദരാഞ്ജലികളും അനുശോചനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാരില്‍ ഒരാളുടെ നഷ്ടത്തില്‍ എല്ലാവരും ദുഃഖം രേഖപ്പെടുത്തുന്നു. ”സുബീന്‍ ഗാര്‍ഗിന്റെ നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ദുഃഖത്തോടെ ഞങ്ങള്‍ അറിയിക്കുന്നു. സ്‌കൂബ ഡൈവ് ചെയ്യുന്നതിനിടെ…
Read More » -
സുരേഷ്‌ഗോപിയില്‍ നിന്നും തിരിച്ചടി കിട്ടിയ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പണം നല്‍കി ; പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരമെന്ന് സിപിഐഎം
തൃശൂര്‍ : വലിയ പ്രതീക്ഷയില്‍ സുരേഷ്‌ഗോപിയെ കാണുകയും തിരിച്ചടി നേരിടുകയും ചെയ്ത ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 രൂപ നല്‍കി. സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദത്തിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. ആനന്ദവല്ലി പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരം ഉണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സുരേഷ്‌ഗോപിയോട് സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും നല്ല വാക്കുകള്‍ ഉണ്ടായില്ലന്ന് മാത്രമല്ല, പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുകയും ചെയ്‌തെന്ന് ആനന്ദവല്ലി പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയില്‍ വിഷമമുണ്ടെന്നും ആനന്ദവല്ലി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി എത്തിയ ആനന്ദവല്ലിയോട്…
Read More » -
സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടു വഴിയില്‍; സുരേഷ്‌ഗോപിക്ക് എയിംസ് ഇഷ്ടം ആലപ്പുഴയില്‍ ; രാജീവ് ചന്ദ്രശേഖറിനും ബിജെപിയ്ക്കും താല്‍പ്പര്യം പാറശ്ശാലയിലോ തൃശൂരോ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും തമ്മില്‍ ബിജെപിയില്‍ ശീതസമരം. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴയില്‍ വേണമെന്ന സുരേഷ്‌ഗോപിയുടെ പ്രതികരണമാണ് പ്രശ്‌നത്തിന് കാരണം. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ആലപ്പുഴയില്‍ എയിംസിന് സ്ഥലം കണ്ടെത്തി നല്‍കണമെന്നായിരുന്നു സുരേഷ് ഗോപി യുടെ പ്രസ്താവന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവു മായി ആലോചിക്കാതെയും പറയാതെയും സുരേഷ്‌ഗോപി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് സംസ്ഥാന അധ്യക്ഷന് അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനായിരുന്നു രാജീവ് ചന്ദ്രശേഖരന് താല്‍പ്പര്യം. തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. ഈ പദ്ധതിയാണ് അനാവശ്യമായ പ്രസ്താവന നടത്തി സുരേഷ്‌ഗോപി പൊളിച്ചത്. ഇതോ ടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടുവഴിക്കാണെന്ന സൂചനയായി മാറിയിട്ടുണ്ട്. ഇതോടെ സുരേഷ്‌ഗോപി നടത്തുന്ന കലുങ്ക് സദച്ച് ചര്‍ച്ചകളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശന ങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍…
Read More » -
എന്റെ നെഞ്ചത്തോട്ട് കയറുന്നത് എന്തിന്? ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കട്ടെയെന്ന് വി.ഡി. സതീശന്‍; പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എംഎല്‍എ ഉണ്ണിക്കൃഷ്ണന്‍; ഷാജഹാനെതിരേ നിയമ നടപടി
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് ഏതൊരു പ്രശ്‌നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്‌നത്തില്‍ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാന്‍ഡിലുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഉണ്ടായേക്കും. സിപിഎം ഹാന്‍ഡിലുകള്‍ ഒരു മാന്യതയും കഴിഞ്ഞ ഒരു മാസക്കാലമായി കാണിച്ചിട്ടില്ലല്ലോ ഇപ്പോള്‍ നിലനില്‍ക്കുന്ന സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഉണ്ടായേക്കാം. പക്ഷേ അതൊന്നും തന്റെ തലയില്‍ കൊണ്ടിടാന്‍ ശ്രമിക്കണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന് മുന്നിലെത്തിയപ്പോള്‍ കൃത്യമായ നടപടിയെടുത്തത്. കെ ജെ ഷൈനുമായി ബന്ധപ്പെട്ട വാര്‍ത്ത എങ്ങനെയാണ് പുറത്ത് പോയതെന്ന ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയിലുണ്ട്. ഇക്കാര്യം സിപിഎം ആണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൈബര്‍ ആക്രമണത്തിന് പിന്നില്‍…
Read More » -
വോട്ടര്‍ പട്ടിക തട്ടിപ്പ് പുറത്തെത്തിച്ചത് വനിതാ ബിഎല്‍ഒയുടെ സംശയവും എംഎല്‍എയുടെ മണ്ഡലത്തിലെ ബന്ധവും; ബൂത്ത് തലത്തില്‍ ഓരോ വോട്ടും അരിച്ചുപെറുക്കി കോണ്‍ഗ്രസ്; അന്വേഷണത്തിനായി സിഐഡി അയച്ച 18 കത്തുകളും മുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്നിട്ടും ബിജെപി തോറ്റമ്പി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന തട്ടിപ്പു പുറത്തു കൊണ്ടുവന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു തോന്നിയ സംശയം. കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍. പാട്ടീലിന്റെ (ഭോജ്‌രാജ് പാട്ടീല്‍) പ്രാദേശിക ബന്ധം കൂടി ഉപയോഗിച്ചാണ് വന്‍ തോതിലുള്ള വോട്ട് തട്ടിപ്പിന്റെ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ അതിനുള്ള വിവരങ്ങള്‍ ശേഖരിച്ച വഴികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ‘കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തെരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫിസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്,…
Read More » -
റിട്ട. ഐഎഎസുകാരന്‍ മുതല്‍ ടിവി അവതാരകന്‍ വരെ; കനഗോലുവിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍, മൂന്നു തവണ തോറ്റ ലിജുവിന് സീറ്റില്ല?
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം നില്‍ക്കെ പുതുമുഖങ്ങളേയും വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളേയും അണിനിരത്താനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കനഗോലുവും സ്വതന്ത്ര ഏജന്‍സിയും നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനര്‍ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മത സാമുദായിക സന്തുലിതാവസ്ഥയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങള്‍. സര്‍വേകളുടേയും ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍, വിരമിച്ച ഐഎഎസ് ഓഫീസര്‍ ബിജു പ്രഭാകര്‍ മുതല്‍ കെഎസ്‌യു നേതാക്കളായ ആന്‍ സെബാസ്റ്റ്യന്‍, അലോഷ്യസ് സേവ്യര്‍, ഐടി പ്രൊഫഷണലായ രഞ്ജിത്ത് ബാലന്‍ ഉള്‍പ്പെടെയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമുദായ സമവാക്യങ്ങളും പ്രാദേശിക കരുത്തും തൂക്കി നോക്കി പുതുമുഖങ്ങളെയാണ് പാര്‍ട്ടി അണിനിരത്താന്‍ ആലോചിക്കുന്നത് എന്നാണ് വിവരം. ആലപ്പുഴ ജില്ലയില്‍, മുന്‍ ധനമന്ത്രി തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകറാണ് ശ്രദ്ധാകേന്ദ്രം. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും ഭരണപരമായ റെക്കോര്‍ഡുള്ള ആളാണ് ബിജു പ്രഭാകര്‍. 2021ല്‍ കായംകുളത്ത് ആവേശകരമായ പോരാട്ടം നടത്തിയ അരിത ബാബുവിനെ ചേര്‍ത്തലയിലേക്കോ ആറ്റിങ്ങലിലേക്കോ…
Read More » -
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവനെ നിയമിച്ചതിനു പിന്നാലെ തന്ത്രിമാരുടെ ബഹിഷ്‌കരണമെന്ന് പരാതി; തൃശൂര്‍ സ്വദേശി ബുക്ക് ചെയ്ത കളഭം മുടങ്ങി; ജാതി ചിന്തകളില്‍ വിശ്വസിക്കുന്നില്ലെന്ന് തരണെല്ലൂര്‍ കുടുംബാംഗം
കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കൂടല്‍മാണിക്യം ക്ഷേത്ര കഴകക്കാരനായി നിയമിച്ചതില്‍ തന്ത്രിമാരുടെ എതിര്‍പ്പ് തുടരുന്നു. ക്ഷേത്രബഹിഷ്‌കരണ സമരം മൂലം ഇന്നലെ കളഭം ചടങ്ങിയെന്ന് ആരോപണം. 18,000 രൂപ ചെലവുള്ള ഈ വഴിപാട് ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നത് തൃശൂര്‍ സ്വദേശിയായ ഡോക്ടറാണ്. വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റി. 21നും കളഭം വഴിപാട് ബുക്കിംഗുണ്ട്. അന്നും ബഹിഷ്‌കരണം തുടരാനാണ് സാധ്യതയെന്നും പറയുന്നു. ആറ് തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ പടിഞ്ഞാറേ തരണനല്ലൂര്‍ തന്ത്രികുടുംബം, പരമ്പരാഗതമായി നിശ്ചയിച്ച ചടങ്ങുകള്‍ക്ക് മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റ് അഞ്ച് തന്ത്രിമാരുടെയും ബഹിഷ്‌കരണത്തെ തുടര്‍ന്ന്, കന്നി തീയതിയിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് പടിഞ്ഞാറേ തരണനല്ലൂര്‍ അനിപ്രകാശിനെ ദേവസ്വം വിളിച്ചുവരുത്തിയിരുന്നു. മുന്‍നിശ്ചയിച്ച ചടങ്ങുണ്ടായതിനാല്‍ അദ്ദേഹത്തിന് ഇന്നലെ വരാനായില്ല. തന്ത്രിമാരുടെ സൗകര്യം നോക്കി തീയതി നിശ്ചയിച്ചാണ് കളഭം, കലശം വഴിപാടുകള്‍ രസീതാക്കുക. അഞ്ചു തന്ത്രികുടുംബങ്ങളാണ് അനുരാഗിനെ എതിര്‍ക്കുന്നതെന്നും ഇവരുടെ കടുംപിടിത്തത്തില്‍ വിയോജിപ്പുണ്ടെന്നും പടിഞ്ഞാറേ തരണനല്ലൂര്‍ കുടുംബാംഗമായ അനിപ്രകാശ് പറഞ്ഞു. അനുരാഗിന്റെ നിയമനം ക്ഷേത്രചൈതന്യത്തെ ബാധിക്കുമെന്നും…
Read More » -
‘ഈ വാതിലാണോ നിങ്ങള്‍ ചവിട്ടിപ്പൊളിച്ചു എന്നു പറയുന്നത്?’ എംഎല്‍എയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; പറവൂരില്‍നിന്നാണ് ഇതിനു നേതൃത്വം നല്‍കുന്നത്’: കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്
കൊച്ചി: അപവാദ പ്രചാരണത്തില്‍ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനും ഭര്‍ത്താവും. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഇരുവരും പറഞ്ഞു. പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു. പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകള്‍ അടുത്ത് താമസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടെ, ചെറിയ ശബ്ദം കേട്ടാല്‍ പോലും എല്ലാവരും നോക്കും’ അങ്ങനെയുള്ളയിടത്ത് ഇത്തരത്തില്‍ ഒരു വലിയൊരു കഥ മെനഞ്ഞുകൊണ്ട് ഞങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ശ്രമമാണ് നടന്നത്. ഇതില്‍ പറയുന്ന എംഎല്‍എയെ നേരില്‍ കണ്ടിട്ട് കുറെയായി. ഷൈന്‍ സൂചിപ്പിച്ചത് പോലെ ഇതിന് നേതൃത്വം നല്‍കുന്നത് പറവൂരില്‍ നിന്നാണ്.’ കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് പറഞ്ഞു. തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിന്…
Read More »