Pravasi
-
കുവൈത്തിലെ പ്രവാസി എഞ്ചിനീയർമാരുടെ ഭാവി പ്രതിസന്ധിയിൽ, തൊഴിൽ നഷ്ടമാവുമെന്ന ഭീതിയിൽ ആയിരങ്ങൾ; എംബസി ഇടപെടണമെന്ന് ആവശ്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പതിനായിരത്തിലധികം ഇന്ത്യൻ എഞ്ചിനീയർമാരുടെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ എംബസി ഇടപെടണമെന്ന് ആവശ്യം. എഞ്ചിനീയർമാർക്ക് തൊഴിൽ ലൈസൻസ് അനുവദിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിൽ നിന്ന് ലഭിക്കേണ്ട നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റിന്റെ (എൻ.ഒ.സി) കാര്യത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി. എൻ.ഒ.സി ലഭിക്കാൻ കുവൈത്ത് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡം പാലിക്കാൻ ഭൂരിപക്ഷം എഞ്ചിനീയർമാർക്കും സാധിക്കില്ല. ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികൾ നാഷണൽ ബോർഡ‍് ഓഫ് അക്രഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാൽ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകൾക്കും എൻബിഎ അക്രഡിറ്റേഷനില്ല. ഓൺ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷന്റെ (എഐസിടിഇ) അംഗീകാരമാണ് ഇന്ത്യയിൽ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡം. ഐസ്ഒ പോലുള്ള ഒരു ഗുണനിലവാര പരിശോധനാ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന എൻബിഎയുടെ അക്രഡിറ്റേഷൻ സർക്കാർ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഭൂരിപക്ഷം എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമില്ല. 2013ൽ എൻബിഎ സ്വതന്ത്ര അക്രഡിറ്റേഷൻ സ്ഥാപനമായി…
Read More » -
ബഹ്റൈനിൽ പ്രവാസികൾക്ക് തിരിച്ചടി; ഫ്ലെക്സി വർക്ക് പെർമിറ്റുകൾ ഫെബ്രുവരിയോടെ നിർത്തലാക്കും
മനാമ: ബഹ്റൈനിൽ നിലവിൽ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ ഫ്ലക്സി വർക്ക് പെർമിറ്റുകളും അടുത്ത വർഷം ഫെബ്രുവരിയോടെ റദ്ദാക്കും. ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ഫ്രീലാൻസ് ജോലികൾ ചെയ്യാൻ പ്രവാസികളെ അനുവദിച്ചിരുന്നതാണ് ഫ്ലെക്സി തൊഴിൽ പെർമിറ്റുകൾ. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്‍ദുല്ല അൽ ഖലീഫയാണ് ഇത് സംബന്ധിച്ച മന്ത്രിതല നിർദേശം നൽകിയത്. ഇക്കാര്യം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്‍തു. നവംബർ 17 മുതൽ മൂന്ന് മാസത്തെ കാലാവധി നൽകി എല്ലാ ഫ്ലെക്സി തൊഴിൽ പെർമിറ്റുകളും റദ്ദാക്കുകയാണെന്നാണ് അറിയിപ്പിൽ പറയുന്നത്. നിലവിൽ ഫ്ലെക്സി പെർമിറ്റുകൾ കൈവശമുള്ള എല്ലാവർക്കും സമയപരിധി അവസാനിക്കുന്നതിന് മുമ്പ് വൊക്കേഷണൽ വർക്ക് പെർമിറ്റുകൾക്കായി അപേക്ഷ നൽകാനാവുമെന്നും ആഭ്യന്തര മന്ത്രി പറയുന്നു. രാജ്യത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സർവീസ് സെന്ററുകളിൽ നിന്ന് പുതിയ വർക്ക് പെർമിറ്റുകൾ ലഭ്യമാവും. അതേസമയം ലൈസൻസുള്ള പ്രവസികൾക്കായി പുതിയ വൊക്കേഷണൽ കാർഡ് നൽകാനുള്ള തീരുമാനത്തിന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർമാനുമായ…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു, 3 പ്രവാസികള്‍ക്ക് 3 വര്‍ഷം ജയില്‍ശിക്ഷ; നാടുകടത്താനും ഉത്തരവ്
ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച കേസില്‍ ദുബൈയില്‍ പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ. മൂന്ന് ഏഷ്യക്കാര്‍ക്കാണ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. തടവുശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇവരെ യു.എ.ഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപ്പാർട്ട്മെന്റിലും നൈറ്റ്ക്ലബിലുമായി തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുത്തുന്നു എന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സി.ഐ.ഡി സംഘം പ്രതികളെ പിടികൂടാനുള്ള കെണിയൊരുക്കി. പ്രതികൾ തങ്ങളുടെ രാജ്യത്തുനിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബൈയില്‍ എത്തിച്ച് നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പെടുത്തുകയായിരുന്നു. പ്രതികളെ പിടികൂടാനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വേഷം മാറി പെണ്‍കുട്ടി ജോലി ചെയ്തിരുന്ന ഹോട്ടലിലെത്തി പ്രതികളില്‍ ഒരാളെ പരിചയപ്പെട്ടു. പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമായെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ 3,000 ദിര്‍ഹം നല്‍കണമെന്നും ഇതിന് പുറമെ ഹോട്ടല്‍ മുറി വാടക ഇനത്തില്‍ 300 ദിര്‍ഹം നല്‍കണമെന്നും പ്രതികളിലൊരാള്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ ഇത് സമ്മതിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകരെ ഈ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ്…
Read More » -
സൗദി പ്രവാസികള്‍ക്ക് തിരിച്ചടി; ‘തൗതീന്‍’ രണ്ടാം ഘട്ടത്തില്‍ 1.7 ലക്ഷം പേര്‍ക്ക് ജോലി നല്‍കും
റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം. സൗദി പൗരന്മാര്‍ക്ക് 170,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന തൗതീന്‍ (പ്രാദേശികവല്‍ക്കരണം) പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപനം മന്ത്രി അഹമ്മദ് അല്‍ റാജ്ഹി നിര്‍വഹിച്ചു. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാവുന്ന തീരുമാനമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാവസായിക മേഖലയില്‍ 25,000 തസ്തികകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലാണ് സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 20,000, ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളില്‍ 20,000, റിയല്‍ എസ്റ്റേറ്റിലും നിര്‍മ്മാണ മേഖലയിലും 20,000, ടൂറിസം മേഖലയില്‍ 30,000, വ്യാപാര മേഖലയില്‍ 15,000, മറ്റ് മേഖലകളില്‍ 40,000 എന്നിങ്ങനെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്താനാണ് പദ്ധതിയിടുന്നത്. സ്വദേശിവത്ക്കരണ പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ നേടിയ വിജയമാണ് തൊഴില്‍ തന്ത്രത്തിന്റെയും വിഷന്‍ 2030ന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനമെന്ന് തൗതീന്‍ പ്രഖ്യാപന ചടങ്ങില്‍ മന്ത്രി അല്‍ റാജ്ഹി…
Read More » -
കുന്നംകുളം സ്വദേശിയായ കായിക അധ്യാപകൻ സൗദി അറേബ്യയിൽ അന്തരിച്ചു
കുന്നംകുളം സ്വദേശിയും മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരനും സൗദിയിൽ കായിക അധ്യാപകനുമായ പ്രജി ശിവദാസ് (38) റിയാദിൽ അന്തരിച്ചു. കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകനായ പ്രജി യാര രാജ്യാന്തര സ്‌കൂള്‍ അധ്യാപകനായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും കൂടിയത്തോടെ സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 10 വര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലുദിവസം മുൻപാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ ടീം അംഗമായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് (ശനി) രാവിലെ ഒമ്പതിന് കൊച്ചിയിൽ എത്തിക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം കുന്നംകുളത്ത്.
Read More » -
സൗദിയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു, നെടുമങ്ങാട് മന്നൂര്‍ക്കോണം സ്വദേശി സലീം ആണ് മരിച്ചത്
റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് മന്നൂര്‍ക്കോണം സി വി ഹൗസില്‍ സലീം (63) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് സംഭവം. സലീമിനെ സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അടുത്ത മുറിയിലുള്ളവര്‍ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് സംശയം. മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 25 വര്‍ഷത്തിലധികമായി ബുറൈദയില്‍ പ്രവാസിയായിരുന്നു സലീം. പിതാവ്: നൂഹ് കണ്ണ്. മാതാവ്: ആഇശ ബീവി.
Read More » -
യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു
ബെക്‌സ്ഹില്‍: യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് നിമ്യയെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജനുവരിയിലാണ് നിമ്യ യുകെയിലെത്തിയത്. മൂവാറ്റുപുള വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയിലെത്തിയത്.
Read More » -
ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇയില്‍ രണ്ടായിരം തടവുകാര്‍ക്ക് മോചനം
അബുദാബി: യു.എ.ഇയുടെ ദേശീയ ദിനത്തിന് മുന്നോടിയായി രാജ്യത്തെ നിരവധി തടവുകാരെ മോചിപ്പിക്കാനായി ഉത്തരവ്. 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. മോചിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭവനകള്‍ നല്‍കാനും അവസരം നല്‍കാനാണ് നടപടി. ഇതിനായി മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാദ്ധ്യതയും പരിഹരിച്ച് നല്‍കും. അതേസമയം, ഷാര്‍ജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റസില്‍ നിന്നുള്ള 333 തടവുകാരുടെ മോചനത്തിനായി ഉത്തരവിട്ടു. കൂടാതെ ഫുജൈറയില്‍ നിന്നും 153 തടവുകാരെയും ദുബായില്‍ നിന്നും 1040 തടവുകാരെയും അജ്മാനില്‍ നിന്ന് 11 തടവുകാരെയും മോചിപ്പിക്കാനായി അതാത് പ്രവിശ്യകളുടെ ഭരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Read More » -
യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം പൊതു-സ്വകാര്യ മേഖലകള്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് (പുതുവത്സരം), ഏപ്രില്‍ 20 മുതല്‍ 23 വരെ (ചെറിയ പെരുന്നാള്‍), ജൂണ്‍ 27 മുതല്‍ 30 വരെ (ബലിപെരുന്നാള്‍), ജൂലൈ 21 (ഹിജ്‌റ വര്‍ഷാരംഭം), സെപ്തംബര്‍ 29 (നബിദിനം) എന്നിവയാണ് അടുത്ത വര്‍ഷത്തെ അവധി ദിവസങ്ങള്‍. അതേസമയം ചന്ദ്രപ്പിറവി അനുസരിച്ച് ചില അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മാറ്റം വന്നേക്കാം. അതേസമയം യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി…
Read More » -
ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി: യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. എമിറാത്തികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വേതന സുരക്ഷാ പദ്ധതി ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഇത്തരം നിരവധി കമ്പനികള്‍ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രസ്‍താവനയില്‍ ആരോപിച്ചു. യുഎഇയില്‍ സ്വദേശികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതിയായ ‘നാഫിസ്’ വഴി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അധിക ശമ്പളം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതുപ്രകാരം മാസ ശമ്പളം 30,000 ദിര്‍ഹത്തില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കും. ബിരുദ ധാരികള്‍ക്ക് മാസം 7000 ദിര്‍ഹവും ഡിപ്ലോമയുള്ള വര്‍ക്ക് 6000 ദിര്‍ഹവും ഹൈസ്‍കൂള്‍ യോഗ്യതയുള്ളവര്‍ക്ക് മാസം 5000 ദിര്‍ഹവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള അലവന്‍സും ജോലി നഷ്ടമായാല്‍ താത്‍കാലിക ധനസഹായവുമൊക്കെ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ജോലിക്ക് പരിഗണിക്കുന്ന സ്വദേശികളോട് ചില സ്വകാര്യ…
Read More »