NEWS

  • സംഘര്‍ഷത്തിന്റെ പ്രത്യാഘാതം അടുക്കളയിലേക്കും; എല്‍പിജി ബുക്കിംഗിന് നിയന്ത്രണം; 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രം സിലിണ്ടര്‍; വാണിജ്യ സിലിണ്ടര്‍ നിയന്ത്രണം ഹോട്ടലുകള്‍ക്ക് തിരിച്ചടി

    കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തിത്തുടങ്ങി. എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. യുദ്ധത്തെ തുടര്‍ന്ന് ബുക്കിങ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണം. ഇത് ഹോട്ടലുകള്‍, കന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ALSO READ     എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടി. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഈ വര്‍ഷം 302.5 രൂപയാണ് കൂട്ടിയത്. വിലവര്‍ധന പ്രാബല്യത്തിലായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ALSO READ   ആക്രമണത്തിന് പിന്നാലെ…

    Read More »
  • വിവാഹമോചനക്കേസ്: കോടതിയ്ക്ക് പുറത്ത് ഒത്തുതീർക്കാൻ വിജയ്; സം​ഗീതയ്ക്ക് 240 കോടി നൽകാൻ നടൻ തയ്യാർ

    ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രം​ഗങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെയിതാ കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭാര്യ സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണ് സൂചന. വിവാഹമോചന വാർത്ത കത്തിനില്ക്കുന്നതിനിടെ വിജയ് നടി തൃഷയ്ക്കൊപ്പം ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധി വിമർശനങ്ങളും വിജയ്ക്കെതിരെ ഉയരുകയാണ്. തൃഷമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്. വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌‍യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും…

    Read More »
  • ‘ഇന്ത്യ എന്തു ചെയ്യണമെന്ന് ഉത്തരവ് ഇറക്കുന്നത് അമേരിക്ക, പണിക്കര്‍ജി ഇക്കാര്യം പറയില്ല’; പരമാധികാരത്തെ ചോദ്യം ചെയ്താലും മോദിജി മിണ്ടില്ല! അമേരിക്കന്‍ ഉത്തരവ് പങ്കുവച്ച് കുറിപ്പ്; ‘റഷ്യന്‍ എണ്ണയ്ക്ക് ട്രംപ് ഇളവ് നല്‍കിയത് സ്വന്തം നാട്ടിലെ എണ്ണവില കൂടാതിരിക്കാന്‍’

    കൊച്ചി: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ ട്രംപ് നല്‍കിയ ഇളവിനെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയ ശ്രീജിത്ത് പണിക്കര്‍ക്കു മറുപടിയുമായി ഡിജിറ്റല്‍ ക്രിയേറ്റര്‍ സജി മാര്‍ക്കോസ്. ഇതു സംബന്ധിച്ചു ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി, വാഷിംഗ്ടണ്‍ ഡിസി’ പുറത്തിറക്കിയ ഉത്തരവിന്റെ തലക്കെട്ടു ശ്രീജിത്ത് മനപ്പൂര്‍വം മറച്ചുവയ്ക്കുകയായിരുന്നെന്നും ‘അമേരിക്ക അനുമതി നല്‍കിയിരിക്കുന്നു’ എന്നുതന്നെയാണ് ഉത്തരവില്‍ പറയുന്നതെന്നും ഇതിന്റെ കോപ്പിയടക്കം പങ്കുവച്ചാണ് സജി മാര്‍ക്കോസ് വിശദമാക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം   ശ്രീജിത്ത് പണിക്കര്‍ വീണ്ടും നുണ പറയുന്നു അല്ലെങ്കില്‍ Department of the Treasury Washington D.C.ഇറക്കിയ ലൈസന്‍സ്-133 വായിച്ചിട്ട് മനസിലായില്ല. ഇന്നലത്തെ പത്രങ്ങളില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മുപ്പത് ദിവസത്തേയ്ക്ക് അമേരിക്ക അനുമതി നല്‍കി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു, വാര്‍ത്ത സത്യവുമായിരുന്നു. പക്ഷെ പത്രങ്ങള്‍ നുണക്കഥ പറയുന്നു എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ മാനിപ്പുലേറ്റര്‍ ശ്രീ പണിക്കര്‍ ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന DEPARTMENT OF THE TREASURY…

    Read More »
  • ധർമ്മടത്തുനിന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ; ‘സംവാദത്തിന് തയ്യാറെങ്കിൽ വെറും 10 മിനുട്ടിൽ നിങ്ങളുടെ വാദങ്ങളെല്ലാം പൊളിച്ചു കൈയ്യിൽ തരാം‘

    മമ്പറം: കേന്ദ്ര സർക്കാർ കേരളത്തിനേകിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രം എന്തെല്ലാംസംസ്ഥാനത്തിന് ചെയ്തിട്ടുണ്ടെന്നും വികസനപ്രവർത്തനത്തിന് എത്ര കോടി നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്താൻ ബി.ജെ.പി. തയ്യാറാണ്. ഞാൻ സംസാരിക്കുന്നത് പൊട്ടമലയാളമാണെങ്കിലും സാരമില്ല, അങ്ങനെയൊരു സംവാ​ദത്തിന് മുഖ്യമന്ത്രി തയ്യാറാണെങ്കിൽ 10 മിനിട്ടിൽ സംസ്ഥാന സർക്കാരിന്റെ എല്ലാം പൊളിച്ചുതരാം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ബി.ജെ.പി.യുടെ മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എഴുപതുവർഷം കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫ്‌.-യു.ഡി.എഫ്. സർക്കാരുകൾ വികസനരംഗത്ത് ഒന്നും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി കരന്തലാജെ പറഞ്ഞു. കണ്ണൂർ ധർമടത്ത് നടന്ന ബി.ജെ.പി. മെഗാഅദാലത്തിലും ജനസംഗമത്തിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പരാജയമാണ് അദാലത്തിൽ പങ്കെടുത്തവരുടെ പരാതികൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെളളം കിട്ടാതെ, റോഡില്ലാതെ, അങ്കണവാടികൾക്ക് കെട്ടിടമില്ലാതെ, ആശുപത്രികളിൽ ഡോക്ടറില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഫലമായി…

    Read More »
  • ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്

    മോസ്കോ: യുദ്ധമുഖത്ത് യുഎസ്- ഇസ്രയേൽ സഖ്യത്തെ നേരിടാൻ ഇറാന്ത സഹായവുമായി റഷ്യ രം​ഗത്തുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ റഷ്യ നൽകുന്നുവെന്നാണ റിപ്പോർട്ടിലുള്ളത്. ശത്രു യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്. ഇറാന് സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ…

    Read More »
  • ധൻബാദ് എക്സ്പ്രസിന്റെ എസ് കോച്ചിനു താഴെ അറ്റ മനുഷ്യ കൈ ; ട്രെയിൻ തട്ടി മരിച്ചയാളുടെത്? ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

    ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. എസ് കോച്ചിന്റെ താഴെയാണ് കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചയാളുടെ കൈ ആണെന്നാണ് സംശയം. വെള്ളിയാഴ്ച വൈകുന്നേരം ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചതാണ് ധൻബാദ് എക്സ്പ്രസ്. ശുചീകരണ ജോലികൾ ചെയ്യുന്നതിനിടയിൽ അർധരാത്രിയോടെ തൊഴിലാളികളാണ് എസ് 5 കോച്ചിന് താഴെ കൈ കണ്ടത്. സംഭവത്തിൽ ആർപിഎഫ് കേസ് എടുത്തിട്ടുണ്ട്. എസ് 5 കോച്ച് ആലപ്പുഴയിൽ നിർത്തയിട്ടതിന് ശേഷം ബാക്കി കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.

    Read More »
  • 24 മണിക്കൂറില്‍ തകര്‍ത്തത് ഇറാനിലെ 1000 കേന്ദ്രങ്ങള്‍; വെനസ്വേലയ്ക്കു പിന്നാലെ ഇറാനിലും അമേരിക്ക എഐ ഉപയോഗിച്ചത് ഇങ്ങനെ; ഉപഗ്രഹങ്ങള്‍ മുതല്‍ ട്രാഫിക് ക്യാമറകള്‍ വരെ ഏകോപിപ്പിച്ചു; അതും മനുഷ്യന്‍ ചിന്തിക്കുന്നതിന്റെ നൂറുകണക്കിന് ഇരട്ടി വേഗത്തില്‍!

    ഇറാനിലെ 1000 കേന്ദ്രങ്ങളില്‍ 24 മണിക്കൂറില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പട്ടാളം എഐ സഹായം തേടിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യതയോടെ ബോംബാക്രമണം നടത്താന്‍ ആന്ത്രോപികിന്റെ എഐ മോഡലായ ക്ലൗഡാണ് ഉപയോഗിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനും ഇതേ എഐ സഹായം യുഎസ് തേടിയിരുന്നു. അന്ന് കടുത്ത എതിര്‍പ്പാണ് ആന്ത്രോപിക് ഉയര്‍ത്തിയത്. വിനാശകരമായ കാര്യങ്ങള്‍ക്കും ആയുധമുണ്ടാക്കാനും ചാരവൃത്തിക്കായും ക്ലൗഡ് ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതോടെ കമ്പനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച ഡോണള്‍ഡ് ട്രംപ് ആന്ത്രോപിക് ഒരു റാഡിക്കല്‍ ലെഫ്റ്റ് എഐ കമ്പനിയാണെന്നും ആരോപിച്ചു.   ട്രംപിനോട് യോജിച്ചുവെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു എഐ മോഡലിലേക്ക് മാറുക എളുപ്പമല്ലെന്നും പ്രശ്‌നം പരിഹരിക്കാമെന്നും പെന്റഗണ്‍ തലവനും യുഎസ് സെക്രട്ടറി ഓഫ് വാറുമായ പീറ്റ് ഹെഗ്‌സേത് വിശദീകരിച്ചു.’ വാര്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആന്ത്രോപികിന്റെ സേവനങ്ങള്‍ ആറുമാസത്തേക്ക് കൂടി തുടരുമെന്നും ശേഷം മറ്റൊരു സര്‍വീസിലേക്ക് മാറാ’മെന്നുമായിരുന്നു ഹെഗ്‌സേത്ത് പ്രസ്താവനയിലൂടെ…

    Read More »
  • ടി.പി. ചന്ദ്രശേഖരനോട് സൂക്ഷിക്കണമെന്നും ബൈക്ക് യാത്ര ഒഴിവാക്കണമെന്നും വി.എസ്; പാർട്ടി ഒരു കാര്യം തീരുമാനിച്ചാൽ ഹെലികോപ്റ്ററിൽ പോയാലും അവരതു ചെയ്യുമെന്ന് ടിപി‘- എ. സുരേഷ്

    ഒഞ്ചിയം: ടി.പി. ചന്ദ്രശേഖരനോട് സൂക്ഷിക്കണമെന്നും ബൈക്ക് യാത്ര ഒഴിവാക്കണമെന്നും വി.എസ്. ഒരിക്കൽ പറഞ്ഞിരുന്നതായി വി.എസിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. സുരേഷ്. സ്വന്തം മകനോടെന്നപോലെയായിരുന്നു വി.എസിന്റെ സംസാരം. എന്നാൽ, ചിരിച്ചുകൊണ്ട് അന്ന് ടി.പി. പറഞ്ഞത്, ഞാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചാലും പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്യുമെന്നാണ്. ടി.പി. വധം വി.എസിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഏറെ പാടുപെട്ടാണ് ടി.പി. കൊല്ലപ്പെട്ട വിവരം വി.എസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയം വയനോളിതാഴയിൽ ടി.പി. സാംസ്കാരികപഠനകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ്. ആർ.എം.പി. സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനംചെയ്തു. കല്ലേരി അശോകൻ അധ്യക്ഷതവഹിച്ചു. കെ.സി. ഉമേഷ് ബാബു, കെ.കെ. രമ എം.എൽ.എ., ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ഏരിയാ സെക്രട്ടറി ടി.കെ. സിബി, എൻ.പി. ഭാസ്കരൻ, പി.എം. വിനോദൻ തുടങ്ങിവർ സംസാരിച്ചു. മുതിർന്ന കമ്യൂണിസ്റ്റുകാരെയും മികച്ച ജൈവകർഷകനായ കണ്ണമ്പ്രത്ത് പത്മനാഭനെയും ചടങ്ങിൽ ആദരിച്ചു.

    Read More »
  • ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കം തകര്‍ത്ത് ബഹ്‌റൈനും ഖത്തറും; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപ്

    പശ്ചിമേഷ്യയില്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ ആക്രമണം ശമിച്ചെങ്കിലും രാത്രിയില്‍ ഇറാന്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദിഅബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി ഇറാനില്‍ ഇന്നലെ പകലും രാത്രിയിലുമായി മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. 1332പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താഏജന്‍സ് സ്ഥിരീകരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു, ഇസ്രയേലിലെ ടെല്‍ അവീവിലും തെക്കന്‍ റാമല്ലയിലും ഇറാന്‍ വ്യോമാക്രമണം നടത്തി. ലബനനില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും ട്രംപ്. ഇറാന്റെ കപ്പലുകളെല്ലാം തകര്‍ത്തെന്നും നാവികസേനയും വാര്‍ത്താവിനിമയ സംവിധാനങ്ങളും നേതാക്കളും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുദ്ധം എത്രനാള്‍ നീണ്ടാലും കീഴടങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ റെവല്യൂഷണറി…

    Read More »
  • മുത്തച്ഛൻ പിക്കപ്പ് വാനുമായി പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി, ഇതറിയാതെ വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം

    മലപ്പുറം: മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛൻ കെപി മുഹമ്മദ് വാഹനവുമായി പുറത്തേക്കു പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി. എന്നാൽ കുട്ടി വരുന്നത് കാണാതിരുന്ന മുഹമ്മദ് വീണ്ടും വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഊർങ്ങാട്ടിരിയിലെ വീട്ടിൽ നിന്ന് നോമ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കുട്ടി അമ്മയുടെ വീട്ടിൽ എത്തിയത്.

    Read More »
Back to top button
error: