NEWS

  • ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജി യാക്കോബിനെ വിജയിപ്പിക്കുക’, ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ശ്രീജേഷിനെ വിജയിപ്പിക്കുക.’ ഇടതുപക്ഷത്ത് ധാരണയുണ്ടായില്ല ; ഒരേസീറ്റില്‍ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി

    തൃശൂര്‍: ഇടതുപാര്‍ട്ടികള്‍ ധാരണയില്‍ എത്താത്ത സാഹചര്യത്തില്‍ സിപിഐഎമ്മും സിപിഐയും ഒരേ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. തൃശൂര്‍ കുഴൂര്‍ പഞ്ചായത്തിലെ തിരുത്ത പതിനൊന്നാം വാര്‍ഡിലാണ് സിപിഐയും സിപിഐഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രണ്ടുപേരും എല്‍ഡിഎഫിനായി വോട്ടു ചോദിക്കുന്ന സ്ഥിതിയിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഒരാളെ ധാരണയാകാത്ത സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത്. നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം ഷിജി യാക്കോബാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ് രമ്യാ ശ്രീജേഷാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി. ഇരുസ്ഥാനാര്‍ത്ഥികളും സാമൂഹ്യമാധ്യമങ്ങളിലൂടെയും വീടുകള്‍ കയറിയും വോട്ട് അഭ്യര്‍ത്ഥനയിലാണ്. ഷിജി യാക്കോബ് സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വീടുകളിലെത്തി വോട്ട് അഭ്യര്‍ത്ഥന തുടങ്ങി. രമ്യാ രാജേഷിന്റെ പോസ്റ്ററുകള്‍ വാര്‍ഡിലുടനീളം പ്രചരിപ്പിക്കുകയാണ് സിപിഐ നേതാക്കള്‍. പിന്നാലെ രമ്യയും വോട്ടുതേടി ഇറങ്ങും.  

    Read More »
  • യെസ് യുവര്‍ ഓണര്‍ സംവിധായകന്‍ കോടതിയിലേക്ക് ; യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന് വോട്ടില്ല ; പുതുക്കിയ പട്ടികയില്‍ വിനുവിന്റെ പേരില്ല ; കോഴിക്കോട് യുഡിഎഫിന് തിരിച്ചടി

      കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോര്‍പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റില്‍ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് നേത്യത്വം ആരോപിച്ചു. ഇതിനിടെ വി.എം.വിനു ഡിസിസിയില്‍ എത്തി. 45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. ഒരു വോട്ടും നഷ്ടപ്പെടുത്തരുത് എന്ന് പണ്ട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അത് താന്‍ ഇതുവരെ കാത്തു സൂക്ഷിച്ചിട്ടുണ്ട്. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഫോണ്‍ കോളുകള്‍ തനിക്ക് വന്നു. ഈ നഗരത്തിന്റെ സമഗ്രമായ മാറ്റമാണ് താന്‍ ആഗ്രഹിച്ചത്. ഇവിടെ നിയമമുണ്ട് കോടതി തന്നെ സംരക്ഷിക്കും. തന്റെ…

    Read More »
  • വോട്ടേഴ്‌സ് ലിസ്റ്റ് യുഡിഎഫിന്് വീണ്ടും തിരിച്ചടിയായി ; കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇറക്കിയ വി എം വിനുവിനും വോട്ടില്ല ; വോട്ടുചോരി ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് ; ഹൈക്കോടതിയില്‍ പോകും

    കോഴിക്കോട്: വോട്ടേഴ്‌സ് ലിസ്റ്റിലെ പേരുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടടയില്‍ വന്‍ വിവാദം നേരിട്ട യുഡിഎഫിന് സമാനഗതി കോഴിക്കോട് കോര്‍പ്പറേഷനിലും. മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച സംവിധായകന്‍ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടിക പരിശോധിച്ചപ്പോഴാണ് വി.എം.വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. നേരത്തേ വിഎം വിനുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും കല്ലായി ഡിവിഷനില്‍നിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. വിനുവിന് വോട്ടില്ലാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരേ കളക്ടറെ കാണാനും നാളെ രാവിലെ ഹൈക്കോടതിയെ സമീപിക്കാനുമാണ് തീരുമാനം. സിപിഐഎമ്മിന് ജയിക്കാന്‍ വേണ്ടി കരുതിക്കുട്ടി നടത്തിയ നാടകമാണിതെന്നും ആരോപിച്ചു. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഇതെന്ന് വിനു ആരോപിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്നായിരുന്നു വി എം വിനു പറഞ്ഞത്. തന്റെ അവകാശം നിഷേധിക്കാന്‍…

    Read More »
  • വധശിക്ഷ വിധിച്ചതിനെതിരെ ഷെയ്ഖ് ഹസീന; വിധി പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവും ; വിധി പുറപ്പെടുവിച്ചത് വ്യാജ ട്രൈബ്യൂണല്‍ ; വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകം ; നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയ്യാറെന്നും ഹസീന

      ന്യൂഡല്‍ഹി : തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ സ്വയം പ്രതിരോധിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാന്‍ പോലും സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ഒരു യഥാര്‍ഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവര്‍ പറഞ്ഞു. യൂനിസിന്റെ ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍, വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവര്‍ ആരോപിച്ചു. നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര…

    Read More »
  • പതിനെട്ടുകാരന്‍ കുത്തേറ്റു മരിച്ചു ; സംഭവം തിരുവനന്തപുരം നഗരത്തില്‍ ; കുത്തേറ്റത് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്‌ക്കെത്തിയപ്പോള്‍ ; ഒരാള്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി ചെങ്കല്‍ചൂള ( രാജാജി നഗര്‍) വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്താണ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക ; വഴിനീളെ തെരുവുനായ്ക്കളുണ്ടേ ; അവറ്റകള്‍ക്കറിയില്ല തെരഞ്ഞെടുപ്പാണെന്ന് ; വീടുകളില്‍ കയറുമ്പോള്‍ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടോ എന്ന് ചോദിക്കണേ

    തൃശൂര്‍: വോട്ടു ചോദിച്ചും വോട്ടര്‍പട്ടിക പുതുക്കാനുള്ള ജോലിക്കുമൊക്കെയായി സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക – വഴിനീളെ തെരുവുനായ്ക്കളുണ്ട്. ഏതു നിമിഷവും അവ പിന്നാലെയോടി ചാടിവീണ് കടിച്ചൂകീറാന്‍ അവ പാഞ്ഞെത്താം. സ്ഥാനാര്‍ത്ഥിക്കും അണികള്‍ക്കും ബിഎല്‍ഒമാര്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം നടന്നിരുന്നു. തെരുവുനായ ശല്യം കേരളത്തിലെ സകല ജില്ലകളിലുമുള്ളതിനാല്‍ വോട്ടു തേടിയിറങ്ങുന്ന സംസ്ഥാനത്തെ സകലരും സൂക്ഷിക്കുന്നത് നന്നായിരിക്കും. തെരുവുനായയെ സൂക്ഷിക്കുന്നതോടൊപ്പം വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളേയും സൂക്ഷിക്കണം. നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് നോക്കിയും കണ്ടും വേണം വീട്ടിനകത്തു കയറാന്‍. നായയുണ്ടോ എന്ന് ചോദിച്ചറിഞ്ഞു മാത്രം അകത്തു കയറുക. അല്ലെങ്കില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിക്ക് സംഭവിച്ച പോലെ ഉണ്ടാകും. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വോട്ടു ചേദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്. രാവിലെ പ്രചാരണത്തിന് ഇറങ്ങിയ ജാന്‍സിയും കൂട്ടരും എത്തിയ ഒരു വീട്ടിലെ നായയെ കെട്ടിയിട്ടിരുന്നില്ല. ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായ ജാന്‍സിയെ…

    Read More »
  • മോഹിപ്പിക്കുന്ന പ്രകടനപത്രികയുമായി എല്‍ഡിഎഫ് ; 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ ; അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ; എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും ; തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍

      തിരുവനന്തപുരം : കേരളത്തെ സുന്ദരമോഹന സംസ്ഥാനമാക്കി മാറ്റുമെന്ന് പറയുന്ന മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫിന്റെ പ്രകടനപത്രിക കേരളീയരിലേക്കെത്തി. കേരളത്തെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടാക്കി അക്ഷരാര്‍ഥത്തില്‍ മാറ്റുമെന്ന് വിളിച്ചോതുന്നതാണ് സര്‍വമേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രകടനപത്രിക വാഗ്ദാനങ്ങള്‍. ദരിദ്രരില്ലാത്ത കേരളമെന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതാണ് എ.കെ.ജി സെന്ററില്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്ത ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഉറപ്പുകള്‍. എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പുനല്‍കുമെന്ന് പ്രകടനപത്രികയില്‍ അടിവരയിട്ടു പറയുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കേരളത്തില്‍ നടപ്പാക്കും. എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കുകയും ചെയ്യുമെന്നും പ്രകടനപത്രികയിലുണ്ട്. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവും നടത്തിട്ടുണ്ട്. കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന്…

    Read More »
  • സൗദി അറേബ്യയില്‍ മദീനയ്ക്കടുത്ത് ബസ് അപകടത്തില്‍ പെട്ട് 42 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ച സംഭവം ; ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 3 തലമുറകളിലെ 18 അംഗങ്ങള്‍ കൊല്ലപ്പെട്ടു

    ഹൈദരാബാദ്: സൗദി അറേബ്യയില്‍ മദീനയ്ക്കടുത്ത് നടന്ന റോഡപകടത്തില്‍ മരിച്ച 42 ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ ഒരു കുടുംബത്തിലെ 18 പേര്‍. ഒമ്പത് കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ കുടുംബം ശനിയാഴ്ച തിരികെ വരാനിരിക്കുകയാ യിരുന്നു. പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം സംഭവിച്ചത്, ബസ് തീപിടിച്ച് നശിച്ചു. എട്ടുമാസം മുമ്പാണ് കുടുംബം മദീനയിലേക്ക് പോയത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തങ്ങള്‍ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. നസീറുദ്ദീന്‍ (70), ഭാര്യ അക്തര്‍ ബീഗം (62), മകന്‍ സലാഹുദ്ദീന്‍ (42), പെണ്‍മക്കളായ അമിന (44), റിസ്വാന (38), ഷബാന (40), അവരുടെ കുട്ടികള്‍ എന്നിവരുള്‍പ്പെടെ ചില ബന്ധുക്കളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മരിച്ച 42 പേരില്‍ ഭൂരിഭാഗവും ഹൈദരാബാദില്‍ നിന്നുള്ളവരാണ്. അവര്‍ സഞ്ചരിച്ച ബസ് മദീനയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ വെച്ച് ഒരു ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക യാത്രക്കാരും ഉറങ്ങുന്ന സമയത്താണ് അപകടം നടന്നത്. അതിനാല്‍ കൂട്ടിയിടിക്ക് ശേഷം വാഹനത്തിന്…

    Read More »
  • സമ്മര്‍ദ്ദം ചെലുത്തുന്നത് ബിഎല്‍ഒമാര്‍ക്കു മേലല്ല തെരഞ്ഞെടുപ്പ് കമ്മീഷനു മേലാണെന്ന് എം.വി.ഗോവിന്ദന്‍

    തിരുവനന്തപുരം : കണ്ണൂരില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളി. ഇടതുപക്ഷത്തിന് പാവം ബിഎല്‍ഒമാര്‍ക്ക്മേല്‍ സമ്മര്‍ദംചെലുത്തേണ്ട കാര്യമില്ല. തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനുമേലാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

    Read More »
  • പ്രകോപനം, കൊല്ലാന്‍ ഉത്തരവിടല്‍, അതിക്രമങ്ങള്‍ തടയാന്‍ നടപടിയെടുക്കാതിരിക്കല്‍ ; മൂന്ന് ഗുരുതരമായ കുറ്റങ്ങള്‍ കോടതി കണ്ടെത്തി ; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കി ബംഗ്‌ളാദേശ് ട്രൈബ്യൂണല്‍

    ധാക്ക: ബംഗ്‌ളാദേശ് കലാപക്കേസില്‍ ഷേഖ് ഹസീനയ്ക്ക് ബംഗ്ലാദേശിന്റെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് കഴുമരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവരുടെ അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ മാരകമായ അടിച്ചമര്‍ത്തലിന് ഉത്തരവിട്ടതിന് മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് ഗുലാം മൊര്‍തൂസ മജുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണല്‍, ഇതേ കുറ്റങ്ങള്‍ക്ക് ഹസീനയുടെ രണ്ട് സഹായികളായ മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമല്‍, മുന്‍ പോലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍-മംമ്ുന്‍ എന്നിവര്‍ക്കെതിരെയും വിധി പ്രസ്താവിച്ചു. രാജ്യത്തുടനീളം പ്രതിഷേധക്കാരെ കൊല്ലാന്‍ പ്രതികള്‍ മൂവരും പരസ്പരം ഒത്തുകളിച്ച് അതിക്രമങ്ങള്‍ നടത്തിയെന്ന് കോടതി പറഞ്ഞു. അതേസമയം ‘ട്രൈബ്യൂണലിനോടും രാജ്യത്തെ ജനങ്ങളോടും മാപ്പ് പറഞ്ഞ’ മുന്‍ പോലീസ് മേധാവിക്ക് കോടതി മാപ്പ് നല്‍കി. ഹസീനയും കമലും ഒളിച്ചോടിയവരായി പ്രഖ്യാപിക്കപ്പെടുകയും അവര്‍ക്കെതിരെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുകയും ചെയ്തു. ഹസീന…

    Read More »
Back to top button
error: