NEWS
-
മാധ്യമങ്ങൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല, പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല, എല്ലാ മാധ്യമങ്ങൾക്കു മുന്നിലുമല്ല ചില ചാനലുകൾക്ക് മുന്നിൽ!! കുഞ്ഞികൃഷ്ണൻ പറയുന്നത് ഭാവനാവിലാസം, പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് ടി.ഐ. മധുസൂദനനോടുള്ള പക… കണക്ക് കുടുംബസംഗമത്തിൽ അവതരിപ്പിക്കും- കെകെ രാഗേഷ്
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണ്. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് സിപിഎം നേതാവായ ടി.ഐ. മധുസൂദനനോടുള്ള പകയാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു. കെകെ രാഗേഷ് പറയുന്നതിങ്ങനെ- ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റർമാർ പരിശോധിച്ച് പാർട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാർട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാർട്ടി മെമ്പർമാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാർട്ടി മെമ്പർമാരിൽനിന്നും പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരിൽനിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതുപോലെ പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല. എന്നാൽ, നിലവിൽ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും…
Read More » -
ഇഖ്‌റ ആശുപത്രിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും
കോഴിക്കോട് : സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിൽ മാതൃകയായ മലാപറമ്പ് ഇഖ്‌റ ആശുപത്രിയുടെ പുതിയ വികസന പദ്ധതിയായ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ ശനിയാഴ്ച (ഫെബ്രുവരി 7) നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് കേരള മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് ജെ.ഡി.റ്റി ഇസ്‌ലാം പ്രസിഡന്റും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. അന്‍വര്‍ പി.സി, വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് മീരാൻ്റെ സഹകരണത്തോടെയാണ് ഈ പുതിയ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. “മികച്ച ആരോഗ്യസേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്ലോക്ക് സമർപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ലിവർ സെന്റർ വരുംദിവസങ്ങളിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ഫിറോസ് മീരാൻ, ഡയറക്ടർ, ഗ്രൂപ്പ് മീരാൻ , സി. എ ഹാരിഫ്, സെക്രട്ടറി, ജെ.ഡി.റ്റി…
Read More » -
മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റോ ആവശ്യപ്പെട്ടിട്ടില്ല, ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്, അവർ ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ചോദിച്ചാൽ ഞങ്ങൾ കൊടുക്കില്ലേ? ചോദിച്ചില്ല, അവർ വേണ്ട എന്നാണ് പറഞ്ഞത്- വിഡി സതീശൻ
കാസർകോട്: കേന്ദ്ര സഹായത്തിന് വേണ്ടി മാത്രം കാത്തിരിക്കാതെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിന്റെ സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്. നിലവിലെ സർക്കാർ അമിത് ഷായുടെ മുമ്പിൽ മുട്ടുവളഞ്ഞു നിൽക്കുകയാണ്. അങ്ങനെയൊരു സർക്കാർ ആയിരിക്കില്ല, യുഡിഎഫിന്റെ സർക്കാരെന്നു സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ വ്യാഴാഴ്ച കാസർകോട്ടുനിന്ന് തുടക്കം കുറിക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതെല്ലാം ദേശീയ നേതൃത്വം പരിശോധിച്ച് തീരുമാനിക്കുമെന്നും മുന്നണിയെ അധികാരത്തിൽ തിരിച്ചു കൊണ്ടുവരിക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റുകളോ ആവശ്യപ്പെട്ടിട്ടില്ല.”അതൊക്കെ വെറും വാർത്തകളാണ്. അവർ ഒരുസീറ്റ് പോലും കൂടുതൽ ചോദിച്ചില്ല. അനാവശ്യമായ ഒരു ഡിമാൻഡും അവർ മുന്നോട്ടുവെച്ചിട്ടില്ല. ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്. ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്, സ്‌നേഹമുണ്ട്. ആദരവുണ്ട്. അവർ ഒന്നോ രണ്ടോ…
Read More » -
ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം: 31പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരുക്ക്; ;അടിയന്തരാവസ്ഥ പ്രഖാപിച്ച് പാക് ഭരണകൂടം
ഇസ്ലാമാബാദ്: പാകിസ്താന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്‌ഫോടനം. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം. സംഭവത്തിൽ 31 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 169 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ചാവേർ ആക്രമണമാണ് നടന്നതെന്നാണ് വിവരം. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read More » -
അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ? എംപിമാരുടെ ചോദ്യത്തിന് ബ ബ്ബ ബ്ബ അടിച്ച് അശ്വിനി വൈഷ്ണവ്!! കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണ്… പക്ഷെ ഭൂമി ഏറ്റെടുക്കലാണ് പ്രശ്നം, സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നു…
ന്യൂഡൽഹി: കേരളത്തിലെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ക്രത്യമായ മറുപടി നൽകാതെ തപ്പിത്തടഞ്ഞ് ഒഴിഞ്ഞുമാറി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്. കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഭൂമിയേറ്റെടുക്കലാണ് പ്രധാന പ്രശ്‌നം. കേരളം നിർദേശിച്ച സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം ഇ ശ്രീധരനെ ചുമതല വല്ലതും ഏൽപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മാത്രം മന്ത്രി മറുപടി നൽകിയതുമില്ല. ജോൺ ബ്രിട്ടാസ് എംപിയും മന്ത്രിയോട് സമാന ചോദ്യം ഉന്നയിച്ചു. കേരളത്തിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ?. അദ്ദേഹം കേരളത്തിലെ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഓഫീസ് തുറന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതിയോടെ ആണോ എന്നിങ്ങനെ…
Read More » -
തെല്ലാശ്വാസം! സ്വർണ്ണ വില കുറഞ്ഞു; പവന് ഇന്ന് 1,11,720 രൂപ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 6,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് ഒരൊറ്റ ദിവസം 1,520 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,11,720 രൂപയാണ് വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. അതേസമയം,വെള്ളിയുടെ വില റെക്കോർഡിലെത്തി നില്ക്കുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നത്തെ വില 275 രൂപയാണ്. ഇന്നത്തെ വിപണി പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപയും ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപയും ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപയുമാണ്. കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) സ്വർണവില സർവ്വ റെക്കോർഡുകളും തകർത്ത് കുതിച്ചുയർന്നിരുന്നു. എന്നാൽ ആ കുതിപ്പ് നിലനിന്നില്ല. വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര…
Read More » -
ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി, അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ…വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്, പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല!! അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും- മണിയൻ പിള്ള രാജു
തിരുവനന്തപുരം: സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തന്റെ കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനാൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കുമെന്നും നടൻ വ്യക്തമാക്കി. ‘സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടു. ഈ അപകടത്തിൽ ഞാൻ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവർ ഇല്ല. ദീർഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാൻ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാർഡ് ചടങ്ങിന് പോയിട്ട് തിരികെ വരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്. ക്ലബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡ് ശൂന്യമായിരുന്നു. എന്നാൽ പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ. വണ്ടി തട്ടിയപ്പോൾ പെട്ടെന്ന് ഞാൻ ആകെ പേടിച്ചുപോയി. ആ ടെൻഷനിൽ ഇറങ്ങാൻ പറ്റിയില്ല. ഉടനെ ഞാൻ ക്ലബ്ബിൽ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ്…
Read More » -
കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് ആമസോണിന്റെ നൂതന പാക്കേജിംഗ് പരിഹാരങ്ങള്‍ ഐഐടി റൂര്‍ക്കിയുമായി കൈകോര്‍ക്കുക്കുന്നു
കൊച്ചി : കാര്‍ഷിക മാലിന്യത്തില്‍ നിന്ന് നൂതനമായ പാക്കേജിംഗ് വസ്തുക്കള്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂര്‍ക്കിയുമായി ആമസോണ്‍ സഹകരിക്കുന്നു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്ന പതിവില്‍ നിന്ന് മാറി പേപ്പര്‍ ഉണ്ടാക്കാന്‍ മരത്തടി നാരുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന മരത്തടി ഇതര കടലാസ് സാങ്കേതികവിദ്യ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ഈ പാക്കേജിംഗ് വസ്തുക്കള്‍ പരമ്പരാഗത വുഡ് പള്‍പ്പ് പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്നതും വീട്ടില്‍ തന്നെ സംസ്‌ക്കാരിക്കാവുന്നതുമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്നു. പേപ്പര്‍ മെയിലറുകള്‍ നിര്‍മ്മിക്കാന്‍ തക്കവണ്ണം ഗോതമ്പ് വൈക്കോല്‍, ബാഗാസ് തുടങ്ങിയ വിള അവശിഷ്ടങ്ങളെ ഉയര്‍ന്ന നിലവാരമുള്ള പള്‍പ്പാക്കി മാറ്റുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പരമ്പരാഗത പേപ്പര്‍ പാക്കേജിംഗിന് തുല്യമായ പ്രകടനമാണിത് നല്‍കുക. കാര്‍ഷിക മാലിന്യങ്ങളെ വിലയേറിയ പാക്കേജിംഗ് വസ്തുക്കളാക്കി മാറ്റുന്നതിലൂടെ ഇന്ത്യയില്‍ വൈക്കോല്‍ കത്തിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇറക്കുമതി ചെയ്ത മര പള്‍പ്പിനെ ആശ്രയിക്കുന്നത്…
Read More » -
അമേരിക്കൻ പൗരന്മാർ ഈ നിമിഷം ഇറാൻ വിടണം, അമേരിക്കൻ– ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക അപകടസാധ്യത’, ആശയവിനിമയ ബ്ലാക്ക്ഔട്ട് , ഗതാഗത തടസം, ചോദ്യം ചെയ്യൽ, അറസ്റ്റ് എന്നിവയ്ക്ക് സാധ്യത, വിമാന സർവീസുകൾ ഏതുനിമിഷവും പരിമിതപ്പെടും!! സുരക്ഷിതമാണെങ്കിൽ, അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുക.., പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി
ടെഹ്റാൻ: മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ “ഉടൻ രാജ്യം വിടണം” എന്ന അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി. ആശയവിനിമയ ബ്ലാക്ക്ഔട്ട് വ്യാപകമാകുന്നതും ഗതാഗത തടസങ്ങളും ചോദ്യം ചെയ്യൽ, അറസ്റ്റ് സാധ്യതകൾ എന്നിവ വർധിക്കുന്നതും മുന്നറിയിപ്പിൽ പറയുന്നു. അതുപോലെ ഇറാനിൽ ഇന്റർനെറ്റ്, മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതായി എംബസി അറിയിച്ചു. പൊതുഗതാഗതം തടസപ്പെടുകയും നിരവധി റോഡുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. വിമാന സർവീസുകളും പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണെന്നും അറിയിപ്പിൽ പറയുന്നു. “ഇന്റർനെറ്റ് പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമാണെങ്കിൽ, അമേരിക്കൻ പൗരന്മാർ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുന്നത് പരിഗണിക്കണം,” യുഎസ് എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് സർക്കാർ സഹായത്തെ ആശ്രയിക്കാതെ തന്നെ യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്നും, വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാകാൻ സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു. അതുപോലെ രാജ്യം വിടാൻ കഴിയാത്തവർ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും, ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കണമെന്നും പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും…
Read More »
