Local

  • പൊതു ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബദല്‍ നയമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്: മുഖ്യമന്ത്രി

    കോട്ടയം: നമ്മുടെ നാട് വികസനത്തില്‍ എവിടെ എത്തി നില്‍ക്കുന്നു എന്തെല്ലാം കാര്യങ്ങളില്‍ നമുക്ക് മുന്നേറണം എന്നതിലുളള ആശയ രൂപികരണമാണ് ഓരോ മണ്ഡല പര്യടനത്തിലൂടെയും നമ്മള്‍ ലക്ഷ്യം വയ്ക്കുന്നതെന്നു മുഖ്യമന്തി പിണറായി വിജയന്‍. പാലാ നിയോജകമണ്ഡലം നവകേരളസദസ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടി കുറച്ച് കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. യുജിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിലും കുടിശിക നല്‍കിയിട്ടില്ല. നഗരവികസന ബാങ്ക്, ഗ്രാമവികസന ബാങ്ക്, കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക നടങ്ങി വിവിധ മേഖലകളില്‍ ചെലവാക്കാനുള്ള തുക കുടിശികയായി കിടക്കുന്നു ആകെ 5643 കോടി രൂപ നമുക്ക് ലഭിക്കാനുണ്ട്. 10-ാംധനകാര്യ കമ്മിഷനില്‍ നിന്നും 15 മത് ധനകാര്യ കമ്മീഷനിലേക്ക് എത്തിനില്‍ക്കുമ്പോള്‍ കേന്ദ്രം നല്‍കാനുള വിഹിതം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന രീതിയില്‍ വെട്ടികുറച്ച നയമാണ്…

    Read More »
  • മൈക്രോഫിനാൻസിൽനിന്നെ‍ടുത്ത വായ്പ തിരിച്ചടവ് മുടങ്ങി, ദാതാക്കളിൽനിന്ന് നിരന്തരം ഭീഷണി; കൊടുങ്ങല്ലൂരിൽ യുവാവ് തൂങ്ങിമരിച്ചു

    കൊടുങ്ങല്ലൂര്‍: മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിട നിർമാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടിൽ നിഷിൻ (37) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് നിഷിന്റെ മൃതദേഹം കണ്ടെത്തിയത്. 4 ലക്ഷം രൂപ മൈക്രോഫിനാൻസിൽ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വായ്പാ ദാതാക്കളിൽ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വായ്പ തിരിച്ചടവിന് സാവകാശം തേടി നിഷിൻ പൊലീസിനെയും സമീപിച്ചിരുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

    Read More »
  • സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

    തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെ തുട‍ർന്നാണ് നടപടി. നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ആരോഗ്യ വകുപ്പിന്റേയും കനിവ് 108 ന്റേയും ആംബുലൻസുകൾക്ക് പുറമേ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ…

    Read More »
  • മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; 25ലേറെ വിദ്യാർത്ഥികൾക്ക് നിസാര പരിക്ക്

    മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. 25ലേറെ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു. കുട്ടികളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

    Read More »
  • ഒടുവിൽ തീരുമാനമായി; കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജിലേക്ക് വൈദ്യുതിയെത്തിക്കാൻ 1.2  ലക്ഷം രൂപ അനുവദിച്ച് സർക്കാർ

    കണ്ണൂർ: കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജിലേക്ക് വൈദ്യുതിയെത്തിക്കാൻ 1.2  ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. നിർമാണം പൂർത്തിയായി നാല് മാസം കഴിഞ്ഞിട്ടും വൈദ്യുതിയില്ലാത്തതിനാൽ വില്ലേജ് ഓഫീസ് തുറക്കാത്തത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയ്ക്ക് പിന്നാലെ ഉടൻ നടപടിയെടുക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകി. ഇരിട്ടി താലൂക്കിലെ മറ്റ്  സ്മാർട്ട് വില്ലേജുകളും ഉദ്ഘാടനം ചെയ്തെങ്കിലും വെളളവും കറന്‍റുമില്ലാത്തതിനാൽ തുറക്കാനാവാതെ കാടുപിടിച്ച സ്ഥിതിയിലായിരുന്നു കൊട്ടിയൂരിലെ ഓഫീസ്. നിർമാണ കരാറിലെ പിഴവാണ് വിനയായത്. പണം അനുവദിച്ചതോടെ ഒരു മാസത്തിനുളളിൽ കെട്ടിടം തുറക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അറിയിച്ചു.

    Read More »
  • കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു

    കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ് (33), ഇരുപത്തിയാറാം മൈൽ പുൽപ്പാറ വീട്ടിൽ  ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട ബിനു സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. നിജോ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.  

    Read More »
  • കാണാതായ വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

         കാത്തങ്ങാട്:  വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണിഞ്ഞ ആലിങ്കാലിലെ പരേതനായ നാരായണൻ്റെ ഭാര്യ നാരായണി (53) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽ നിന്ന് കാണാതായിരുന്നു. വീട്ടുകാർ പൊലീസിലും പരാതി നൽകിയിരുന്നു. ബന്ധുക്കളും പരിസരവാസികളും അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാത്രി ഏഴുമണിയോടെ തൃക്കണ്ണാട് ക്ഷേത്ര കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കൾ: നിവേദ്, നവ്യ.

    Read More »
  • നടന്നുപോകുമ്പോൾ റോഡരികിലെ സ്ലാബിനിടയില്‍ കാൽ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്; അപകടം ചാവക്കാട് സബ് ജയിലിന് മുമ്പിലുള്ള കാനയുടെ സ്ലാബിന്റെ വിടവില്‍ കാല്‍ കുടുങ്ങി

    തൃശൂര്‍: നടന്നുപോകുമ്പോൾ റോഡരികിലെ സ്ലാബിനിടയില്‍ കാൽ കുടുങ്ങി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചാവക്കാട് സബ് ജയിലിന് മുമ്പിലുള്ള കാനയുടെ സ്ലാബിന്റെ വിടവില്‍ കാല്‍ കുടുങ്ങിയാണ് ഒരുമനയൂര്‍ ഒറ്റതെങ്ങ് കരുമത്തില്‍ സുരേഷ് ഭാര്യ സിന്ധു (46) വിന് പരുക്കേറ്റത്. ചാവക്കാട് രാജ ഷോപ്പിങ് കോംപ്ലക്‌സിലെ സുരേഷിന്റെ ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരിയാണ് സിന്ധു. ഇന്നലെ വൈകിട്ട് നാലിന് സബ് റജിസ്ട്രാര്‍ ഓഫീസില്‍നിന്നും ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നുവരുമ്പോഴാണ് സ്ലാബിനുള്ളില്‍ സിന്ധുവിന്റെ കാല്‍ കുടുങ്ങിയത്. ഉടന്‍തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സയ്ക്ക് വിധേയമാക്കി. ഇടതുകാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാനയ്ക്ക് മുകളില്‍ സ്ഥാപിച്ചതും സ്ഥാപിക്കാത്തതുമായ സ്ലാബുകളെ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ അപകടാവസ്ഥ അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാന്‍ തയാറായില്ല. സബ് ജയില്‍, സബ് റജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കായി നൂറുകണക്കിന് പേര്‍ ദിനംപ്രതി വന്നുപോകുന്ന സ്ഥലമാണിത്. ഇതിന് പുറമേ മുദ്രപത്ര വിതരണം,…

    Read More »
  • കെഇ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം

    മാന്നാനം: കുര്യാക്കോസ് ഏലിയാസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, പ്രൊവിൻഷ്യൽ റവ. ഫാ. തോമസ് ഇളംതോട്ടം, കോളേജ് മാനേജർ റവ.ഡോ.കുര്യൻ ചാലങ്ങാടി, കോർപ്പറേറ്റ് മാനേജർ റവ. ഡോ.ജെയിംസ് മുല്ലശ്ശേരി, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. നവോത്ഥാന കേരളത്തിന്റെ നായകന്മാരിൽ പ്രഥമ ഗണനീയനാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ഛൻ എന്ന് ഗവർണർ പറഞ്ഞു. ഓരോ പള്ളിയോടും ചേർന്ന് സ്കൂൾ സ്ഥാപിക്കുക എന്ന ചാവറഅച്ഛന്റെ ഉത്തരവ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന പേര് തന്നെ വരുവാൻ കാരണമായി. സാധാരണക്കാരും പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും വനിതകളും ആയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും ചാവറ അച്ഛന്റെയും കെ ഇ കോളജിന്റെയും പ്രവർത്തനങ്ങൾ കാരണമായി എന്ന്…

    Read More »
  • ചെങ്ങന്നൂർ പെരളശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

    ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോ​ഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത്. സംഭവത്തിൽ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: