Local
-
ഇടുക്കിയിൽ സ്പിരിറ്റു വേട്ട
എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട. വിദേശമദ്യം വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. <span;>315 ലിറ്റർ സ്പിരിറ്റ് പിടികൂടി. എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിലും സമീപത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മുറിയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളർ ചേര്‍ക്കുന്നതിനുള്ള പൊടികൾ, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പല ബ്രാന്റുകളുടെ പേരുള്ള കുപ്പികളാണ് കണ്ടെടുത്തത്
Read More » -
വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാന്നി, ഐത്തല സ്വദേശി അന്ന സജി (22) മകൾ അൽഹാന എന്നിവരെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്. അന്നയുടെ ഭർത്താവ് സജു ചെറിയാൻ മസ്ക്കറ്റിലാണ്. ഇരുവരുടേയും ശരീരത്ത് മണ്ണെണ്ണയുടെ സാന്നിധ്യം കണ്ടെത്തി. വീടിന് പുറത്ത് വൈകിട്ട് വരെ കാണാത്തതിനാൽ സമീപത്ത് താമസിക്കുന്ന ജേഷ്ഠന്റെ മകൾ അന്വേഷിച്ച് എത്തിയതിനെ തുടര്‍ന്നാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്നയുടെ മൃതദേഹം ഹാളിലും കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലും ആയാണ് കിടന്നത്. റാന്നി പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
കരിമണ്ണൂരിൽ അഞ്ചു വയസുകാരിയെ എടുത്തെറിഞ്ഞു
ഇടുക്കി കരിമണ്ണൂരിൽ അഞ്ചു വയസുകാരിയെ എടുത്തെറിഞ്ഞു. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച വീട്ടുജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. മൂലമറ്റം സ്വദേശി തങ്കമ്മയ്ക്ക് (60) എതിരേയാണ് കേസെടുത്തത്. കരിമണ്ണൂരിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന തങ്കമ്മ പെൺകുട്ടിയെ എടുത്ത് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് കുടുംബം അന്വേഷിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി
പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയിൽ സമരം കത്തിനിൽക്കെ സിപിഎം കൗൺസിലർമാർക്കൊപ്പമാണ് കോൺഗ്രസ് അംഗങ്ങൾ ഉല്ലാസയാത്ര പോയത്. ഇത് കോൺഗ്രസ്സ് നേതൃത്വത്തിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചു.ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണ പ്രവർത്തകരുടെ വികാരത്തെ പാലായിലെ കൗൺസിലർമാർ വ്രണപ്പെടുത്തിയെന്നും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു. കഴിഞ്ഞമാസം 20നായിരുന്നു എൽഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലെ കൗൺസിലർമാരുടെ ഉല്ലാസയാത്ര. സിപിഎം, കോൺഗ്രസ്, ജോസഫ് വിഭാഗം അംഗങ്ങളാണ് ഞായറാഴ്ച വാഗമൺ ഭാഗത്ത് വിനോദ യാത്ര നടത്തിയത്. എന്നാല്‍ മാണിവിഭാഗം വിട്ടുനിൽക്കുകയും ചെയ്തു. കെ റെയിൽ സമരത്തിൽ സിപിഎം കോൺഗ്രസ് നേർക്കുനേർ പോരാട്ടത്തിനിടെയുള്ള ഉല്ലാസത്തെ ഗൗരവമായി കാണുകയാണ് ഡിസിസി. സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് തരൂരിനേയും കെ.വി.തോമസിനേയും കോൺഗ്രസ് വിലക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് കോട്ടയം ഡിസിസി വടിയെടുക്കുന്നത്. അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയെന്നും വിശദീകരണം ചോദിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു
Read More » -
കോളിന്‍സ് സ്മാരക പ്രഭാഷണം 31ന്
കോട്ടയം: സി.എം.എസ്. കോളജിന്റെ ആദ്യകാല പ്രിന്‍സിപ്പലും ഭാഷാപണ്ഡിതനുമായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന കോളിന്‍സ് സ്മാരക പ്രഭാഷണം 31ന് രാവിലെ 11ന് നടക്കും. സി.എം.എസ്. കോളജ് ജോസഫ് ഫെന്‍ ഹാളില്‍ ‘കൊറോണ കാലത്ത് ഭാഷയും കലയും’ എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ അധ്യക്ഷത വഹിക്കും. ഡോ. ഡെയ്‌സി ഏബ്രഹാം, ഡോ. സരിത ടി.എസ്., ഡോ. റ്റിയ മറിയം ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.
Read More »