Crime

  • മുഖത്തിലും കഴുത്തിലും മുറിവ്, ചേര്‍ത്തലയില്‍ അഞ്ച് വയസുകാരന് മര്‍ദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

    ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും കഴുത്തിലുമാണ് മുറിവ്. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയില്‍ ചായക്കടയിലാണ് കണ്ടെത്തിയത്. പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ചായക്കടയില്‍ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവില്‍പ്പനയ്ക്ക് പോകുന്നത്. ഇക്കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആണ്‍ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാള്‍ മരിച്ചിരുന്നു. കുട്ടിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

    Read More »
  • എന്‍ഡോസള്‍ഫാന്‍ ഇരയെ ഉപദ്രവിച്ചു, മാതാവിനെ പീഡിപ്പിച്ചു, സ്വത്ത് തട്ടാനും ശ്രമം; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പെര്‍ള സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ അറസ്റ്റ്ചെയ്തത്. പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെണ്‍മക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയത്. ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഇയാള്‍ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക് കൊണ്ടുപോയി. സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍നിന്ന് വന്നപ്പോഴാണ് ഇവര്‍ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്. ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീന്‍ ശ്രമം നടത്തി. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കള്‍ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. മാതാവിന്റെ പേരില്‍ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവന്‍ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയെ ദേഹോപദ്രവമേല്‍പ്പിച്ചത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ്…

    Read More »
  • ജീവിതം മകളുടെ ചെലവിലെന്ന് നാട്ടുകാരുടെ പരിഹാസം; 25 ാം വയസില്‍ സ്വന്തമായി അക്കാദമി തുടങ്ങിയ മിടുമിടുക്കി, ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നതിനു പിന്നില്‍…

    ന്യൂഡല്‍ഹി: ഹരിയാനയില്‍ പിതാവിന്റെ വെടിയേറ്റു മരിച്ച രാധിക യാദവ്, സംസ്ഥാന തല മത്സരങ്ങളില്‍ ഉള്‍പ്പെടെ മെഡലുകള്‍ നേടിയ ടെന്നിസ് താരം. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തുന്നതിനായി ഗുരുഗ്രാമില്‍ ടെന്നിസ് അക്കാദമിയും നടത്തിയിരുന്ന ഇരുപത്തഞ്ചുകാരിയായ രാധിക, ഒടുവില്‍ കൊല്ലപ്പെട്ടതും അതേ ടെന്നിസ് അക്കാദമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനാണ് പിതാവ് ദീപക് യാദവ് മകളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. ടെന്നിസ് അക്കാദമി നടത്തുന്ന മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളില്‍ ചിലരും ദീപക് യാദവിനെ കളിയാക്കിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതില്‍ ക്രുദ്ധനായാണ് ദീപക് യാദവ് മകളോട് അക്കാദമി പൂട്ടാന്‍ ആവശ്യപ്പെട്ടത്. പിതാവ് നിരന്തരം ഈ ആവശ്യം ഉന്നയിച്ചെങ്കിലും, അക്കാദമി പൂട്ടാന്‍ രാധിക തയാറായില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ദീപക് മകള്‍ക്കുനേരെ വെടിയുതിര്‍ത്തത്. ”ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാന്‍ ദീപക് യാദവ് മകളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാധിക ഈ ആവശ്യം നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട്…

    Read More »
  • വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലും പ്യൂണും പിടിയില്‍, അധ്യാപകര്‍ക്കെതിരെ കേസ്

    മുംബൈ: സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിനു പിന്നാലെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ വനിതാ പ്രിന്‍സിപ്പലിനെയും വനിതാ പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2 ട്രസ്റ്റിമാര്‍ക്കും 2 അധ്യാപകര്‍ക്കുമെതിരെ കേസുമെടുത്തു. താനെ ജില്ലയിലെ ഷഹാപുരിലുള്ള ആര്‍.എസ്. ദമാനിയ സ്‌കൂളില്‍ നടന്ന സംഭവം വലിയ പ്രതിഷേധത്തിനു കാരണമായതോടെ, സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ വ്യക്തമാക്കി. സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ട പിന്നാലെ 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ഹാളിലേക്കു വിളിപ്പിച്ചിരുന്നു. തുടര്‍ന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ പ്രൊജക്ടറില്‍ കാണിച്ച ശേഷം കാരണക്കാരി ആരാണെന്നു ചോദിച്ചു. മറുപടി ലഭിക്കാതിരുന്നതോടെ നിലവില്‍ ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടെന്നായി ചോദ്യം. തുടര്‍ന്ന്, പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ശുചിമുറിയില്‍ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉള്‍പ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു. ശുചിമുറിയിൽ രക്തത്തുള്ളി, വിചിത്ര നീക്കവുമായി അധ്യാപക‌ർ; വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ശ്രമം, കേസെടുത്ത് പൊലീസ് വൈകിട്ട് വീട്ടിലെത്തിയ…

    Read More »
  • തമാശ സുഖിച്ചില്ല; ബോളിവുഡ് ‘പിഷാരടി’യുടെ കാനഡയിലെ കഫേയിലേക്ക് വെടി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ ഭീകരര്‍ ലഡ്ഡി

    ഒട്ടാവ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആങ.കറും ബോളിവുഡ് ഹാസ്യതാരവുമായ കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയ്ക്ക് നേരേ വെടിവെപ്പ്. കഫേ ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുളളിലാണ് ആക്രമണമുണ്ടായത്. അക്രമി ഒന്‍പത് തവണയെങ്കിലും കഫേ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. ഖലിസ്ഥാനി ഭീകരന്‍ ഹര്‍ജിത് സിങ് ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റസ്റ്റോറന്റ് വ്യവസായത്തിലേക്കുള്ള കപില്‍ ശര്‍മ്മയുടെ ആദ്യ ചുവട് വയ്പാണ് കാപ്സ് കഫേ. ഭാര്യ ഗിന്നി ഛത്രത്തും സംരംഭത്തില്‍ പങ്കാളിയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സറേയിലാണ് കഫേ സ്ഥിതി ചെയ്യുന്നത്. കാനഡ സമയം, ബുധനാഴ്ച രാത്രി കാറിലിരിക്കുന്ന ഒരാള്‍ കഫേയുടെ ജനാല ലക്ഷ്യമാക്കി തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഹര്‍ജിത് സിങ് ലഡ്ഡി എന്‍ഐഎ ഏറ്റവും അധികം തിരയുന്ന ഭീകരന്മാരില്‍ ഒരാളാണ്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. കപില്‍ ശര്‍മ തന്റെ ചാനലിലൂടെ പറഞ്ഞ ഒരുതമാശ ഇഷ്ടപ്പെടാതെ വന്നതിന്റെ പേരിലാണ് ലഡ്ഡി വെടിവയ്പ്പിന് ഉത്തരവിട്ടതെന്ന് പറയുന്നു. പൊലീസും ഫോറന്‍സിക് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി.…

    Read More »
  • മുറിയിലേക്ക് വിളിച്ചുവരുത്തി ദിവ്യജലം തളിച്ചു, വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തി, പിന്നീട് അനങ്ങാന്‍ പറ്റിയില്ല; ക്ഷേത്ര പൂജാരിക്കെതിരെ നടി

    ക്വലാലംപുര്‍: പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മലേഷ്യന്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ. മലേഷ്യയിലെ ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് നടി ലിഷാല്ലിനി കണാരന്‍ രംഗത്തെത്തിയത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തനിക്കെതിരെ അതിക്രമം നടത്തിയെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. ജൂണ്‍ 21 ന് സെപാംഗിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. തനിച്ചാണ് നടി ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്രത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പൂജാരിയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്ത് പൂജാരി സമീപത്തെത്തി ‘ദിവ്യജലം’ തളിക്കുകയും പൂജിച്ച ചരട് നല്‍കുകയും ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ചെന്നുകാണാന്‍ ആവശ്യപ്പെട്ടു. കാണാനെത്തിയപ്പോള്‍ ശരീരത്തിലേക്ക് ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ദിവ്യജലം എന്ന വ്യാജേന രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം തളിച്ചു. അത് വീണതോടെ കണ്ണുകള്‍ നിറഞ്ഞു. ആ അവസരം മുതലെടുത്ത് പൂജാരി മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അതിന് വിസമ്മതിച്ചതോടെ ദേഷ്യപ്പെടുകയും മേല്‍വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തി ശരീരത്തില്‍ ബലമായി പിടിക്കുകയും ചെയ്തു. വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം…

    Read More »
  • സ്ത്രീധന പീഡനം പതിവായിട്ടും പിടിച്ചുനിന്നു; വക്കീല്‍ നോട്ടീസ് എത്തിയതോടെ തകര്‍ന്നുപോയി; പൊന്നോമനയുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കി… ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

    ഷാര്‍ജ: മലയാളി യുവതിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ യു.എ.ഇ അധികൃതരോട് ആവശ്യപ്പെടുമെന്ന് യുവതിയുടെ ബന്ധുക്കള്‍. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യയായ ചന്ദനത്തോപ്പ് സ്വദേശിനി വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നതാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷും യുഎഇയിലുണ്ട്. ഭര്‍ത്താവ് നിധീഷുമായി അകന്ന് കഴിയുകയായിരുന്നു വിപഞ്ചിക. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സൂചന. യുവതിയുടെ കഴുത്തില്‍ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങള്‍ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു.…

    Read More »
  • കൈക്കൂലിക്കേസ്: വിജിലന്‍സ് പ്രതി ചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി; കേസുമായി സഹകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനും തിരിച്ചടി; ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനും അനുമതി

    കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നും, ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കീഴടങ്ങാനുള്ള നിര്‍ദേശം. കേസിൽ പ്രതി ചേർത്തിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്നാണ് ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റിലായ പ്രതികളുമായി തനിക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ബന്ധമുള്ളതിന് തെളിവില്ല. തനിക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ പരാതിക്കാരനായ കശുവണ്ടി വ്യവസായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് എന്നും ഇഡി ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡി റജിസ്റ്റർ ചെയ്ത കേസ് ഒതുക്കാൻ രണ്ട് കോടി രൂപ ഇടനിലക്കാർ വഴി വാങ്ങി എന്നാണ് വിജിലൻസ് കേസ്. ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. കൊച്ചി സ്വദേശിയും ഇടനിലക്കാരനുമായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ്…

    Read More »
  • മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു

    ചണ്ഡീഗഡ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യത്തിനാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. കര്‍ത്താര്‍ മെമ്മൊറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു. മുടിവെട്ടാനും സ്‌കൂളിന്റെ അച്ചടക്കം പാലിക്കാനും പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജഗ്ബീര്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ഭാര്യയ്ക്ക് വിവാഹവാര്‍ഷികത്തിന് സമ്മാനം 49,000 ന്റെ േഫാണ്‍; സ്വിച്ച് ഓണ്‍ ചെയ്തതിന് പിന്നാലെ ഗുജറാത്ത് പോലീസ് വീട്ടില്‍, കൊല്‍ക്കത്ത അഭിഭാഷകന്‍ ഞെട്ടി!

    കൊല്‍ക്കത്ത: വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് ഒരു പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിഭാഷകന്‍. 49,000 രൂപ ചെലവിട്ട് മേടിച്ച ഈ ഫോണ്‍ അവര്‍ക്ക് പിന്നീട് വലിയ തലവേദനയായി മാറി. സമ്മാനമായി ലഭിച്ച ഫോണ്‍ ഭാര്യ ഓണ്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. സമ്മാനമായി നല്‍കിയ സ്മാര്‍ട്ട്ഫോണ്‍ ഒരു പ്രധാനപ്പെട്ട സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു. ക്രിമിനല്‍ കുറ്റം ചുമത്തിയ ഉപകരണങ്ങള്‍ പുതിയതാക്കി വീണ്ടും വില്‍പ്പനയ്ക്കെത്തിക്കുന്ന ഒരു റാക്കറ്റിനെക്കുറിച്ച് ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ് നടക്കുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനതല അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൊല്‍ക്കത്തയിലെ മിഷന്‍ റോ എക്സ്റ്റന്‍ഷനിലുള്ള കടയില്‍ നിന്ന് 49,000 രൂപ വിലമതിക്കുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണാണ് അഭിഭാഷകന്‍ വാങ്ങിയത്. ഇത് സീല്‍ ചെയ്തിരുന്നു. കൂടാതെ ജിഎസ്ടി ഇന്‍വോയിസും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ ഈ ഫോണ്‍ പുതിയതായി അഭിഭാഷകന് തോന്നി. ഭാര്യക്ക് എല്ലാം…

    Read More »
Back to top button
error: